എബ്രായർക്ക്‌ എഴുതിയ കത്ത്‌ 6:1-20

6  അതുകൊണ്ട്‌ ക്രിസ്‌തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം+ പഠിച്ചുകഴിഞ്ഞ നമ്മൾ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.+ അല്ലാതെ, പ്രയോജനമില്ലാത്ത പ്രവൃത്തികളെക്കുറിച്ചുള്ള പശ്ചാത്താപം, ദൈവത്തിലുള്ള വിശ്വാസം,  സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്‌,+ മരിച്ചവരുടെ പുനരുത്ഥാനം,+ നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം വീണ്ടും ഇടുകയല്ല വേണ്ടത്‌.  ദൈവം അനുവദിക്കുന്നെങ്കിൽ നമ്മൾ പക്വത നേടും.  സത്യത്തിന്റെ വെളിച്ചവും+ പരിശുദ്ധാത്മാവും ലഭിക്കുകയും സ്വർഗീയസമ്മാനവും  ശ്രേഷ്‌ഠമായ ദൈവവചനവും രുചിച്ചറിയുകയും വരാനിരിക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭവിച്ചറിയുകയും ചെയ്‌തവർ  വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. കാരണം അവർ ദൈവപുത്രനെ വീണ്ടും സ്‌തംഭത്തിൽ തറയ്‌ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു.+  കൂടെക്കൂടെ പെയ്യുന്ന മഴ കുടിച്ച്‌ നിലം, അതിൽ കൃഷി ചെയ്യുന്നവർക്ക്‌ ഉപകാരപ്രദമായ സസ്യങ്ങൾ മുളപ്പിക്കുന്നെങ്കിൽ അതിനു ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നു.  മുൾച്ചെടിയും ഞെരിഞ്ഞിലും ആണ്‌ മുളപ്പിക്കുന്നതെങ്കിലോ അതിനെ ഉപേക്ഷിക്കും; അതിന്മേൽ പെട്ടെന്നുതന്നെ ശാപം വരും. ഒടുവിൽ അതിനെ തീക്കിരയാക്കും.  എന്നാൽ പ്രിയപ്പെട്ടവരേ, നിങ്ങളോട്‌ ഇങ്ങനെയൊക്കെ പറഞ്ഞാലും നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്കു ശുഭപ്രതീക്ഷയാണുള്ളത്‌. രക്ഷയിലേക്കു നയിക്കുന്ന നന്മകൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക്‌ ഉറപ്പാണ്‌. 10  വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്‌നേഹവും+ നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല. 11  എന്നാൽ നിങ്ങൾ ഓരോരുത്തരും ഇപ്പോഴുള്ള അതേ ഉത്സാഹം തുടർന്നും കാണിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ നിങ്ങളുടെ പ്രത്യാശ സഫലമാകുമെന്നു+ നിങ്ങൾക്ക്‌ അവസാനംവരെ+ പൂർണബോധ്യമുള്ളവരായിരിക്കാൻ കഴിയൂ. 12  അങ്ങനെ നിങ്ങൾ മടിയില്ലാത്തവരായി,+ വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്‌ദാനങ്ങൾ അവകാശമാക്കിയവരെ അനുകരിക്കുന്നവരാകും. 13  ദൈവം അബ്രാഹാമിനു വാഗ്‌ദാനം നൽകിയപ്പോൾ, തന്നെക്കാൾ വലിയ ആരുമില്ലാത്തതുകൊണ്ട്‌ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്‌ത്‌+ ഇങ്ങനെ പറഞ്ഞു: 14  “ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും; ഞാൻ നിന്നെ ഉറപ്പായും വർധിപ്പിക്കും.”+ 15  ക്ഷമയോടെ കാത്തിരുന്നശേഷമാണ്‌ അബ്രാഹാമിന്‌ ഈ വാഗ്‌ദാനം ലഭിച്ചത്‌. 16  തങ്ങളെക്കാൾ വലിയവരുടെ പേര്‌ പറഞ്ഞാണല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്‌. അവർ ചെയ്യുന്ന സത്യം എല്ലാ തർക്കങ്ങൾക്കും തീർപ്പുവരുത്തുന്നു. കാരണം അതിനു നിയമസാധുതയുണ്ട്‌.+ 17  തന്റെ ഉദ്ദേശ്യം മാറ്റമില്ലാത്തതാണെന്നു വാഗ്‌ദാനത്തിന്റെ അവകാശികൾക്കു+ കൂടുതൽ വ്യക്തമായി കാണിച്ചുകൊടുക്കാൻ തീരുമാനിച്ചപ്പോൾ, ദൈവവും ഒരു സത്യം ചെയ്‌ത്‌ അതിന്‌ ഉറപ്പു നൽകി. 18  മാറ്റം വരാത്ത ഈ രണ്ടു കാര്യത്തിലും ദൈവത്തിനു നുണ പറയാനാകില്ല.+ അഭയം തേടിച്ചെന്ന നമുക്ക്‌, നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന പ്രത്യാശ മുറുകെ പിടിക്കാൻ ഇവ ശക്തമായ പ്രേരണയേകുന്നു. 19  സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ+ നമുക്ക്‌ ഒരു നങ്കൂരമാണ്‌. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളിലേക്കു കടന്നുചെല്ലുന്നു. 20  എന്നേക്കുമായി മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായിത്തീർന്ന യേശു+ നമുക്കുവേണ്ടി നമുക്കു മുമ്പായി പ്രവേശിച്ചത്‌ അവിടേക്കാണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “മാനസാന്തരത്തിലേക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം