യശയ്യ 40:1-31

40  “ആശ്വസിപ്പിക്കുക; എന്റെ ജനത്തെ ആശ്വസിപ്പിക്കുക” എന്നു നിങ്ങളുടെ ദൈവം പറയുന്നു.+   “യരുശലേമിനോട്‌ അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നുംഅവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+ അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന്‌ തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+   അതാ, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ഒരാളുടെ ശബ്ദം: “യഹോവയുടെ വഴി നിരപ്പാക്കുക!*+ നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ,+ നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക.+   താഴ്‌വരകളെല്ലാം നികത്തുക,എല്ലാ മലകളും കുന്നുകളും ഇടിച്ചുനിരത്തുക, കുന്നും കുഴിയും നിറഞ്ഞ നിലം നിരപ്പാക്കുക,പാറകൾ നിറഞ്ഞ നിരപ്പല്ലാത്ത നിലം സമതലമാക്കുക.+   യഹോവയുടെ മഹത്ത്വം വെളിപ്പെടും,+എല്ലാ മനുഷ്യരും ഒരുമിച്ച്‌ അതു കാണും;+യഹോവയുടെ വായ്‌ ഇതു പ്രസ്‌താവിച്ചിരിക്കുന്നു.”   അതാ, “വിളിച്ചുപറയുക” എന്ന്‌ ആരോ പറയുന്നു. “എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു. “എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്‌. അവരുടെ അചഞ്ചലമായ സ്‌നേഹം കാട്ടിലെ പൂപോലെയാണ്‌.+   യഹോവയുടെ ശ്വാസമേറ്റ്‌*+പുൽക്കൊടികൾ കരിയുന്നു,പൂക്കൾ വാടുന്നു,+ അതെ, മനുഷ്യരെല്ലാം വെറും പുല്ലു മാത്രം.   പുൽക്കൊടികൾ കരിയുന്നു,പൂക്കൾ വാടുന്നു,നമ്മുടെ ദൈവത്തിന്റെ വചനമോ എന്നും നിലനിൽക്കുന്നു.”+   സീയോനിലേക്കു ശുഭവാർത്തയുമായി വരുന്ന സ്‌ത്രീയേ,ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക.+ യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്‌ത്രീയേ,ഉറക്കെ വിളിച്ചുപറയുക. പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക. “ഇതാ, നിങ്ങളുടെ ദൈവം” എന്ന്‌ യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+ 10  പരമാധികാരിയാം കർത്താവായ യഹോവ ശക്തിയോടെ വരും,ദൈവത്തിന്റെ കരം ദൈവത്തിനുവേണ്ടി ഭരിക്കും.+ ഇതാ, പ്രതിഫലം ദൈവത്തിന്റെ കൈയിലുണ്ട്‌,ദൈവം കൊടുക്കുന്ന കൂലി തിരുമുമ്പിലുണ്ട്‌.+ 11  ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും.*+ കൈകൊണ്ട്‌ കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും,അവയെ മാറോടണച്ച്‌ കൊണ്ടുനടക്കും. പാലൂട്ടുന്ന തള്ളയാടുകളെ മെല്ലെ നടത്തും.+ 12  സമുദ്രജലത്തെ ഒന്നാകെ കൈക്കുമ്പിളിൽ അളന്നതും+ഒരു ചാണുകൊണ്ട്‌* ആകാശത്തിന്റെ അളവുകൾ* കണക്കാക്കിയതും ആരാണ്‌? ഭൂമിയിലെ പൊടി മുഴുവൻ അളവുപാത്രത്തിൽ കൂട്ടിവെച്ചതും+പർവതങ്ങളെ തുലാസ്സിൽ തൂക്കിനോക്കിയതുംകുന്നുകളെ തുലാത്തട്ടിൽ അളന്നതും ആരാണ്‌? 13  യഹോവയുടെ ആത്മാവിനെ അളന്ന്‌ തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+ 14  ജ്ഞാനം സമ്പാദിക്കാൻ ദൈവം ആരെയാണു സമീപിച്ചത്‌?നീതിയുടെ വഴികളിൽ നടക്കാൻ ആരാണു ദൈവത്തെ ഉപദേശിക്കുന്നത്‌?ദൈവത്തിന്‌ അറിവ്‌ പകരുകയുംവകതിരിവിന്റെ വഴി കാണിച്ചുകൊടുക്കുകയും ചെയ്യുന്നത്‌ ആരാണ്‌?+ 15  ജനതകൾ ദൈവത്തിന്‌ അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയുംതുലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെറും പൊടിപോലെയും അല്ലോ.+ ഇതാ, നേർത്ത മൺതരികൾപോലെ ദൈവം ദ്വീപുകളെ എടുത്ത്‌ ഉയർത്തുന്നു. 16  ലബാനോനിലെ മരങ്ങൾ വിറകിനു* തികയില്ല,അവിടെയുള്ള കാട്ടുമൃഗങ്ങൾ ദഹനയാഗത്തിനു മതിയാകില്ല. 17  സർവജനതകളും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ല;+അവരെ ദൈവം നിസ്സാരരും വിലയില്ലാത്തവരും ആയി കാണുന്നു.+ 18  ദൈവത്തെ നിങ്ങൾ ആരോടു താരതമ്യം ചെയ്യും?+ ഏതു രൂപത്തോടു സാദൃശ്യപ്പെടുത്തും?+ 19  ശില്‌പി ഒരു വിഗ്രഹം* വാർത്തുണ്ടാക്കുന്നു,ലോഹപ്പണിക്കാരൻ അതിന്മേൽ സ്വർണം പൊതിയുന്നു,+അയാൾ അതു വെള്ളിച്ചങ്ങലകൾകൊണ്ട്‌ അലങ്കരിക്കുന്നു. 20  സംഭാവന നൽകാൻ അയാൾ ഒരു മരം കണ്ടെത്തുന്നു,+ദ്രവിച്ചുപോകാത്ത ഒരു മരം തിരഞ്ഞെടുക്കുന്നു. മറിഞ്ഞുവീഴാത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+അയാൾ ഒരു വിദഗ്‌ധശില്‌പിയെ തേടുന്നു. 21  നിങ്ങൾക്ക്‌ അറിയില്ലേ? നിങ്ങൾ കേട്ടിട്ടില്ലേ? തുടക്കംമുതലേ നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലേ? ഭൂമിക്ക്‌ അടിസ്ഥാനങ്ങൾ ഇട്ട കാലംമുതലേ നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?+ 22  ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവനുണ്ട്‌,+ഭൂവാസികൾ ദൈവത്തിനു പുൽച്ചാടികളെപ്പോലെയല്ലോ. നേർത്ത തുണിപോലെ ദൈവം ആകാശത്തെ വിരിക്കുന്നു,താമസിക്കാനുള്ള ഒരു കൂടാരംപോലെ അതിനെ നിവർത്തുന്നു.+ 23  ഉന്നതരായ ഉദ്യോഗസ്ഥരെ ദൈവം ഒന്നുമല്ലാതാക്കുന്നു,ഭൂമിയിലെ ന്യായാധിപന്മാരെ* വിലകെട്ടവരാക്കുന്നു. 24  അവരെ നട്ടതേ ഉള്ളൂ,അവരെ വിതച്ചതേ ഉള്ളൂ,അവരുടെ തണ്ടുകൾ വേരു പിടിക്കുന്നതേ ഉള്ളൂ.ഊതുമ്പോൾത്തന്നെ അവർ വാടിക്കരിയുന്നു,വയ്‌ക്കോൽപോലെ അവർ കാറ്റത്ത്‌ പാറിപ്പോകുന്നു.+ 25  “നിങ്ങൾ എന്നെ ആരോടു താരതമ്യം ചെയ്യും, ആരാണ്‌ എനിക്കു തുല്യൻ” എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു. 26  “കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക. ഇവയെയെല്ലാം സൃഷ്ടിച്ചത്‌ ആരാണ്‌?+ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ നയിക്കുന്നവൻതന്നെ!ദൈവം അവയെയെല്ലാം പേരെടുത്ത്‌ വിളിക്കുന്നു.+ ദൈവത്തിന്റെ അപാരമായ ഊർജവും ഭയഗംഭീരമായ ശക്തിയും കാരണം,+അവയിൽ ഒന്നുപോലും കാണാതാകുന്നില്ല. 27  ‘എനിക്കു ദൈവത്തിൽനിന്ന്‌ നീതി കിട്ടുന്നില്ല,എന്റെ വഴി യഹോവ കാണുന്നില്ല’ എന്നു യാക്കോബേ, നീ പറയുന്നത്‌ എന്തുകൊണ്ട്‌?ഇസ്രായേലേ, നീ പരാതിപ്പെടുന്നത്‌ എന്തിന്‌?+ 28  നിനക്ക്‌ അറിയില്ലേ? നീ കേട്ടിട്ടില്ലേ? ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്‌.+ ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+ ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക്‌ അളക്കാനാകും?+ 29  ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു,ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുന്നു.+ 30  ആൺകുട്ടികൾ ക്ഷീണിച്ച്‌ തളരും,യുവാക്കൾ ഇടറിവീഴും. 31  എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+ അവർ തളർന്നുപോകാതെ ഓടും;ക്ഷീണിച്ചുപോകാതെ നടക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ആശ്വസിപ്പിക്കുംവിധം.”
അഥവാ “ഇരട്ടി.”
അഥവാ “ഒരുക്കുക.”
അഥവാ “ആത്മാവേറ്റ്‌.”
അഥവാ “മേയ്‌ക്കും.”
കൈപ്പത്തി വിരിച്ചുപിടിക്കുമ്പോൾ തള്ളവിരലും ചെറുവിരലും തമ്മിലുള്ള അകലം. അനു. ബി14 കാണുക.
അഥവാ “അനുപാതങ്ങൾ.”
മറ്റൊരു സാധ്യത “ഗ്രഹിക്കാൻ.”
അഥവാ “തീ അണയാതെ സൂക്ഷിക്കാൻ.”
അഥവാ “ഒരു ലോഹപ്രതിമ.”
അഥവാ “ഭൂമിയുടെ വൃത്തത്തിന്‌.”
അഥവാ “ഭരണാധികാരികളെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം