സങ്കീർത്തനം 11:1-7

സംഗീതസംഘനായകന്‌; ദാവീദിന്റേത്‌. 11  യഹോവയെ ഞാൻ അഭയമാക്കിയിരിക്കുന്നു.+ അപ്പോൾപ്പിന്നെ നിങ്ങൾക്ക്‌ എങ്ങനെ എന്നോട്‌ ഇങ്ങനെ പറയാനാകും: “പക്ഷിയെപ്പോലെ പർവതത്തിലേക്കു പറന്നുപോകൂ!   ദുഷ്ടർ വില്ലു കുലയ്‌ക്കുന്നതു കണ്ടോ?ഇരുട്ടത്ത്‌ ഇരുന്ന്‌ ഹൃദയശുദ്ധിയുള്ളവരെ എയ്‌തുവീഴ്‌ത്താൻഅവർ അമ്പു ഞാണിന്മേൽ വെക്കുന്നു.   അടിത്തറതന്നെ* തകർന്നുപോയാൽനീതിമാൻ എന്തു ചെയ്യും?”   യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്‌.+ സ്വർഗത്തിലാണ്‌ യഹോവയുടെ സിംഹാസനം.+ തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+   യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു.+അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.+   ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്‌ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.   കാരണം, യഹോവ നീതിമാനാണ്‌,+ നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.+ നേരുള്ളവർ തിരുമുഖം കാണും.*+

അടിക്കുറിപ്പുകള്‍

അഥവാ “നീതിയുടെ അടിത്തറതന്നെ.”
അഥവാ “ജ്വലിക്കുന്ന.”
മറ്റൊരു സാധ്യത “തീക്കനൽ.”
അതായത്‌, സൾഫർ.
അഥവാ “അവിടുത്തെ പ്രീതി അനുഭവിച്ചറിയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം