വിശുദ്ധകൂടാരം
ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നശേഷം ഇസ്രായേല്യർ ആരാധനയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്ന, കൊണ്ടുനടക്കാവുന്ന കൂടാരം. ദൈവസാന്നിധ്യത്തിന്റെ പ്രതീകമായിരുന്ന യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിൽ വെച്ചിരുന്നു. ബലി അർപ്പിക്കാനും ആരാധിക്കാനും ഉള്ള സ്ഥലമായും അത് ഉപയോഗിച്ചിരുന്നു. “സാന്നിധ്യകൂടാരം” എന്നും വിളിക്കാറുണ്ട്. തടികൊണ്ടുള്ള ചട്ടക്കൂടായിരുന്നു അതിന്. ഈ ചട്ടക്കൂടു കെരൂബുകളുടെ ചിത്രപ്പണിയുള്ള ലിനൻതുണികൊണ്ട് മൂടിയിരുന്നു. കൂടാരത്തിനു രണ്ടു മുറികളുണ്ടായിരുന്നു. ആദ്യത്തേതു വിശുദ്ധം; രണ്ടാമത്തേത് അതിവിശുദ്ധം. (യോശ 18:1; പുറ 25:9)—അനു. ബി5 കാണുക.