യശയ്യ 6:1-13

6  ഉസ്സീയ രാജാവ്‌ മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ ദൈവത്തിന്റെ വസ്‌ത്രം ആലയത്തിൽ നിറഞ്ഞുനിന്നു.  സാറാഫുകൾ ദൈവത്തിനു മീതെ നിൽക്കുന്നുണ്ടായിരുന്നു. ഓരോ സാറാഫിനും ആറു ചിറകുണ്ടായിരുന്നു. രണ്ടെണ്ണംകൊണ്ട്‌ അവർ* മുഖം മറച്ചു; രണ്ടെണ്ണംകൊണ്ട്‌ കാലുകൾ മറച്ചു; രണ്ടെണ്ണംകൊണ്ട്‌ പറന്നു.   അവർ പരസ്‌പരം ഇങ്ങനെ വിളിച്ചുപറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!+ ഭൂമി മുഴുവൻ ദൈവത്തിന്റെ തേജസ്സു നിറഞ്ഞിരിക്കുന്നു.”  അവരുടെ ശബ്ദത്തിൽ* വാതിലിന്റെ കട്ടിളക്കാലുകൾ കുലുങ്ങി; ഭവനം പുകകൊണ്ട്‌ നിറഞ്ഞു.+   അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, എന്റെ കാര്യം കഷ്ടം! ഞാൻ മരിക്കുമെന്ന്‌ ഉറപ്പാണ്‌,*ഞാൻ അശുദ്ധമായ ചുണ്ടുകളുള്ള മനുഷ്യനാണല്ലോ,അശുദ്ധമായ ചുണ്ടുകളുള്ള ജനത്തോടുകൂടെ താമസിക്കുന്നു.+എന്റെ കണ്ണു രാജാവിനെ, സൈന്യങ്ങളുടെ അധിപനായ യഹോവയെ, കണ്ടുപോയല്ലോ!”  അപ്പോൾ സാറാഫുകളിൽ ഒരാൾ എന്റെ അടുത്തേക്കു പറന്നുവന്നു. സാറാഫിന്റെ കൈയിലുള്ള കൊടിലിൽ യാഗപീഠത്തിൽനിന്ന്‌ എടുത്ത ജ്വലിക്കുന്ന ഒരു കനലുണ്ടായിരുന്നു.+  സാറാഫ്‌ അതു കൊണ്ടുവന്ന്‌ എന്റെ വായിൽ തൊടുവിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഇതു നിന്റെ ചുണ്ടുകളിൽ തൊട്ടിരിക്കുന്നു. നിന്റെ അപരാധം നീങ്ങിപ്പോയി,നിന്റെ പാപത്തിനു പരിഹാരം ചെയ്‌തിരിക്കുന്നു.”  അപ്പോൾ ഞാൻ യഹോവയുടെ സ്വരം കേട്ടു: “ഞാൻ ആരെ അയയ്‌ക്കണം? ആരു ഞങ്ങൾക്കുവേണ്ടി പോകും?”+ ഞാൻ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാലും!”+   അപ്പോൾ ദൈവം പറഞ്ഞു: “പോയി ഈ ജനത്തോടു പറയുക: ‘നിങ്ങൾ വീണ്ടുംവീണ്ടും കേൾക്കും,പക്ഷേ ഗ്രഹിക്കില്ല.നിങ്ങൾ വീണ്ടുംവീണ്ടും കാണും,പക്ഷേ നിങ്ങൾക്ക്‌ ഒന്നും മനസ്സിലാകില്ല.’+ 10  അവർ കണ്ണുകൊണ്ട്‌ കാണാതിരിക്കാനുംചെവികൊണ്ട്‌ കേൾക്കാതിരിക്കാനുംഹൃദയംകൊണ്ട്‌ ഗ്രഹിക്കുകയോമനംതിരിഞ്ഞുവന്ന്‌ സുഖപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടിഈ ജനത്തിന്റെ ഹൃദയം കൊട്ടിയടയ്‌ക്കുക,*+അവരുടെ ചെവികൾ അടച്ചുകളയുക,+അവരുടെ കണ്ണുകൾ മൂടുക.”+ 11  “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയുംവീടുകൾ ആൾത്താമസമില്ലാതാകുകയുംദേശം നശിച്ച്‌ വിജനമാകുകയും ചെയ്യുന്നതുവരെ;+ 12  യഹോവ ജനങ്ങളെ ദൂരേക്ക്‌ ഓടിച്ചുകളയുകയും+ഈ ദേശത്ത്‌ ശൂന്യത വ്യാപിക്കുകയും ചെയ്യുന്നതുവരെ. 13  “എന്നാൽ പത്തിലൊന്നു പിന്നെയും ബാക്കിയുണ്ടാകും. അതിനെ വീണ്ടും തീക്കിരയാക്കും. വൻവൃക്ഷത്തെയും ഓക്ക്‌ മരത്തെയും വെട്ടിയിടുമ്പോൾ അവശേഷിക്കുന്ന ഒരു കുറ്റിപോലെയാകും അത്‌. ഒരു വിശുദ്ധവിത്ത്‌* അതിന്റെ കുറ്റിയായിരിക്കും.”

അടിക്കുറിപ്പുകള്‍

അക്ഷ. “അവൻ.”
അക്ഷ. “വിളിച്ചുപറയുന്നവന്റെ ശബ്ദത്തിൽ.”
അക്ഷ. “എന്നെ നിശ്ശബ്ദനാക്കിയിരിക്കുന്നു.”
അഥവാ “തഴമ്പിച്ചതാക്കുക.”
അഥവാ “വിശുദ്ധസന്തതി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം