സെഫന്യ 1:1-18

1  യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്‌ ഹിസ്‌കിയയുടെ മകനായ അമര്യയുടെ മകനായ ഗദല്യയുടെ മകനായ കൂശിയുടെ മകനായ സെഫന്യക്ക്‌* യഹോവയിൽനിന്ന്‌ ലഭിച്ച സന്ദേശം:   “ദേശത്തുനിന്ന്‌ സകലവും ഞാൻ തൂത്തെറിയും” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.+   “മനുഷ്യരെയും മൃഗങ്ങളെയും ഞാൻ തൂത്തെറിയും. ആകാശത്തിലെ പക്ഷികളെയും കടലിലെ മത്സ്യങ്ങളെയുംഇടറിക്കുന്ന കല്ലുകളെയും*+ ദുഷ്ടന്മാരെയും തുടച്ചുനീക്കും.+ഞാൻ മനുഷ്യകുലത്തെ ഇവിടെനിന്ന്‌ നീക്കിക്കളയും” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.   “ഞാൻ യഹൂദയ്‌ക്കു നേരെയും യരുശലേമിലുള്ളവർക്കു നേരെയും എന്റെ കൈ ഓങ്ങും.ഞാൻ ഈ സ്ഥലത്തുനിന്ന്‌ ബാലിന്റെ എല്ലാ കണികയും നീക്കിക്കളയും;+ഞാൻ പുരോഹിതന്മാരെ ഇല്ലാതാക്കും;അന്യദൈവങ്ങളുടെ പുരോഹിതന്മാരുടെ പേരുകളും ഞാൻ തുടച്ചുനീക്കും.+   പുരമുകളിൽനിന്ന്‌ ആകാശത്തിലെ സൈന്യത്തെ കുമ്പിടുന്നവരെയും+മൽക്കാമിനോടു കൂറു പ്രഖ്യാപിക്കുമ്പോൾത്തന്നെ+യഹോവയോടും കൂറു പ്രഖ്യാപിച്ച്‌ എന്റെ മുമ്പാകെ കുമ്പിടുന്നവരെയും+   യഹോവയുടെ വഴി വിട്ടുമാറിയവരെയും+യഹോവയെ അന്വേഷിക്കുകയോ ദൈവത്തോട്‌ ഉപദേശം ചോദിക്കുകയോ ചെയ്യാത്തവരെയും ഞാൻ ഇല്ലാതാക്കും.”+   യഹോവയുടെ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു;അതിനാൽ പരമാധികാരിയായ യഹോവയുടെ മുന്നിൽ മിണ്ടാതിരിക്കുക.+ യഹോവ ഒരു ബലി ഒരുക്കിയിരിക്കുന്നു, താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.   “യഹോവയുടെ ബലിയുടെ ദിവസം ഞാൻ പ്രഭുക്കന്മാരോടുംരാജകുമാരന്മാരോടും+ വിദേശവസ്‌ത്രം ധരിച്ചിരിക്കുന്ന സകലരോടും കണക്കു ചോദിക്കും.   വേദിയിൽ* കയറുന്ന എല്ലാവരോടും ഞാൻ അന്നു കണക്കു ചോദിക്കും;യജമാനന്റെ ഭവനം അക്രമവും വഞ്ചനയും കൊണ്ട്‌ നിറയ്‌ക്കുന്നവരോടു ഞാൻ കണക്കു ചോദിക്കും.” 10  യഹോവ പ്രഖ്യാപിക്കുന്നു:“അന്നു മത്സ്യകവാടത്തിൽനിന്ന്‌ ഒരു നിലവിളി കേൾക്കും;+നഗരത്തിന്റെ പുതിയ ഭാഗത്തുനിന്ന്‌ കരച്ചിലും+കുന്നുകളിൽനിന്ന്‌ ഒരു വലിയ ശബ്ദവും കേൾക്കും. 11  മക്തേശിൽ* താമസിക്കുന്നവരേ, വിലപിക്കൂ!വ്യാപാരികളെയെല്ലാം കൊന്നുകളഞ്ഞല്ലോ;*വെള്ളി തൂക്കിക്കൊടുക്കുന്നവരെല്ലാം ഇല്ലാതായിരിക്കുന്നു. 12  അന്നു ഞാൻ വിളക്കുകൾ കത്തിച്ച്‌ യരുശലേമിൽ സൂക്ഷ്‌മപരിശോധന നടത്തും;‘യഹോവ നന്മയൊന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയത്തിൽ പറഞ്ഞ്‌,+ആത്മസംതൃപ്‌തിയടഞ്ഞ്‌ കഴിയുന്നവരോടു* ഞാൻ കണക്കു ചോദിക്കും. 13  ആളുകൾ അവരുടെ സമ്പത്തു കൊള്ളയടിക്കും, വീടുകൾ നശിപ്പിക്കും.+ അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസിക്കില്ല;അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനിന്ന്‌ വീഞ്ഞു കുടിക്കില്ല.+ 14  യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു!+ അത്‌ അടുത്ത്‌ എത്തിയിരിക്കുന്നു, അത്‌ അതിവേഗം* പാഞ്ഞടുക്കുന്നു!+ യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+ അവിടെ ഒരു യോദ്ധാവ്‌ അലറിവിളിക്കുന്നു.+ 15  അത്‌ ഉഗ്രകോപത്തിന്റെ ദിവസം!+അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+ 16  കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണിലെ ഉയർന്ന ഗോപുരങ്ങൾക്കും എതിരെ+കൊമ്പുവിളിയും പോർവിളിയും മുഴങ്ങുന്ന ദിവസം!+ 17  ഞാൻ മനുഷ്യകുലത്തിനു കഷ്ടതകൾ വരുത്തും;അവർ അന്ധരെപ്പോലെ നടക്കും;+യഹോവയ്‌ക്കെതിരെയാണ്‌ അവർ പാപം ചെയ്‌തിരിക്കുന്നത്‌.+ അവരുടെ രക്തം പൊടിപോലെയുംഅവരുടെ മാംസം* കാഷ്‌ഠംപോലെയും തൂകും.+ 18  യഹോവയുടെ ഉഗ്രകോപത്തിന്റെ ദിവസം അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ രക്ഷിക്കാനാകില്ല;+കാരണം ദൈവത്തിന്റെ തീക്ഷ്‌ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും;+അന്നു ദൈവം ഭയാനകമായ ഒരു സംഹാരം നടത്തും, ഭൂമിയിലുള്ള സകലരെയും ഇല്ലാതാക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “യഹോവ ഒളിപ്പിച്ചിരിക്കുന്നു (സൂക്ഷിച്ചുവെച്ചിരിക്കുന്നു).”
തെളിവനുസരിച്ച്‌ വിഗ്രഹാരാധനയോടു ബന്ധപ്പെട്ട വസ്‌തുക്കളെയോ പ്രവർത്തനങ്ങളെയോ കുറിക്കുന്നു.
അഥവാ “വാതിൽപ്പടിയിൽ.” രാജസിംഹാസനമുള്ള ഉയർന്ന തറയെയായിരിക്കാം പരാമർശിക്കുന്നത്‌.
യരുശലേമിലെ മത്സ്യകവാടത്തിന്‌ അടുത്തുള്ള ഒരു ഭാഗമായിരിക്കാനാണു സാധ്യത.
അക്ഷ. “നിശ്ശബ്ദരാക്കിയല്ലോ.”
അക്ഷ. (ഒരു വീഞ്ഞുഭരണിയിൽ എന്നപോലെ) “തങ്ങളുടെ മട്ടിന്മേൽ ഉറഞ്ഞുകൂടിയവരോട്‌.”
അഥവാ “ധൃതിപ്പെട്ട്‌.”
അക്ഷ. “കുടലുകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം