തിമൊഥെയൊസിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 6:1-21

6  അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം യജമാനന്മാരെ പൂർണബഹുമാനത്തിന്‌ അർഹരായി കാണണം.+ അല്ലെങ്കിൽ ദൈവത്തിന്റെ പേരിനും ദൈവത്തിന്റെ പഠിപ്പിക്കലിനും അപകീർത്തിയുണ്ടാകും.+  ഇനി, യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവെച്ച്‌ അവരോട്‌ അനാദരവ്‌ കാണിക്കരുത്‌. പകരം, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയപ്പെട്ടവരും ആയതുകൊണ്ട്‌ അവരെ കൂടുതൽ ആത്മാർഥതയോടെ സേവിക്കുകയാണു വേണ്ടത്‌. നീ ഇക്കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും അതെല്ലാം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുക.  ആരെങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽനിന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവഭക്തിക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരായി മറ്റൊരു ഉപദേശം പഠിപ്പിക്കുന്നെങ്കിൽ,  അയാൾ അഹങ്കാരത്താൽ ചീർത്തിരിക്കുകയാണ്‌. അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല.+ വാദപ്രതിവാദങ്ങളും വാക്കുകളെക്കുറിച്ചുള്ള തർക്കങ്ങളും+ അയാൾക്ക്‌ ഒരു ഹരമാണ്‌.* ഇത്‌ അസൂയ, ശണ്‌ഠ, പരദൂഷണം, തെറ്റായ സംശയങ്ങൾ എന്നിവയ്‌ക്കും  ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള നിരന്തരമായ വാദകോലാഹലങ്ങൾക്കും കാരണമാകുന്നു.+ ഇക്കൂട്ടർ ദൈവഭക്തിയെ നേട്ടമുണ്ടാക്കാനുള്ള മാർഗമായി കാണുന്നു.+  എന്നാൽ ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുന്നവർക്കു ദൈവഭക്തി+ വലിയൊരു നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല.  കാരണം ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന്‌ ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.+  അതുകൊണ്ട്‌ ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്‌തരായിരിക്കാം.+  എന്നാൽ ധനികരാകാൻ തീരുമാനിച്ചുറയ്‌ക്കുന്നവർ പ്രലോഭനത്തിലും കെണിയിലും+ വീഴുകയും ആളുകളെ തകർച്ചയിലേക്കും നാശത്തിലേക്കും വീഴിക്കുന്ന ബുദ്ധിശൂന്യവും ദോഷകരവും ആയ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.+ 10  പണസ്‌നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്‌. ഈ സ്‌നേഹത്തിനു വഴിപ്പെട്ടിട്ട്‌ ചിലർ വിശ്വാസത്തിൽനിന്ന്‌ വഴിതെറ്റി പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.+ 11  പക്ഷേ ഒരു ദൈവപുരുഷനായ നീ അവയിൽനിന്നെല്ലാം ഓടിയകന്ന്‌ നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തുടരുക. 12  വിശ്വാസത്തിന്റെ ആ നല്ല പോരാട്ടത്തിൽ പൊരുതുക. നിത്യജീവനിൽ പിടിയുറപ്പിക്കുക. ആ ജീവനുവേണ്ടിയാണല്ലോ നിന്നെ വിളിച്ചത്‌. അതിനുവേണ്ടിയാണല്ലോ അനേകം സാക്ഷികളുടെ മുന്നിൽവെച്ച്‌ നീ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയത്‌. 13  എല്ലാത്തിനെയും ജീവനോടെ പരിപാലിക്കുന്ന ദൈവത്തെയും, ഒരു സാക്ഷിയായി പൊന്തിയൊസ്‌ പീലാത്തൊസിന്റെ മുന്നിൽ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയ ക്രിസ്‌തുയേശുവിനെയും+ സാക്ഷിയാക്കി ഞാൻ നിന്നോടു കല്‌പിക്കുന്നു: 14  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ വെളിപ്പെടൽവരെ+ നീ ഈ കല്‌പന കുറ്റമറ്റ രീതിയിലും ആക്ഷേപത്തിന്‌ ഇടകൊടുക്കാത്ത വിധത്തിലും അനുസരിക്കണം. 15  സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്‌ഠാധിപതി, നിശ്ചയിച്ച സമയത്ത്‌ വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ 16  അമർത്യതയുള്ള ഒരേ ഒരുവനും+ അടുക്കാൻ പറ്റാത്ത വെളിച്ചത്തിൽ കഴിയുന്നവനും+ മനുഷ്യർ ആരും കാണാത്തവനും അവർക്ക്‌ ആർക്കും കാണാൻ കഴിയാത്തവനും ആണല്ലോ.+ അദ്ദേഹത്തിനു ബഹുമാനവും നിത്യശക്തിയും! ആമേൻ. 17  ഈ വ്യവസ്ഥിതിയിലെ* സമ്പന്നരോട്‌, ഗർവമില്ലാത്തവരായിരിക്കാനും അസ്ഥിരമായ ധനത്തിലല്ല,+ നമ്മൾ അനുഭവിക്കുന്നതെല്ലാം ഉദാരമായി തരുന്ന ദൈവത്തിൽ പ്രത്യാശ വെക്കാനും+ നിർദേശിക്കുക. 18  നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക. 19  അപ്പോൾ, വരുംകാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥജീവനിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധിക്കും. 20  തിമൊഥെയൊസേ, നിന്നെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നതു ഭദ്രമായി കാക്കണം.+ അതുകൊണ്ട്‌, വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്നും “അറിവ്‌” എന്നു കളവായി പറയുന്നതിന്റെ+ ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക. 21  അത്തരം അറിവ്‌ പ്രദർശിപ്പിച്ച്‌ ചിലർ വിശ്വാസത്തിൽനിന്ന്‌ അകന്നുപോയിരിക്കുന്നു. ദൈവത്തിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “ആരോഗ്യകരമായ.”
അഥവാ “തർക്കങ്ങളോടും അയാൾക്കു ശരിയല്ലാത്ത ഒരു ഭ്രമമാണ്‌.”
മറ്റൊരു സാധ്യത “ആഹാരവും കിടപ്പാടവും.” അക്ഷ. “ആഹാരവും ആവരണവും.”
അഥവാ “ഈ യുഗത്തിലെ.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം