ഇയ്യോബ്‌ 10:1-22

10  “എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു,+ എന്റെ പരാതികൾ ഞാൻ തുറന്നുപറയും. അതിവേദനയോടെ ഞാൻ സംസാരിക്കും!   ഞാൻ ദൈവത്തോട്‌ ഇങ്ങനെ പറയും: ‘അങ്ങ്‌ എന്നെ കുറ്റക്കാരനെന്നു വിധിക്കരുത്‌. എന്നെ എതിർക്കുന്നത്‌ എന്തിനെന്ന്‌ എന്നോടു പറയൂ.   ദുഷ്ടന്മാരുടെ ഉപദേശങ്ങളിൽ പ്രസാദിക്കുകയുംഅങ്ങയുടെ സൃഷ്ടികളെ+ പുച്ഛിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതുകൊണ്ട്‌അങ്ങയ്‌ക്ക്‌ എന്തു പ്രയോജനം?   അങ്ങയ്‌ക്കും മനുഷ്യനേത്രങ്ങളാണോ ഉള്ളത്‌?നശ്വരനായ മനുഷ്യൻ കാണുന്നതുപോലെയോ അങ്ങും കാണുന്നത്‌?   അങ്ങയുടെ നാളുകൾ മർത്യരുടെ നാളുകൾപോലെയാണോ?അങ്ങയുടെ വർഷങ്ങൾ മനുഷ്യന്റെ വർഷങ്ങൾപോലെയാണോ?+   പിന്നെ അങ്ങ്‌ എന്തിന്‌ എന്റെ തെറ്റുകൾ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നു?ഞാൻ പാപം ചെയ്യുന്നുണ്ടോ എന്നു നോക്കിക്കൊണ്ടിരിക്കുന്നു?+   ഞാൻ തെറ്റുകാരനല്ലെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാമല്ലോ;+ആർക്കും അങ്ങയുടെ കൈയിൽനിന്ന്‌ എന്നെ രക്ഷിക്കാനാകില്ല.+   അങ്ങയുടെ കൈകളാണ്‌ എനിക്കു രൂപം നൽകിയത്‌, എന്നെ സൃഷ്ടിച്ചത്‌;+എന്നാൽ ഇപ്പോൾ അങ്ങ്‌ എന്നെ ഇല്ലാതാക്കാൻ നോക്കുന്നു.   അങ്ങ്‌ എന്നെ നിർമിച്ചതു കളിമണ്ണുകൊണ്ടാണെന്ന്‌ ഓർക്കേണമേ,+പക്ഷേ അങ്ങ്‌ ഇതാ, എന്നെ പൊടിയിലേക്കു തിരിച്ചയയ്‌ക്കുന്നു.+ 10  അങ്ങ്‌ എന്നെ പാലുപോലെ പകരുകയുംതൈരുപോലെ ഉറ കൂട്ടുകയും ചെയ്‌തില്ലേ? 11  അങ്ങ്‌ എന്നെ മാംസവും തൊലിയും ധരിപ്പിച്ചു,അസ്ഥികളും പേശികളും* കൊണ്ട്‌ എന്നെ നെയ്‌തെടുത്തു.+ 12  അങ്ങ്‌ എനിക്കു ജീവൻ തന്നു; എന്നോട്‌ അചഞ്ചലസ്‌നേഹം കാണിച്ചു;എന്റെ ജീവൻ* കാത്തുസംരക്ഷിച്ചു.+ 13  എന്നാൽ ഇപ്പോൾ, എന്നോട്‌ ഇങ്ങനെയെല്ലാം ചെയ്യാൻ അങ്ങ്‌ രഹസ്യമായി തീരുമാനിച്ചു.* ഇതിന്റെയെല്ലാം പിന്നിൽ അങ്ങാണെന്ന്‌ എനിക്ക്‌ അറിയാം. 14  ഞാൻ പാപം ചെയ്യുമ്പോൾ, അങ്ങ്‌ എന്നെ നിരീക്ഷിക്കുന്നു;+എന്റെ തെറ്റുകൾ അങ്ങ്‌ ക്ഷമിച്ചുതരുന്നില്ല. 15  ഞാൻ തെറ്റുകാരനാണെങ്കിൽ എന്റെ കാര്യം കഷ്ടംതന്നെ. ഞാൻ തെറ്റുകാരനല്ലെങ്കിലും എനിക്കു തല ഉയർത്താനാകില്ല,+എന്റെ ഉള്ളിൽ അപമാനവും ക്ലേശവും തിങ്ങിനിറഞ്ഞിരിക്കുന്നു.+ 16  ഞാൻ തല ഉയർത്തുമ്പോൾ ഒരു സിംഹത്തെപ്പോലെ അങ്ങ്‌ എന്നെ വേട്ടയാടുന്നു,+എനിക്ക്‌ എതിരെ വീണ്ടും ശക്തി പ്രയോഗിക്കുന്നു. 17  കഷ്ടങ്ങൾ ഒന്നൊന്നായി എന്റെ മേൽ ആഞ്ഞടിക്കുമ്പോൾ,അങ്ങ്‌ എനിക്ക്‌ എതിരെ പുതിയ സാക്ഷികളെ നിരത്തുന്നു,എന്നോടു കൂടുതൽ ഉഗ്രമായി കോപിക്കുന്നു. 18  എന്തിനാണ്‌ അങ്ങ്‌ എന്നെ ഗർഭപാത്രത്തിൽനിന്ന്‌ പുറത്ത്‌ കൊണ്ടുവന്നത്‌?+ ആരും കാണുംമുമ്പേ ഞാൻ മരിച്ചാൽ മതിയായിരുന്നു. 19  അപ്പോൾ ഞാൻ അസ്‌തിത്വത്തിൽ വരാത്തവനെപ്പോലെയായേനേ.ഗർഭപാത്രത്തിൽനിന്ന്‌ എന്നെ നേരെ ശവക്കുഴിയിലേക്കു കൊണ്ടുപോയേനേ.’ 20  എന്റെ നാളുകൾ ചുരുക്കമല്ലേ?+ അത്‌ ഓർത്ത്‌ ദൈവം എന്നെ വെറുതേ വിടട്ടെ.ദൈവം എന്നിൽനിന്ന്‌ ദൃഷ്ടി തിരിക്കട്ടെ; അപ്പോൾ എനിക്ക്‌ അൽപ്പം ആശ്വാസം* കിട്ടുമല്ലോ.+ 21  തിരിച്ചുവരവില്ലാത്ത ഒരു ദേശത്തേക്കു+ ഞാൻ പോകുംമുമ്പേ,അതെ, കൂരിരുട്ടിന്റെ* ദേശത്തേക്ക്‌,+ 22  കനത്ത മൂടലിന്റെ ദേശത്തേക്ക്‌,ഇരുണ്ട നിഴലുകളുടെയും ക്രമക്കേടിന്റെയും ദേശത്തേക്ക്‌,വെളിച്ചംപോലും ഇരുളായിരിക്കുന്ന ദേശത്തേക്ക്‌, പോകുംമുമ്പേഎനിക്ക്‌ അൽപ്പം ആശ്വാസം ലഭിക്കുമല്ലോ.”

അടിക്കുറിപ്പുകള്‍

അക്ഷ. “സ്‌നായുക്കളും.”
അഥവാ “ആത്മാവിനെ; ശ്വാസത്തെ.”
അക്ഷ. “ഇക്കാര്യങ്ങൾ അങ്ങ്‌ ഹൃദയത്തിൽ ഒളിപ്പിച്ചു.”
അഥവാ “സന്തോഷം.”
അഥവാ “ഇരുട്ടിന്റെയും മരണത്തിന്റെ നിഴലിന്റെയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം