യഹസ്‌കേൽ 3:1-27

3  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ മുന്നിലുള്ള* ഈ ചുരുൾ തിന്നിട്ട്‌ ചെന്ന്‌ ഇസ്രായേൽഗൃഹത്തോടു സംസാരിക്കണം.”+  അപ്പോൾ ഞാൻ എന്റെ വായ്‌ തുറന്നു. ദൈവം ആ ചുരുൾ എനിക്കു തിന്നാൻ തന്നു.  ദൈവം എന്നോട്‌ ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ തരുന്ന ഈ ചുരുൾ തിന്ന്‌ നിന്റെ വയറു നിറയ്‌ക്കുക.” അപ്പോൾ ഞാൻ അതു തിന്നുതുടങ്ങി. അത്‌ എന്റെ വായിൽ തേൻപോലെ മധുരിച്ചു.+  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ വാക്കുകൾ അവരെ അറിയിക്കുക.  അപരിചിതവും മനസ്സിലാക്കാനാകാത്തതും ആയ ഭാഷ സംസാരിക്കുന്ന ജനതയുടെ അടുത്തേക്കല്ല ഞാൻ നിന്നെ അയയ്‌ക്കുന്നത്‌, പകരം ഇസ്രായേൽഗൃഹത്തിന്റെ അടുത്തേക്കാണ്‌.  നിനക്കു മനസ്സിലാക്കാനാകാത്തതും അപരിചിതവും ആയ ഭാഷ സംസാരിക്കുന്ന ജനതകളുടെ അടുത്തേക്കാണു നിന്നെ അയച്ചിരുന്നതെങ്കിൽ അവർ നീ പറയുന്നതു ശ്രദ്ധിച്ചേനേ.+  പക്ഷേ ഇസ്രായേൽഗൃഹം നീ പറയുന്നതു കേൾക്കാൻ കൂട്ടാക്കില്ല. കാരണം, ഞാൻ പറയുന്നതു കേൾക്കാൻ മനസ്സില്ലാത്തവരാണ്‌ അവർ.+ ഇസ്രായേൽഗൃഹത്തിലുള്ളവരെല്ലാം കടുംപിടുത്തക്കാരും കഠിനഹൃദയരും ആണ്‌.+  ഇതാ, ഞാൻ നിന്റെ മുഖം അവരുടെ മുഖംപോലെയും നിന്റെ നെറ്റി അവരുടെ നെറ്റിപോലെയും കടുപ്പമുള്ളതാക്കിയിരിക്കുന്നു.+  ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള+ വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട്‌ പരിഭ്രാന്തനാകുകയോ അരുത്‌;+ അവർ ഒരു മത്സരഗൃഹമാണല്ലോ.” 10  ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന ഈ വാക്കുകളെല്ലാം ശ്രദ്ധിച്ചുകേൾക്കൂ. നീ അവ ഗൗരവമായെടുക്കണം. 11  ബന്ദികളായി കൊണ്ടുപോന്നിട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്‌+ നീ അവരോടു സംസാരിക്കണം. അവർ കേട്ടാലും ഇല്ലെങ്കിലും, ‘പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌’ എന്നു നീ അവരോടു പറയണം.”+ 12  അപ്പോൾ ഒരു ആത്മാവ്‌* എന്നെ എടുത്തുകൊണ്ടുപോയി.+ “യഹോവയുടെ സ്ഥലത്ത്‌ അവിടുത്തെ മഹത്ത്വം വാഴ്‌ത്തപ്പെടട്ടെ” എന്നു പറയുന്ന വലിയൊരു ഹുങ്കാരശബ്ദം പുറകിൽനിന്ന്‌ ഞാൻ കേട്ടു. 13  ജീവികളുടെ ചിറകുകൾ പരസ്‌പരം കൂട്ടിയുരസുന്നതിന്റെ ശബ്ദവും+ ജീവികളുടെ അടുത്തുള്ള ചക്രങ്ങളുടെ ശബ്ദവും+ വലിയൊരു ഹുങ്കാരശബ്ദവും ഞാൻ കേട്ടു. 14  അപ്പോൾ ആത്മാവ്‌* എന്നെ എടുത്തുകൊണ്ടുപോയി. പോകുമ്പോൾ എനിക്കു ദുഃഖവും അമർഷവും തോന്നി. യഹോവയുടെ കൈ എന്റെ മേൽ ശക്തിയോടെയുണ്ടായിരുന്നു. 15  അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്‌+ കഴിയുന്ന നാടുകടത്തപ്പെട്ട ആളുകളുടെ അടുത്ത്‌ ചെന്ന്‌ ഏഴു ദിവസം അവരുടെകൂടെ താമസിച്ചു. ആ ദിവസങ്ങളത്രയും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.+ 16  ഏഴു ദിവസം കഴിഞ്ഞപ്പോൾ എനിക്ക്‌ യഹോവയുടെ സന്ദേശം കിട്ടി: 17  “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു.+ എന്റെ വായിൽനിന്ന്‌ സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.+ 18  ഞാൻ ദുഷ്ടനോട്‌, ‘നീ മരിക്കും’ എന്നു പറഞ്ഞിട്ടും നീ അവനു മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ, അവൻ ജീവിച്ചിരിക്കേണ്ടതിനു ദുഷിച്ച വഴി വിട്ടുമാറാൻ താക്കീതു നൽകാതിരുന്നാൽ,+ ദുഷ്ടനായ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും.*+ 19  പക്ഷേ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുഷിച്ച വഴികളിൽനിന്നും പിന്മാറുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+ 20  പക്ഷേ ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച്‌ തെറ്റു* ചെയ്‌താൽ അവൻ തട്ടിവീഴാൻവേണ്ടി ഞാൻ അവന്റെ മുന്നിൽ ഒരു തടസ്സം വെക്കും. അങ്ങനെ അവൻ മരിക്കും. നീ അവനു മുന്നറിയിപ്പു കൊടുക്കാത്തതുകൊണ്ട്‌ അവൻ തന്റെ പാപം കാരണം മരിക്കും.+ അവന്റെ നീതിപ്രവൃത്തികളൊന്നും ഓർക്കില്ല. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.*+ 21  പക്ഷേ പാപം ചെയ്യാതിരിക്കാൻ നീ ഒരു നീതിമാനു മുന്നറിയിപ്പു കൊടുത്തതുകൊണ്ട്‌ അവൻ പാപം ചെയ്യാതിരുന്നാൽ അവൻ നിശ്ചയമായും ജീവിക്കും; കാരണം, അവൻ മുന്നറിയിപ്പിനു ചെവി കൊടുത്തല്ലോ.+ നീയും നിന്റെ ജീവൻ രക്ഷിക്കും.” 22  അവിടെവെച്ച്‌ യഹോവയുടെ കൈ എന്റെ മേൽ വന്നു. ദൈവം എന്നോടു പറഞ്ഞു: “എഴുന്നേറ്റ്‌ താഴ്‌വരയിലേക്കു പോകൂ! അവിടെവെച്ച്‌ ഞാൻ നിന്നോടു സംസാരിക്കും.” 23  അങ്ങനെ, ഞാൻ എഴുന്നേറ്റ്‌ താഴ്‌വരയിലേക്കു ചെന്നു. അപ്പോൾ അതാ, അവിടെ യഹോവയുടെ തേജസ്സ്‌!+ കെബാർ നദീതീരത്തുവെച്ച്‌+ ഞാൻ കണ്ട അതേ തേജസ്സ്‌! ഉടനെ, ഞാൻ കമിഴ്‌ന്നുവീണു. 24  അപ്പോൾ ദൈവാത്മാവ്‌ എന്നിൽ പ്രവേശിച്ച്‌ എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+ ദൈവം എന്നോടു പറഞ്ഞു: “നീ വീട്ടിലേക്കു ചെന്ന്‌ കതക്‌ അടച്ച്‌ ഇരിക്കുക. 25  പക്ഷേ മനുഷ്യപുത്രാ, നീ അവരുടെ ഇടയിലേക്കു ചെല്ലാതിരിക്കാൻ അവർ നിന്നെ കയറുകൊണ്ട്‌ ബന്ധിക്കും. 26  ഞാൻ നിന്റെ നാവ്‌ അണ്ണാക്കിനോടു പറ്റിച്ചേരാൻ ഇടയാക്കും. അങ്ങനെ നീ മൂകനായിപ്പോകും; നിനക്ക്‌ അവരെ ശാസിക്കാൻ കഴിയാതാകും. അവർ ഒരു മത്സരഗൃഹമാണല്ലോ. 27  പക്ഷേ ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ്‌ തുറക്കും.+ നീ അവരോട്‌, ‘പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌’ എന്നു പറയണം. കേൾക്കുന്നവൻ കേൾക്കട്ടെ.+ കേൾക്കാൻ മനസ്സില്ലാത്തവൻ കേൾക്കേണ്ടാ. അവർ ഒരു മത്സരഗൃഹമാണല്ലോ.+

അടിക്കുറിപ്പുകള്‍

അക്ഷ. “നീ കാണുന്ന.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്‌.
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്‌.
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോടു കണക്കു ചോദിക്കും.”
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോടു കണക്കു ചോദിക്കും.”
അഥവാ “അനീതി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം