മലാഖി 3:1-18

3  “ഇതാ! ഞാൻ എന്റെ സന്ദേശവാഹകനെ അയയ്‌ക്കുന്നു. അവൻ എനിക്ക്‌ ഒരു വഴി തെളിക്കും.*+ പെട്ടെന്നുതന്നെ നിങ്ങൾ അന്വേഷിക്കുന്ന കർത്താവ്‌ തന്റെ ആലയത്തിലേക്കു വരും.+ നിങ്ങളുടെ പ്രിയങ്കരനായ, ഉടമ്പടിയുടെ സന്ദേശവാഹകനും വരും; അവൻ തീർച്ചയായും വരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.  “അവൻ വരുന്ന ദിവസത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവൻ വരുമ്പോൾ ആരു പിടിച്ചുനിൽക്കും? അവൻ ലോഹം ശുദ്ധീകരിക്കുന്നവന്റെ തീപോലെയും അലക്കുകാരന്റെ ചാരവെള്ളംപോലെയും*+ ആയിരിക്കും.  മാലിന്യം നീക്കി വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ+ അവൻ ഇരുന്ന്‌ ലേവിപുത്രന്മാരെ ശുദ്ധീകരിക്കും. അവൻ അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അവർ യഹോവയ്‌ക്കു നീതിയോടെ കാഴ്‌ചകൾ അർപ്പിക്കുന്ന ഒരു ജനമാകും, തീർച്ച!  കഴിഞ്ഞ കാലത്തും പുരാതനനാളുകളിലും എന്നപോലെ യഹൂദയുടെയും യരുശലേമിന്റെയും കാഴ്‌ചകൾ യഹോവയെ സന്തോഷിപ്പിക്കും.*+  “ന്യായം വിധിക്കാനായി ഞാൻ നിങ്ങളുടെ അടുത്ത്‌ വരും; ആഭിചാരകർ,*+ വ്യഭിചാരികൾ, കള്ളസത്യം ചെയ്യുന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവമാരെയും അനാഥരെയും* വഞ്ചിക്കുന്നവർ,+ വിദേശികളെ സഹായിക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാതെ കുറ്റം വിധിക്കും. അവർക്ക്‌ എന്നെ പേടിയില്ല” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.  “ഞാൻ യഹോവയാണ്‌, മാറ്റമില്ലാത്തവൻ!*+ നിങ്ങളോ യാക്കോബിന്റെ മക്കൾ; നിങ്ങളെ ഇതുവരെ പൂർണമായി നശിപ്പിച്ചിട്ടില്ല.  നിങ്ങളുടെ പൂർവികരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ഉപേക്ഷിച്ച്‌ അവ അനുസരിക്കാതെ നടന്നു.+ എന്നാൽ എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. എന്നാൽ നിങ്ങൾ, “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്‌” എന്നു ചോദിക്കുന്നു.  “വെറുമൊരു മനുഷ്യനു ദൈവത്തെ കൊള്ളയടിക്കാനാകുമോ?* എന്നാൽ നിങ്ങൾ എന്നെ കൊള്ളയടിക്കുന്നു.” പക്ഷേ, “ഞങ്ങൾ എങ്ങനെയാണു കൊള്ളയടിച്ചത്‌” എന്നു നിങ്ങൾ ചോദിക്കുന്നു. “നിങ്ങളുടെ ദശാംശങ്ങളുടെയും* സംഭാവനകളുടെയും കാര്യത്തിലാണു നിങ്ങൾ അങ്ങനെ ചെയ്‌തത്‌.  എന്നെ കവർച്ച ചെയ്യുന്ന നിങ്ങൾ ശപിക്കപ്പെട്ടവരാണ്‌.* മുഴുജനതയും അങ്ങനെതന്നെ ചെയ്യുന്നല്ലോ. 10  എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളുടെ ദശാംശം മുഴുവൻ* സംഭരണശാലയിലേക്കു കൊണ്ടുവരൂ.+ ഞാൻ ആകാശത്തിന്റെ പ്രളയവാതിലുകൾ തുറന്ന്‌,+ ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷിച്ചുനോക്കൂ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 11  “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസിക്കും, നിങ്ങളുടെ ദേശത്തിന്റെ വിളകൾ അതു നശിപ്പിക്കില്ല. നിങ്ങളുടെ മുന്തിരിച്ചെടികൾ കായ്‌ക്കാതിരിക്കില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 12  “നിങ്ങളുടെ നാടു സന്തോഷമുള്ള ഒരു ദേശമായിത്തീരും. സകല ജനതകളും നിങ്ങളെ സന്തോഷമുള്ളവർ എന്നു വിളിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 13  “എനിക്ക്‌ എതിരെയുള്ള നിങ്ങളുടെ വാക്കുകൾ കടുത്തതായിരുന്നു” എന്ന്‌ യഹോവ പറയുന്നു. എന്നാൽ നിങ്ങളോ, “ഞങ്ങൾ എങ്ങനെയാണ്‌ അങ്ങയ്‌ക്കെതിരെ തമ്മിൽത്തമ്മിൽ സംസാരിച്ചത്‌” എന്നു ചോദിക്കുന്നു.+ 14  “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല.+ ദൈവത്തോടുള്ള കടമകൾ നിറവേറ്റിയിട്ട്‌ എന്തു നേടി? സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുമ്പാകെ ദുഃഖിച്ച്‌ നടന്നിട്ട്‌ എന്തു ഗുണമാണ്‌ ഉണ്ടായത്‌? 15  ധിക്കാരികളാണ്‌ യഥാർഥത്തിൽ സന്തോഷമുള്ളവർ എന്ന്‌ ഇപ്പോൾ തോന്നുന്നു. ദുഷ്ടന്മാരുടെ പദ്ധതികളെല്ലാം വിജയിക്കുന്നു.+ ദൈവത്തെ പരീക്ഷിക്കാൻപോലും അവർ ധൈര്യപ്പെടുന്നു, എന്നിട്ടും അവർക്ക്‌ ഒന്നും സംഭവിക്കുന്നില്ല.’” 16  അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ തമ്മിൽത്തമ്മിൽ സംസാരിച്ചു, അവർ ഓരോരുത്തരും തന്റെ കൂട്ടുകാരനോടു സംസാരിക്കുന്നത്‌ യഹോവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. യഹോവയെ ഭയപ്പെടുന്നവരുടെയും ദൈവനാമത്തെക്കുറിച്ച്‌ ധ്യാനിക്കുന്നവരുടെയും* പേരുകൾ+ ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്‌തകത്തിൽ എഴുതുന്നുണ്ടായിരുന്നു.+ 17  സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസരണമുള്ള മകനോട്‌ അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട്‌ അനുകമ്പ കാട്ടും.+ 18  അപ്പോൾ, നീതിമാനും ദുഷ്ടനും+ തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.”

അടിക്കുറിപ്പുകള്‍

അഥവാ “ഒരുക്കും.”
അഥവാ “സോപ്പുപോലെയും.”
അഥവാ “തൃപ്‌തിപ്പെടുത്തും.”
അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
പദാവലിയിൽ “ആഭിചാരം” കാണുക.
അഥവാ “ഞാൻ ഇതുവരെ മാറിയിട്ടില്ല.”
അഥവാ “പത്തിലൊന്നിന്റെയും.”
ഈ പദം, മറ്റൊരാൾക്ക്‌ അർഹമായത്‌ അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
മറ്റൊരു സാധ്യത “നിങ്ങൾ ശാപവാക്കുകൾകൊണ്ട്‌ എന്നെ ശപിക്കുന്നു.”
അഥവാ “എല്ലാ പത്തിലൊന്നും.”
അക്ഷ. “മുഴുവൻ കുടഞ്ഞിടില്ലേ.”
പ്രാണികളുടെ ആക്രമണമായിരിക്കാനാണു സാധ്യത.
അഥവാ “ചിന്തിക്കുന്നവരുടെയും.” മറ്റൊരു സാധ്യത “ദൈവനാമം അമൂല്യമായി കരുതുന്നവരുടെയും.”
അഥവാ “അമൂല്യമായ അവകാശമായി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം