സങ്കീർത്തനം 36:1-12

സംഗീതസംഘനായകന്‌. യഹോവയുടെ ദാസനായ ദാവീദ്‌ രചിച്ചത്‌. 36  ദുഷ്ടന്റെ ഹൃദയത്തിന്‌ ഉള്ളിലിരുന്ന്‌ ലംഘനം അവനോടു സംസാരിക്കുന്നു;അവന്റെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.+   തന്റെ ഭാഗം ശരിയാണെന്ന ഭാവം നിമിത്തംഅവനു തന്റെ തെറ്റു തിരിച്ചറിയാനോ അതിനെ വെറുക്കാനോ കഴിയുന്നില്ല.+   അവന്റെ വായിലെ വാക്കുകൾ മുറിപ്പെടുത്തുന്നതും വഞ്ചകവും ആണ്‌;നല്ലതു ചെയ്യാനുള്ള ഉൾക്കാഴ്‌ച അവനില്ല.   കിടക്കയിൽപ്പോലും അവൻ ദ്രോഹകരമായ കുതന്ത്രങ്ങൾ മനയുന്നു. നേർവഴിക്കല്ല അവന്റെ പോക്ക്‌;മോശമായത്‌ അവൻ ഉപേക്ഷിക്കുന്നില്ല.   യഹോവേ, അങ്ങയുടെ അചഞ്ചലസ്‌നേഹം ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്‌തത മേഘങ്ങളോളവും.   അങ്ങയുടെ നീതി പ്രൗഢഗംഭീരമായ പർവതങ്ങൾപോലെ;*+അങ്ങയുടെ വിധികൾ ആഴമേറിയ വിശാലസമുദ്രംപോലെയും.+ യഹോവേ, മനുഷ്യനെയും മൃഗത്തെയും അങ്ങ്‌ സംരക്ഷിക്കുന്നു.*+   ദൈവമേ, അങ്ങയുടെ അചഞ്ചലസ്‌നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+   അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന്‌ അവർ മതിയാവോളം കുടിക്കുന്നു;+അങ്ങയുടെ ആനന്ദനദിയിൽനിന്ന്‌ അങ്ങ്‌ അവരെ കുടിപ്പിക്കുന്നു.+   ജീവന്റെ ഉറവ്‌ അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ 10  അങ്ങയെ അറിയുന്നവരോട്‌ അചഞ്ചലമായ സ്‌നേഹവും+ഹൃദയശുദ്ധിയുള്ളവരോടു നീതിയും അങ്ങ്‌ തുടർന്നും കാണിക്കേണമേ.+ 11  ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാനോദുഷ്ടന്റെ കൈ എന്നെ ഓടിച്ചുകളയാനോ സമ്മതിക്കരുതേ. 12  ദുഷ്‌പ്രവൃത്തിക്കാർ അതാ, വീണിരിക്കുന്നു;അവരെ അടിച്ച്‌ താഴെയിട്ടിരിക്കുന്നു; അവർക്ക്‌ എഴുന്നേൽക്കാനാകുന്നില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “രക്ഷിക്കുന്നു.”
അക്ഷ. “ദൈവത്തിന്റെ പർവതങ്ങൾപോലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം