മീഖ 3:1-12

3  ഞാൻ പറഞ്ഞു: “യാക്കോബിന്റെ തലവന്മാരേ,ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഒന്നു ശ്രദ്ധിക്കൂ.+ ന്യായം എന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ?   എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്‌നേഹിക്കുകയും ചെയ്യുന്നു.+നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞുകളയുകയും അസ്ഥികളിൽനിന്ന്‌ മാംസം പറിച്ചെടുക്കുകയും ചെയ്യുന്നു.+   നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+അവരുടെ തൊലി ഉരിഞ്ഞുകളയുകയുംഅവരുടെ അസ്ഥികൾ തകർത്ത്‌ കഷണങ്ങളാക്കുകയും ചെയ്യുന്നു.+നിങ്ങൾ അവരെ കലത്തിൽ* ഇട്ട്‌ വേവിക്കുന്ന ഇറച്ചിപോലെയാക്കി.   അന്ന്‌ അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും;എന്നാൽ ദൈവം അവർക്ക്‌ ഉത്തരം കൊടുക്കില്ല. അവരുടെ ദുഷ്‌ചെയ്‌തികൾ കാരണം+അന്നു ദൈവം തന്റെ മുഖം അവരിൽനിന്ന്‌ മറയ്‌ക്കും.+   എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാനം!’ എന്നു പറയുകയും+വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യുന്നവരോട്‌,എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരോട്‌, യഹോവയ്‌ക്കു പറയാനുള്ളത്‌ ഇതാണ്‌:+   ‘നിങ്ങൾക്ക്‌ ഇനി രാത്രിയായിരിക്കും,+ ദിവ്യദർശനം ലഭിക്കില്ല;+നിങ്ങൾക്ക്‌ ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവിഫലം അറിയാൻ കഴിയില്ല. പ്രവാചകന്മാരുടെ മേൽ സൂര്യൻ അസ്‌തമിക്കും,പകൽ അവർക്ക്‌ ഇരുട്ടായി മാറും.+   ദിവ്യദർശികൾ നാണംകെടും,+ഭാവിഫലം പറയുന്നവർ നിരാശിതരാകും. ദൈവം മറുപടി കൊടുക്കാത്തതുകൊണ്ട്‌അവർക്കെല്ലാം വായ്‌ പൊത്തേണ്ടിവരും.’”*   എന്നാൽ എന്നിൽ യഹോവയുടെ ആത്മാവ്‌ ശക്തി നിറച്ചിരിക്കുന്നു;യാക്കോബിനോട്‌ അവന്റെ ധിക്കാരത്തെക്കുറിച്ചും ഇസ്രായേലിനോട്‌ അവന്റെ പാപത്തെക്കുറിച്ചും പറയാൻഞാൻ നീതിയും ബലവും നിറഞ്ഞവനായിരിക്കുന്നു.   യാക്കോബുഗൃഹത്തിന്റെ തലവന്മാരേ,ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഇതു കേൾക്കൂ.+നീതിയെ വെറുക്കുകയും നേരെയുള്ളതെല്ലാം വളവുള്ളതാക്കുകയും ചെയ്യുന്നവരേ,+ 10  സീയോനെ രക്തച്ചൊരിച്ചിൽകൊണ്ടും യരുശലേമിനെ അനീതികൊണ്ടും പണിയുന്നവരേ, ഇതു ശ്രദ്ധിക്കൂ.+ 11  അവളുടെ നേതാക്കന്മാർ കൈക്കൂലി വാങ്ങി വിധി കല്‌പിക്കുന്നു;+അവളുടെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+അവളുടെ പ്രവാചകന്മാർ പണം* കൊതിച്ച്‌ ഭാവിഫലം പറയുന്നു.+ എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു: “യഹോവ നമ്മുടെകൂടെയില്ലേ?+ ആപത്തുകളൊന്നും നമുക്കു വരില്ല.”+ 12  അതുകൊണ്ട്‌ നിങ്ങൾ കാരണംസീയോനെ വയൽപോലെ ഉഴുതുമറിക്കും.യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.+

അടിക്കുറിപ്പുകള്‍

അഥവാ “വാവട്ടമുള്ള പാചകക്കലത്തിൽ.”
മറ്റൊരു സാധ്യത “പല്ലുകൊണ്ട്‌ കടിക്കുമ്പോൾ.”
അക്ഷ. “വിശുദ്ധീകരിക്കുകയും.”
അഥവാ “മീശ മറയ്‌ക്കേണ്ടിവരും.”
അഥവാ “വെള്ളി.”
അഥവാ “ആശ്രയിക്കുന്നതായി അവകാശപ്പെട്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം