വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ഹോരേബ്‌ പർവതത്തിൽനിന്ന്‌ പുറപ്പെടുക (1-8)

    • തലവന്മാരെയും ന്യായാധിപന്മാരെയും നിയമിക്കുന്നു (9-18)

    • കാദേശ്‌-ബർന്നേയയിൽവെച്ച്‌ അനുസരണക്കേടു കാണിക്കുന്നു (19-46)

      • ദേശത്ത്‌ കടക്കാൻ ഇസ്രായേല്യർ വിസമ്മതിക്കുന്നു (26-33)

      • കനാൻ കീഴടക്കാനുള്ള വിഫലശ്രമം (41-46)

  • 2

    • വിജനഭൂമിയിൽ 38 വർഷം (1-23)

    • ഹെശ്‌ബോൻരാജാവായ സീഹോനെ തോൽപ്പിക്കുന്നു (24-37)

  • 3

    • ബാശാൻരാജാവായ ഓഗിനെ തോൽപ്പിക്കുന്നു (1-7)

    • യോർദാനു കിഴക്കുള്ള ദേശം വിഭാഗിക്കുന്നു (8-20)

    • ഭയപ്പെടരുതെന്നു യോശുവയോടു പറയുന്നു (21, 22)

    • മോശ ദേശത്ത്‌ കടക്കില്ല (23-29)

  • 4

    • അനുസരിക്കാനുള്ള ആഹ്വാനം (1-14)

      • ദൈവം ചെയ്‌ത കാര്യങ്ങൾ മറക്കരുത്‌ (9)

    • യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്നു (15-31)

    • യഹോവയല്ലാതെ മറ്റൊരു ദൈവമില്ല (32-40)

    • യോർദാന്റെ കിഴക്കുള്ള അഭയനഗരങ്ങൾ (41-43)

    • നിയമത്തിന്‌ ഒരു ആമുഖം (44-49)

  • 5

    • ഹോരേബിൽവെച്ച്‌ യഹോവ ഉടമ്പടി ചെയ്യുന്നു (1-5)

    • പത്തു കല്‌പനകൾ ആവർത്തിക്കുന്നു (6-22)

    • സീനായ്‌ പർവതത്തിൽവെച്ച്‌ ജനം പേടിച്ചുപോകുന്നു (23-33)

  • 6

    • യഹോവയെ മുഴുഹൃദയത്തോടെ സ്‌നേഹിക്കുക (1-9)

      • “ഇസ്രായേലേ, കേൾക്കുക ” (4)

      • മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം (6, 7)

    • യഹോവയെ മറക്കരുത്‌ (10-15)

    • യഹോവയെ പരീക്ഷിക്കരുത്‌ (16-19)

    • അടുത്ത തലമുറയ്‌ക്കു പറഞ്ഞുകൊടുക്കുക (20-25)

  • 7

    • നശിപ്പിക്കേണ്ട ഏഴു ജനതകൾ (1-6)

    • ഇസ്രായേലിനെ തിരഞ്ഞെടുത്തതിന്റെ കാരണം (7-11)

    • അനുസരിച്ചാൽ വിജയിക്കാനാകും (12-26)

  • 8

    • യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ ഓർമിപ്പിക്കുന്നു (1-9)

      • ‘അപ്പംകൊണ്ട്‌ മാത്രമല്ല ജീവിക്കുന്നത്‌’ (3)

    • യഹോവയെ മറക്കരുത്‌ (10-20)

  • 9

    • ഇസ്രായേലിനു ദേശം കൊടുത്തതിന്റെ കാരണം (1-6)

    • ഇസ്രായേല്യർ യഹോവയെ നാലു തവണ പ്രകോപിപ്പിക്കുന്നു (7-29)

      • സ്വർണക്കാളക്കുട്ടി (7-14)

      • മോശ ഇടപെടുന്നു (15-21, 25-29)

      • മൂന്നു തവണകൂടി പ്രകോപിപ്പിക്കുന്നു (22)

  • 10

    • കൽപ്പലകകൾ വീണ്ടും ഉണ്ടാക്കുന്നു (1-11)

    • യഹോവ ആവശ്യപ്പെടുന്നത്‌ (12-22)

      • യഹോവയെ ഭയപ്പെടുക, സ്‌നേഹിക്കുക (12)

  • 11

    • നിങ്ങൾ യഹോവയുടെ മഹത്ത്വം കണ്ടിരിക്കുന്നു (1-7)

    • വാഗ്‌ദത്തദേശം (8-12)

    • അനുസരണത്തിനുള്ള പ്രതിഫലം (13-17)

    • ദൈവത്തിന്റെ വാക്കുകൾ ഹൃദയത്തിൽ പതിപ്പിക്കുക (18-25)

    • “അനുഗ്രഹവും ശാപവും” (26-32)

  • 12

    • ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ ആരാധിക്കുക (1-14)

    • ഇറച്ചി കഴിക്കാം, രക്തം കഴിക്കരുത്‌ (15-28)

    • അന്യദൈവങ്ങളുടെ കെണിയിലകപ്പെടരുത്‌ (29-32)

  • 13

    • വിശ്വാസത്യാഗികളെ എന്തു ചെയ്യണം? (1-18)

  • 14

    • അനുചിതമായ വിലാപപ്രകടനങ്ങൾ (1, 2)

    • ശുദ്ധവും അശുദ്ധവും ആയ ഭക്ഷണം (3-21)

    • പത്തിലൊന്ന്‌ യഹോവയ്‌ക്ക്‌ (22-29)

  • 15

    • ഏഴു വർഷം കൂടുമ്പോൾ കടം എഴുതിത്തള്ളണം (1-6)

    • ദരിദ്രരെ സഹായിക്കുക (7-11)

    • ഏഴു വർഷം കൂടുമ്പോൾ അടിമകളെ സ്വതന്ത്രരാക്കുക (12-18)

      • അടിമയുടെ കാതു സൂചികൊണ്ട്‌ കുത്തിത്തുളയ്‌ക്കുക (16, 17)

    • കടിഞ്ഞൂലുകളെ വിശുദ്ധീകരിക്കുക (19-23)

  • 16

    • പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (1-8)

    • വാരോത്സവം (9-12)

    • കൂടാരോത്സവം (13-17)

    • ന്യായാധിപന്മാരെ നിയമിക്കുക (18-20)

    • ആരാധനാവസ്‌തുക്കൾ വിലക്കുന്നു (21, 22)

  • 17

    • യാഗങ്ങൾ ന്യൂനതയില്ലാത്തതായിരിക്കണം (1)

    • വിശ്വാസത്യാഗം കൈകാര്യം ചെയ്യുക (2-7)

    • ന്യായം വിധിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ (8-13)

    • ഭാവിരാജാക്കന്മാരെ സംബന്ധിച്ച നിർദേശങ്ങൾ (14-20)

      • രാജാവ്‌ നിയമത്തിന്റെ പകർപ്പ്‌ ഉണ്ടാക്കണം (18)

  • 18

    • പുരോഹിതന്മാരുടെയും ലേവ്യരുടെയും അവകാശം (1-8)

    • മന്ത്രവാദം വിലക്കുന്നു (9-14)

    • മോശയെപ്പോലെ ഒരു പ്രവാചകൻ (15-19)

    • കള്ളപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാം? (20-22)

  • 19

    • രക്തം ചൊരിഞ്ഞ കുറ്റവും അഭയനഗരങ്ങളും (1-13)

    • അതിർത്തി തത്‌സ്ഥാനത്തുനിന്ന്‌ നീക്കരുത്‌ (14)

    • കോടതിയിലെ സാക്ഷികൾ (15-21)

      • രണ്ടോ മൂന്നോ സാക്ഷികൾ വേണം (15)

  • 20

    • യുദ്ധത്തിനുള്ള നിയമങ്ങൾ (1-20)

      • സൈനികസേവനത്തിൽനിന്ന്‌ ഒഴിവുള്ളവർ (5-9)

  • 21

    • തെളിയിക്കപ്പെടാത്ത കൊലപാതകങ്ങൾ (1-9)

    • ബന്ദികളായ സ്‌ത്രീകളെ വിവാഹം കഴിക്കുന്നതിന്‌ (10-14)

    • മൂത്ത മകന്റെ അവകാശം (15-17)

    • ശാഠ്യക്കാരനായ മകൻ (18-21)

    • സ്‌തംഭത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവൻ (22, 23)

  • 22

    • അയൽക്കാരന്റെ മൃഗങ്ങളോടുള്ള പരിഗണന (1-4)

    • എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്‌ത്രം ധരിക്കരുത്‌ (5)

    • മൃഗങ്ങളോടു ദയ കാണിക്കുക (6, 7)

    • വീടിന്റെ മുകളിലെ കൈമതിൽ (8)

    • ഉചിതമല്ലാത്ത കൂട്ടിച്ചേർപ്പുകൾ (9-11)

    • വസ്‌ത്രത്തിന്റെ പൊടിപ്പ്‌ (12)

    • ലൈംഗികപാപം സംബന്ധിച്ച നിയമങ്ങൾ (13-30)

  • 23

    • ദൈവത്തിന്റെ സഭയിൽ പ്രവേശനമില്ലാത്തവർ (1-8)

    • പാളയത്തിന്റെ ശുദ്ധി (9-14)

    • രക്ഷപ്പെട്ടുവരുന്ന അടിമ (15, 16)

    • വേശ്യാവൃത്തി ചെയ്യരുത്‌ (17, 18)

    • പലിശ, നേർച്ച (19-23)

    • വഴിയാത്രക്കാർക്കു പറിച്ചുതിന്നാവുന്നത്‌ (24, 25)

  • 24

    • വിവാഹവും വിവാഹമോചനവും (1-5)

    • ജീവനോടുള്ള ആദരവ്‌ (6-9)

    • ദരിദ്രനോടു പരിഗണന കാണിക്കുക (10-18)

    • കാലാ പെറുക്കുന്നതു സംബന്ധിച്ച നിയമം (19-22)

  • 25

    • അടി കൊടുക്കുന്നതു സംബന്ധിച്ച നിബന്ധന (1-3)

    • മെതിക്കുന്ന കാളയുടെ വായ്‌ മൂടിക്കെട്ടരുത്‌ (4)

    • ഭർത്തൃസഹോദരധർമം (5-10)

    • ഭർത്താവിനെ അടിക്കുന്നവന്റെ ജനനേന്ദ്രിയത്തിൽ കയറിപ്പിടിക്കരുത്‌ (11, 12)

    • കൃത്യതയുള്ള തൂക്കങ്ങളും അളവുകളും (13-16)

    • അമാലേക്യരെ ഇല്ലാതാക്കുക (17-19)

  • 26

    • ആദ്യഫലം സമർപ്പിക്കണം (1-11)

    • കൂടുതലായ ദശാംശം (12-15)

    • ഇസ്രായേൽ—യഹോവയുടെ പ്രത്യേകസ്വത്ത്‌ (16-19)

  • 27

    • നിയമം കല്ലുകളിൽ എഴുതണം (1-10)

    • ഗരിസീം പർവതത്തിലും ഏബാൽ പർവതത്തിലും (11-14)

    • ശാപങ്ങൾ ഉച്ചരിക്കുന്നു (15-26)

  • 28

    • അനുസരിച്ചാലുള്ള അനുഗ്രഹങ്ങൾ (1-14)

    • അനുസരിക്കാതിരുന്നാലുള്ള ശാപങ്ങൾ (15-68)

  • 29

    • മോവാബിൽവെച്ച്‌ ഇസ്രായേലുമായി ഉടമ്പടി ചെയ്യുന്നു (1-13)

    • അനുസരണക്കേടു കാണിച്ചാൽ (14-29)

      • മറഞ്ഞിരിക്കുന്ന കാര്യങ്ങൾ, വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങൾ (29)

  • 30

    • യഹോവയിലേക്കു തിരിഞ്ഞുവരുക (1-10)

    • യഹോവയുടെ കല്‌പനകൾ ബുദ്ധിമുട്ടുള്ളതല്ല (11-14)

    • ജീവനോ മരണമോ തിരഞ്ഞെടുക്കുക (15-20)

  • 31

    • മോശ മരണാസന്നനാകുന്നു (1-8)

    • നിയമത്തിന്റെ പരസ്യവായന (9-13)

    • യോശുവയെ നിയമിക്കുന്നു (14, 15)

    • ഇസ്രായേല്യരുടെ ധിക്കാരം മുൻകൂട്ടിപ്പറയുന്നു (16-30)

      • ഇസ്രായേല്യരെ പഠിപ്പിക്കേണ്ട ഒരു പാട്ട്‌ (19, 22, 30)

  • 32

    • മോശയുടെ പാട്ട്‌ (1-47)

      • യഹോവ പാറ! (4)

      • ഇസ്രായേൽ അതിന്റെ പാറയെ മറന്നുകളയുന്നു (18)

      • “പ്രതികാരം എനിക്കുള്ളത്‌” (35)

      • “ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ” (43)

    • മോശയുടെ മരണം നെബോ പർവതത്തിൽവെച്ചായിരിക്കും (48-52)

  • 33

    • മോശ ഗോത്രങ്ങളെ അനുഗ്രഹിക്കുന്നു (1-29)

      • യഹോവയുടെ ‘ശാശ്വതഭുജങ്ങൾ’ (27)

  • 34

    • യഹോവ മോശയെ ദേശം കാണിക്കുന്നു (1-4)

    • മോശ മരിക്കുന്നു (5-12)