സുഭാഷിതങ്ങൾ 9:1-18

9  യഥാർഥജ്ഞാനം വീടു പണിതു;അത്‌ അതിന്റെ ഏഴു തൂണുകൾ കൊത്തിയുണ്ടാക്കി.*   അത്‌ ഇറച്ചി തയ്യാറാക്കി;*വീഞ്ഞിൽ കൂട്ടു ചേർത്ത്‌ രുചി വർധിപ്പിച്ചു;അതു മേശ ഒരുക്കിയിരിക്കുന്നു.   നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന്‌ഇങ്ങനെ വിളിച്ചുപറയാൻ അതു ദാസിമാരെ പറഞ്ഞയച്ചു:+   “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.” സാമാന്യബോധമില്ലാത്തവരോട്‌ അവൾ ഇങ്ങനെ പറയുന്നു:   “വരൂ, വന്ന്‌ എന്റെ അപ്പം തിന്നൂ.ഞാൻ ഉണ്ടാക്കിയ വീഞ്ഞ്‌ എന്നോടൊപ്പം കുടിക്കൂ.   നിന്റെ അറിവില്ലായ്‌മ* ഉപേക്ഷിക്കുക, എങ്കിൽ നീ ജീവിച്ചിരിക്കും;+വകതിരിവിന്റെ വഴിയേ മുന്നോട്ടു നടക്കുക.”+   പരിഹാസിയെ തിരുത്തുന്നവൻ അപമാനം ക്ഷണിച്ചുവരുത്തുന്നു;+ദുഷ്ടനെ ശാസിക്കുന്നവനു മുറിവേൽക്കും.   പരിഹാസിയെ ശാസിക്കരുത്‌, അവൻ നിന്നെ വെറുക്കും.+ ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്‌നേഹിക്കും.+   ജ്ഞാനിക്ക്‌ അറിവ്‌ പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.+ നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച്‌ അറിവ്‌ വർധിപ്പിക്കും. 10  യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.* 11  ഞാൻ കാരണം നിന്റെ നാളുകളുടെ എണ്ണം വർധിക്കും;നിനക്കു ദീർഘായുസ്സ്‌ ഉണ്ടാകും.+ 12  നീ ബുദ്ധിമാനായാൽ നിനക്കുതന്നെ പ്രയോജനം ഉണ്ടാകും;നീ പരിഹാസിയായാൽ നീതന്നെ അതു സഹിക്കേണ്ടിവരും. 13  വിവരദോഷിയായ സ്‌ത്രീ ബഹളം കൂട്ടുന്നു.+ അവൾക്കു ബുദ്ധിയില്ല, അവൾക്ക്‌ ഒന്നിനെക്കുറിച്ചും അറിയില്ല. 14  നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പിടത്തിൽ,തന്റെ വീട്ടുവാതിൽക്കൽ, അവൾ ഇരിക്കുന്നു.+ 15  അതുവഴി കടന്നുപോകുന്നവരോട്‌,വഴിയേ നേരെ മുന്നോട്ട്‌ നടക്കുന്നവരോട്‌, അവൾ ഇങ്ങനെ വിളിച്ചുപറയുന്നു: 16  “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.” സാമാന്യബോധമില്ലാത്തവരോട്‌ അവൾ ഇങ്ങനെ പറയുന്നു:+ 17  “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്‌;ഒളിച്ചിരുന്ന്‌ കഴിക്കുന്ന ആഹാരത്തിനു നല്ല രുചിയാണ്‌.”+ 18  എന്നാൽ മരിച്ചവരാണ്‌* അവിടെയുള്ളതെന്നുംഅവളുടെ അതിഥികൾ ശവക്കുഴിയുടെ* ആഴങ്ങളിലാണെന്നും അവർക്ക്‌ അറിയില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “വെട്ടിയുണ്ടാക്കി.”
അക്ഷ. “അറുക്കാനുള്ളവയെ അവൾ അറുത്തിരിക്കുന്നു.”
അഥവാ “അനുഭവജ്ഞാനമില്ലാത്തവരെ നീ.”
അഥവാ “വകതിരിവ്‌.”
അഥവാ “മരിച്ച്‌ അശക്തരായിത്തീർന്നവരാണ്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം