കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 4:1-18

4  ഈ ശുശ്രൂഷ ഞങ്ങൾക്കു ലഭിച്ചതു ദൈവത്തിന്റെ കരുണകൊണ്ടാണ്‌. അതുകൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല.  ആളുകൾ രഹസ്യമായി ചെയ്യുന്ന നാണംകെട്ട പ്രവൃത്തികൾ ഞങ്ങൾ വർജിക്കുന്നു. കൗശലം പ്രയോഗിക്കാനോ ദൈവവചനത്തിൽ മായം ചേർക്കാനോ+ ഞങ്ങൾ തയ്യാറല്ല. പകരം, സത്യം വെളിപ്പെടുത്തിക്കൊണ്ട്‌ ദൈവസന്നിധിയിൽ എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കു നല്ലൊരു മാതൃകയായി ഞങ്ങൾ ഞങ്ങളെത്തന്നെ ശുപാർശ ചെയ്യുന്നു.+  ഞങ്ങൾ ഘോഷിക്കുന്ന സന്തോഷവാർത്ത മൂടുപടംകൊണ്ട്‌ മറഞ്ഞിരിക്കുന്നെങ്കിൽ, നശിക്കാനിരിക്കുന്നവർക്കാണ്‌ അതു മറഞ്ഞിരിക്കുന്നത്‌.  ദൈവത്തിന്റെ പ്രതിരൂപമായ+ ക്രിസ്‌തുവിന്റെ മഹത്ത്വമാർന്ന സന്തോഷവാർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ,+ ഈ വ്യവസ്ഥിതിയുടെ* ദൈവം+ അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കുകയാണ്‌.+  ഞങ്ങൾ പ്രസംഗിക്കുന്നതു ഞങ്ങളെക്കുറിച്ചല്ല, യേശുക്രിസ്‌തുവിനെക്കുറിച്ചാണ്‌. യേശു കർത്താവാണെന്നും ഞങ്ങൾ യേശുവിനെപ്രതി നിങ്ങളുടെ അടിമകളാണെന്നും ആണ്‌ ഞങ്ങൾ പ്രസംഗിക്കുന്നത്‌.  “ഇരുട്ടിൽനിന്ന്‌ വെളിച്ചം പ്രകാശിക്കട്ടെ”+ എന്നു പറഞ്ഞ ദൈവം, ക്രിസ്‌തുവിന്റെ മുഖത്തുള്ള ദൈവപരിജ്ഞാനത്തിന്റെ തേജസ്സുകൊണ്ട്‌ ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നു.+  എങ്കിലും ഞങ്ങളുടെ കാര്യത്തിൽ ഈ അമൂല്യനിധി+ മൺപാത്രങ്ങളിലാണ്‌.*+ അത്‌, ഞങ്ങൾക്കുള്ള അസാധാരണശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവത്തിൽനിന്നുള്ളതാണ്‌+ എന്നു വരാൻവേണ്ടിയാണ്‌.  എല്ലാ വശത്തുനിന്നും സമ്മർദം നേരിടുന്നെങ്കിലും ഞങ്ങൾ ഒട്ടും അനങ്ങാൻ പറ്റാത്ത നിലയിലായിട്ടില്ല. ആകെ ആശയക്കുഴപ്പത്തിലാണെങ്കിലും വഴിമുട്ടിപ്പോയിട്ടില്ല.*+  ഉപദ്രവമേൽക്കുന്നെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല.+ മർദനമേറ്റ്‌ വീഴുന്നെങ്കിലും ഞങ്ങൾ നശിച്ചുപോയിട്ടില്ല.+ 10  യേശുവിന്റെ ജീവിതം ഞങ്ങളുടെ ശരീരങ്ങളിലൂടെ വെളിപ്പെടാൻവേണ്ടി യേശുവിനെപ്പോലെ ഞങ്ങളും മാരകമായ ഉപദ്രവങ്ങൾ+ എപ്പോഴും ഞങ്ങളുടെ ശരീരങ്ങളിൽ ഏറ്റുവാങ്ങുന്നു. 11  ഞങ്ങളുടെ നശ്വരശരീരങ്ങളിലൂടെ യേശുവിന്റെ ജീവിതം വെളിപ്പെടാൻ യേശുവിനെപ്രതി ഞങ്ങൾ എപ്പോഴും മരണത്തെ മുന്നിൽക്കണ്ട്‌ ജീവിക്കുന്നു.+ 12  അങ്ങനെ, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു. 13  “ഞാൻ വിശ്വസിച്ചു; അതുകൊണ്ട്‌ ഞാൻ സംസാരിച്ചു”+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. വിശ്വാസത്തിന്റെ അതേ ആത്മാവുള്ളതുകൊണ്ട്‌ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു; 14  കാരണം യേശുവിനെ ഉയിർപ്പിച്ച ദൈവം യേശുവിനോടൊപ്പം ഞങ്ങളെയും ഉയിർപ്പിക്കുമെന്നും നിങ്ങളുടെകൂടെ ഞങ്ങളെയും യേശുവിന്റെ മുമ്പാകെ കൊണ്ടുവരുമെന്നും ഞങ്ങൾക്ക്‌ അറിയാം.+ 15  ഇതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്‌. അങ്ങനെ, കൂടുതൽക്കൂടുതൽ ആളുകൾ നന്ദി പറഞ്ഞുകൊണ്ട്‌ ദൈവത്തെ മഹത്ത്വപ്പെടുത്തിയിട്ട്‌ അനർഹദയ നിറഞ്ഞുകവിയാൻ ഇടവരട്ടെ.+ 16  അതുകൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാറുന്നില്ല. പുറമേ ഞങ്ങൾ* ക്ഷയിക്കുകയാണെങ്കിലും ഞങ്ങളിലെ ആന്തരികമനുഷ്യൻ ഓരോ ദിവസവും പുതുക്കപ്പെടുകയാണ്‌. 17  ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ക്ഷണികവും നിസ്സാരവും ആണെങ്കിലും അത്‌ അത്യന്തം ഗംഭീരമായ നിത്യതേജസ്സാണു നേടിത്തരുന്നത്‌.+ 18  കാണുന്ന കാര്യങ്ങളിലല്ല, കാണാത്തവയിലാണു ഞങ്ങൾ കണ്ണു നട്ടിരിക്കുന്നത്‌.+ കാണുന്നവ താത്‌കാലികം, പക്ഷേ കാണാത്തവ എന്നെന്നും നിലനിൽക്കുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “കളിമണ്ണുകൊണ്ടുള്ള ഭരണികളിലാണ്‌.”
മറ്റൊരു സാധ്യത “ആശയറ്റവരാകുന്നില്ല.”
അഥവാ “ബാഹ്യമനുഷ്യൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം