സഭാപ്രസംഗകൻ 3:1-22

3  എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്‌.ആകാശത്തിൻകീഴെ നടക്കുന്ന ഓരോ കാര്യത്തിനും ഒരു സമയമുണ്ട്‌:   ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം.നടാൻ ഒരു സമയം, നട്ടതു പറിച്ചുകളയാൻ ഒരു സമയം.   കൊല്ലാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം.ഇടിച്ചുകളയാൻ ഒരു സമയം, പണിതുയർത്താൻ ഒരു സമയം.   കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം.വിലപിക്കാൻ ഒരു സമയം, തുള്ളിച്ചാടാൻ ഒരു സമയം.   കല്ല്‌ എറിഞ്ഞുകളയാൻ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാൻ ഒരു സമയം.ആലിംഗനം ചെയ്യാൻ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു സമയം.   തിരയാൻ ഒരു സമയം, നഷ്ടപ്പെട്ടതായി കണക്കാക്കാൻ ഒരു സമയം.കൈവശം വെക്കാൻ ഒരു സമയം, എറിഞ്ഞുകളയാൻ ഒരു സമയം.   കീറിക്കളയാൻ ഒരു സമയം,+ തുന്നിച്ചേർക്കാൻ ഒരു സമയം.മൗനമായിരിക്കാൻ ഒരു സമയം,+ സംസാരിക്കാൻ ഒരു സമയം.+   സ്‌നേഹിക്കാൻ ഒരു സമയം, വെറുക്കാൻ ഒരു സമയം.+യുദ്ധത്തിന്‌ ഒരു സമയം, സമാധാനത്തിന്‌ ഒരു സമയം.  ജോലി ചെയ്യുന്നവൻ തന്റെ പ്രയത്‌നംകൊണ്ട്‌ എന്തു നേടുന്നു?+ 10  മനുഷ്യമക്കളെ വ്യാപൃതരാക്കിനിറുത്താൻ ദൈവം അവർക്കു കൊടുത്തിട്ടുള്ള ജോലി ഞാൻ കണ്ടു. 11  ദൈവം ഓരോന്നും അതതിന്റെ സമയത്ത്‌ ഭംഗിയായി* ഉണ്ടാക്കി.+ നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും സത്യദൈവം ആദിയോടന്തം ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ അവർക്ക്‌ ഒരിക്കലും കഴിയില്ല. 12  ഇതിൽനിന്നെല്ലാം ഞാൻ മനസ്സിലാക്കിയത്‌ ഇതാണ്‌: സ്വന്തം ജീവിതകാലത്ത്‌ ആനന്ദിക്കുന്നതിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിലും മെച്ചമായി ആർക്കും ഒന്നുമില്ല.+ 13  മാത്രമല്ല, ഓരോരുത്തരും തിന്നുകുടിച്ച്‌ തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്‌.+ 14  സത്യദൈവം ഉണ്ടാക്കുന്നതെല്ലാം എന്നും നിലനിൽക്കുമെന്നു ഞാൻ മനസ്സിലാക്കി. അതിനോട്‌ ഒന്നും കൂട്ടാനില്ല, അതിൽനിന്ന്‌ ഒന്നും കുറയ്‌ക്കാനുമില്ല. അവയൊക്കെയും സത്യദൈവം ഈ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട്‌ ആളുകൾ ദൈവത്തെ ഭയപ്പെടും.+ 15  സംഭവിക്കുന്നതൊക്കെ ഇതിനോടകം സംഭവിച്ചിട്ടുള്ളതാണ്‌. വരാനിരിക്കുന്നത്‌ ഇതിനോടകം വന്നിട്ടുള്ളതുമാണ്‌.+ പക്ഷേ പലരും ലക്ഷ്യമിട്ടതു* സത്യദൈവം തേടുന്നു. 16  സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേണ്ടിടത്ത്‌ ദുഷ്ടത നടമാടുന്നു. ന്യായം നടക്കേണ്ടിടത്തും ദുഷ്ടതതന്നെ.+ 17  അതുകൊണ്ട്‌ ഞാൻ മനസ്സിൽ പറഞ്ഞു: “സത്യദൈവം നീതിമാന്മാരെയും ദുഷ്ടന്മാരെയും ന്യായം വിധിക്കും.+ കാരണം, ഓരോ കാര്യത്തിനും ഓരോ പ്രവൃത്തിക്കും ഒരു സമയമുണ്ട്‌.” 18  സത്യദൈവം മനുഷ്യമക്കളെ പരിശോധിച്ച്‌, അവർ മൃഗങ്ങളെപ്പോലെയാണെന്ന്‌ അവർക്കു കാണിച്ചുകൊടുക്കുമെന്നും ഞാൻ മനസ്സിൽ പറഞ്ഞു. 19  കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവിക്കുന്നത്‌ ഒന്നുതന്നെയാണ്‌.+ ഒന്നു മരിക്കുന്നതുപോലെ മറ്റേതും മരിക്കുന്നു. അവയ്‌ക്കെല്ലാം ഒരേ ജീവശക്തിയാണുള്ളത്‌.*+ അതുകൊണ്ട്‌, മനുഷ്യനു മൃഗങ്ങളെക്കാൾ ഒരു ശ്രേഷ്‌ഠതയുമില്ല. എല്ലാം വ്യർഥമാണ്‌. 20  അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്‌.+ എല്ലാം പൊടിയിൽനിന്ന്‌ വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+ 21  മനുഷ്യരുടെ ജീവശക്തി* മുകളിലേക്കു പോകുന്നോ? മൃഗങ്ങളുടെ ജീവശക്തി* താഴെ ഭൂമിയിലേക്കു പോകുന്നോ? ആർക്ക്‌ അറിയാം?+ 22  അതുകൊണ്ട്‌, മനുഷ്യനു തന്റെ പ്രവൃത്തികളിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ലെന്നു ഞാൻ കണ്ടു.+ അതാണല്ലോ അവന്റെ പ്രതിഫലം.* അവൻ പോയശേഷം സംഭവിക്കുന്ന കാര്യങ്ങൾ കാണാനായി ആർക്കെങ്കിലും അവനെ മടക്കിവരുത്താൻ കഴിയുമോ?+

അടിക്കുറിപ്പുകള്‍

അഥവാ “ക്രമീകൃതമായി; ഉചിതമായി; അനുയോജ്യമായി.”
അഥവാ “പക്ഷേ പീഡിതരെ.” മറ്റൊരു സാധ്യത “പക്ഷേ മൺമറഞ്ഞതിനെ.”
അഥവാ “ആത്മാവാണുള്ളത്‌.”
അഥവാ “ആത്മാവ്‌.”
അഥവാ “ആത്മാവ്‌.”
അഥവാ “ഓഹരി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം