യശയ്യ 61:1-11

61  സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തതിനാൽ+പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ്‌ എന്റെ മേലുണ്ട്‌.+ ഹൃദയം തകർന്നവരെ സുഖപ്പെടുത്താൻ ദൈവം എന്നെ അയച്ചിരിക്കുന്നു.ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നുംതടവുകാരോടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാപിക്കാൻ അവൻ എന്നോടു കല്‌പിച്ചു.   യഹോവയുടെ പ്രസാദത്തിന്റെ വർഷത്തെയുംനമ്മുടെ ദൈവം പ്രതികാരം ചെയ്യുന്ന ദിവസത്തെയും കുറിച്ച്‌+ പ്രഖ്യാപിക്കാനും,ദുഃഖിച്ച്‌ കരയുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും,+   സീയോനെ ഓർത്ത്‌ വിലപിക്കുന്നവർക്ക്‌ചാരത്തിനു പകരം തലപ്പാവുംവിലാപത്തിനു പകരം ആനന്ദതൈലവുംനിരാശയ്‌ക്കു പകരം സ്‌തുതി എന്ന മേലങ്കിയും നൽകാനും ദൈവം എന്നെ അയച്ചിരിക്കുന്നു. അവർ നീതിയുടെ വൻമരങ്ങൾ എന്നുംയഹോവ തന്റെ മഹത്ത്വത്തിനായി* നട്ട തൈകൾ എന്നും അറിയപ്പെടും,+   കാലങ്ങളായി നശിച്ചുകിടക്കുന്നതെല്ലാം അവർ പുതുക്കിപ്പണിയും.പണ്ടുമുതലേ വിജനമായിക്കിടക്കുന്ന സ്ഥലങ്ങൾ പണിതുയർത്തും.+തകർന്നുകിടക്കുന്ന നഗരങ്ങൾ അവർ പുനരുദ്ധരിക്കും,+തലമുറകളായി വിജനമായിക്കിടക്കുന്ന നഗരങ്ങൾ പുനർനിർമിക്കും.+   “അപരിചിതർ വന്ന്‌ നിന്റെ ആട്ടിൻപറ്റങ്ങളെ മേയ്‌ക്കും,അന്യനാട്ടുകാർ+ നിന്റെ കൃഷിപ്പണിക്കാരും മുന്തിരിത്തോട്ടക്കാരും ആകും.+   എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാർ എന്ന്‌ അറിയപ്പെടും,+അവർ നിങ്ങളെ നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ എന്നു വിളിക്കും. നിങ്ങൾ ജനതകളുടെ സമ്പത്തു ഭക്ഷിക്കും,+അവരുടെ മഹത്ത്വത്തിൽ* നിങ്ങൾ അഭിമാനംകൊള്ളും.   നിങ്ങൾക്കു നാണക്കേടു സഹിക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,അവർക്ക്‌ അപമാനം സഹിക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ചതിനെ ഓർത്ത്‌ അവർ സന്തോഷിച്ചാർക്കും. അതെ, അവർ ദേശത്ത്‌ ഇരട്ടി ഓഹരി കൈവശമാക്കും.+ അവർ എന്നെന്നും ആഹ്ലാദിക്കും.+   യഹോവ എന്ന ഞാൻ ന്യായത്തെ സ്‌നേഹിക്കുന്നു;+കവർച്ചയും അനീതിയും ഞാൻ വെറുക്കുന്നു.+ ഞാൻ വിശ്വസ്‌തമായി അവർക്കു കൂലി കൊടുക്കും,ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+   അവരുടെ സന്തതി ജനതകളുടെ ഇടയിൽ പ്രസിദ്ധരാകും,+അവരുടെ വംശജർ ജനങ്ങൾക്കിടയിൽ അറിയപ്പെടും. യഹോവ അനുഗ്രഹിച്ച+ സന്തതിയാണ്‌ അവരെന്ന്‌അവരെ കാണുന്ന എല്ലാവരും മനസ്സിലാക്കും.” 10  ഞാൻ യഹോവയിൽ അത്യധികം സന്തോഷിക്കും, എന്റെ ദേഹി എന്റെ ദൈവത്തിൽ ആഹ്ലാദിക്കും.+ പുരോഹിതന്റേതുപോലുള്ള തലപ്പാവ്‌ അണിഞ്ഞ+ ഒരു മണവാളനെയുംആഭരണങ്ങൾ അണിഞ്ഞ്‌ സുന്ദരിയായ ഒരു മണവാട്ടിയെയും പോലെ,ദൈവം എന്നെ രക്ഷയുടെ വസ്‌ത്രങ്ങൾ അണിയിച്ചിരിക്കുന്നു;+എന്നെ നീതിയുടെ മേലങ്കി ധരിപ്പിച്ചിരിക്കുന്നു. 11  ഭൂമി വിത്തു മുളപ്പിക്കുന്നതുപോലെയുംഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പിക്കുന്നതുപോലെയുംപരമാധികാരിയായ യഹോവജനതകൾക്കു മുമ്പാകെ നീതിയും+ സ്‌തുതിയും+ മുളപ്പിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അലങ്കാരത്തിനായി.”
അഥവാ “ധനത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം