സുഭാഷിതങ്ങൾ 31:1-31

31  ലമൂവേൽ രാജാവിന്റെ വാക്കുകൾ. അദ്ദേഹത്തിന്‌ അമ്മ കൊടുത്ത ഗൗരവമേറിയ ഉപദേശം:+   മകനേ, ഞാൻ പ്രസവിച്ച എന്റെ മകനേ,എന്റെ നേർച്ചകളുടെ മകനേ,ഞാൻ നിന്നോട്‌ എന്താണു പറയേണ്ടത്‌?+   നിന്റെ ശക്തി സ്‌ത്രീകൾക്കു കൊടുക്കരുത്‌;+രാജാക്കന്മാരെ നശിപ്പിക്കുന്ന വഴിയിലൂടെ പോകരുത്‌.+   ലമൂവേലേ, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല;അത്‌ അവർക്ക്‌ ഒട്ടും ചേരില്ല.“എന്റെ മദ്യം എവിടെ”+ എന്നു ചോദിക്കുന്നതു ഭരണാധികാരികൾക്കു യോജിച്ചതല്ല.   അവർ മദ്യപിച്ച്‌ തങ്ങൾ കല്‌പിച്ചതു മറന്നുപോകാനുംസാധുക്കളുടെ അവകാശങ്ങൾ നിഷേധിക്കാനും ഇടയാകരുതല്ലോ.   നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യം കൊടുക്കുക;+കഠിനദുഃഖം അനുഭവിക്കുന്നവർക്കു വീഞ്ഞു നൽകുക.+   അവർ കുടിച്ച്‌ അവരുടെ ദാരിദ്ര്യം മറക്കട്ടെ;അവരുടെ കഷ്ടപ്പാടുകൾ മറന്നുപോകട്ടെ.   സംസാരിക്കാൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക;നശിച്ചുകൊണ്ടിരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക.+   ശബ്ദം ഉയർത്തി നീതിയോടെ വിധിക്കുക;സാധുക്കളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുക.*+ א (ആലേഫ്‌) 10  കാര്യപ്രാപ്‌തിയുള്ള* ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴക്കല്ലുകളെക്കാൾ* മൂല്യമുണ്ട്‌.+ ב (ബേത്ത്‌) 11  ഭർത്താവിന്റെ ഉള്ളം* അവളെ വിശ്വസിക്കുന്നു;അവന്‌ ഒന്നിനും കുറവില്ല. ג (ഗീമെൽ) 12  ജീവിതകാലം മുഴുവൻ അവൾ ഭർത്താവിനു നന്മ ചെയ്യുന്നു;തിന്മയൊന്നും ചെയ്യുന്നില്ല. ד (ദാലെത്ത്‌) 13  അവൾ കമ്പിളിയും ലിനനും ശേഖരിക്കുന്നു;സന്തോഷത്തോടെ കൈകൊണ്ട്‌ ജോലി ചെയ്യുന്നു.+ ה (ഹേ) 14  അവൾ വ്യാപാരിയുടെ കപ്പലുകൾപോലെയാണ്‌;+ദൂരെനിന്ന്‌ അവൾ ഭക്ഷണം കൊണ്ടുവരുന്നു. ו (വൗ) 15  പുലരുംമുമ്പേ അവൾ എഴുന്നേൽക്കുന്നു;വീട്ടിലുള്ളവർക്ക്‌ ആഹാരവുംദാസിമാർക്ക്‌ അവരുടെ പങ്കും കൊടുക്കുന്നു.+ ז (സയിൻ) 16  അവൾ ഒരു നിലം നോക്കിവെച്ച്‌ അതു വാങ്ങുന്നു;തന്റെ വരുമാനംകൊണ്ട്‌* ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു. ח (ഹേത്ത്‌) 17  അവൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നു;*+അവൾ ഉത്സാഹത്തോടെ കൈകൊണ്ട്‌ പണിയെടുക്കുന്നു. ט (തേത്ത്‌) 18  തന്റെ കച്ചവടം ലാഭകരമാണെന്ന്‌ അവൾ ഉറപ്പുവരുത്തുന്നു;രാത്രിയിൽ അവളുടെ വിളക്കു കെട്ടുപോകുന്നില്ല. י (യോദ്‌) 19  അവൾ നൂൽ നൂൽക്കാനുള്ള കോൽ എടുക്കുന്നു;കൈയിൽ തക്ലി പിടിക്കുന്നു.*+ כ (കഫ്‌) 20  അവൾ എളിയവർക്കു കൈ നീട്ടിക്കൊടുക്കുന്നു;പാവപ്പെട്ടവരെ കൈ തുറന്ന്‌ സഹായിക്കുന്നു.+ ל (ലാമെദ്‌) 21  മഞ്ഞുകാലത്ത്‌ അവൾ വീട്ടിലുള്ളവരെ ഓർത്ത്‌ ആകുലപ്പെടുന്നില്ല;അവരെല്ലാം ചൂടു കിട്ടുന്ന* വസ്‌ത്രങ്ങൾ ധരിച്ചിരിക്കുന്നു. מ (മേം) 22  അവൾ സ്വന്തമായി കിടക്കവിരികൾ ഉണ്ടാക്കുന്നു; അവളുടെ വസ്‌ത്രങ്ങൾ ലിനനും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും കൊണ്ടുള്ളവ. נ (നൂൻ) 23  അവളുടെ ഭർത്താവ്‌ നഗരകവാടത്തിൽ പ്രസിദ്ധനാണ്‌;+അവിടെ അവൻ ദേശത്തെ മൂപ്പന്മാരോടൊപ്പം* ഇരിക്കുന്നു. ס (സാമെക്‌) 24  അവൾ ലിനൻവസ്‌ത്രങ്ങൾ* ഉണ്ടാക്കി കച്ചവടം ചെയ്യുന്നു;കച്ചവടക്കാർക്ക്‌ അരപ്പട്ടകൾ വിൽക്കുന്നു. ע (അയിൻ) 25  അവൾ ശക്തിയും തേജസ്സും അണിഞ്ഞിരിക്കുന്നു;ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു.* פ (പേ) 26  അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു;+ദയയുടെ നിയമം* അവളുടെ നാവിലുണ്ട്‌. צ (സാദെ) 27  വീട്ടിലുള്ളവർ ചെയ്യുന്നതെല്ലാം അവൾ നിരീക്ഷിക്കുന്നു;അലസതയുടെ അപ്പം അവൾ തിന്നുന്നില്ല.+ ק (കോഫ്‌) 28  അവളുടെ മക്കൾ എഴുന്നേറ്റ്‌ അവളെ പുകഴ്‌ത്തുന്നു;അവളുടെ ഭർത്താവ്‌ എഴുന്നേറ്റ്‌ അവളെ പ്രശംസിക്കുന്നു. ר (രേശ്‌) 29  കാര്യപ്രാപ്‌തിയുള്ള* ഒരുപാടു സ്‌ത്രീകളുണ്ട്‌;എന്നാൽ നീ അവരെക്കാളെല്ലാം മികച്ചവളാണ്‌. ש (ശീൻ) 30  സൗന്ദര്യം വഞ്ചകവും അഴകു ക്ഷണികവും* ആണ്‌;+എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്‌ത്രീക്കു പ്രശംസ ലഭിക്കും.+ ת (തൗ) 31  അവൾ ചെയ്യുന്നതിനുള്ള പ്രതിഫലം അവൾക്കു കൊടുക്കുക;+അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവളെ പുകഴ്‌ത്തട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “സാധുക്കൾക്കും ദരിദ്രർക്കും വേണ്ടി വാദിക്കുക.”
അഥവാ “നല്ലൊരു; ഉത്തമയായ.”
പദാവലി കാണുക.
അക്ഷ. “ഹൃദയം.”
അഥവാ “താൻ അധ്വാനിച്ച്‌ നേടിയതുകൊണ്ട്‌.” അക്ഷ. “തന്റെ കൈകളുടെ ഫലംകൊണ്ട്‌.”
അക്ഷ. “ശക്തികൊണ്ട്‌ അര മുറുക്കിക്കെട്ടുന്നു.”
നൂൽ ഉണ്ടാക്കാനും നൂൽ ചുറ്റാനും നൂൽ നൂൽക്കാനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണു കോലും തക്ലിയും.
അക്ഷ. “രണ്ട്‌.”
പദാവലി കാണുക.
അഥവാ “അകവസ്‌ത്രങ്ങൾ.”
അഥവാ “ഭാവിയെ നോക്കി പുഞ്ചിരി തൂകുന്നു.”
അഥവാ “സ്‌നേഹത്തോടെയുള്ള ഉപദേശം; അചഞ്ചലസ്‌നേഹത്തിന്റെ നിയമം.”
അഥവാ “ഉത്തമരായ.”
അഥവാ “പൊള്ളയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം