സുഭാഷിതങ്ങൾ 31:1-31
31 ലമൂവേൽ രാജാവിന്റെ വാക്കുകൾ. അദ്ദേഹത്തിന് അമ്മ കൊടുത്ത ഗൗരവമേറിയ ഉപദേശം:+
2 മകനേ, ഞാൻ പ്രസവിച്ച എന്റെ മകനേ,എന്റെ നേർച്ചകളുടെ മകനേ,ഞാൻ നിന്നോട് എന്താണു പറയേണ്ടത്?+
3 നിന്റെ ശക്തി സ്ത്രീകൾക്കു കൊടുക്കരുത്;+രാജാക്കന്മാരെ നശിപ്പിക്കുന്ന വഴിയിലൂടെ പോകരുത്.+
4 ലമൂവേലേ, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല;അത് അവർക്ക് ഒട്ടും ചേരില്ല.“എന്റെ മദ്യം എവിടെ”+ എന്നു ചോദിക്കുന്നതു ഭരണാധികാരികൾക്കു യോജിച്ചതല്ല.
5 അവർ മദ്യപിച്ച് തങ്ങൾ കല്പിച്ചതു മറന്നുപോകാനുംസാധുക്കളുടെ അവകാശങ്ങൾ നിഷേധിക്കാനും ഇടയാകരുതല്ലോ.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യം കൊടുക്കുക;+കഠിനദുഃഖം അനുഭവിക്കുന്നവർക്കു വീഞ്ഞു നൽകുക.+
7 അവർ കുടിച്ച് അവരുടെ ദാരിദ്ര്യം മറക്കട്ടെ;അവരുടെ കഷ്ടപ്പാടുകൾ മറന്നുപോകട്ടെ.
8 സംസാരിക്കാൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക;നശിച്ചുകൊണ്ടിരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക.+
9 ശബ്ദം ഉയർത്തി നീതിയോടെ വിധിക്കുക;സാധുക്കളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുക.*+
א (ആലേഫ്)
10 കാര്യപ്രാപ്‌തിയുള്ള* ഭാര്യയെ ആർക്കു കിട്ടും?
അവൾക്കു പവിഴക്കല്ലുകളെക്കാൾ* മൂല്യമുണ്ട്.+
ב (ബേത്ത്)
11 ഭർത്താവിന്റെ ഉള്ളം* അവളെ വിശ്വസിക്കുന്നു;അവന് ഒന്നിനും കുറവില്ല.
ג (ഗീമെൽ)
12 ജീവിതകാലം മുഴുവൻ അവൾ ഭർത്താവിനു നന്മ ചെയ്യുന്നു;തിന്മയൊന്നും ചെയ്യുന്നില്ല.
ד (ദാലെത്ത്)
13 അവൾ കമ്പിളിയും ലിനനും ശേഖരിക്കുന്നു;സന്തോഷത്തോടെ കൈകൊണ്ട് ജോലി ചെയ്യുന്നു.+
ה (ഹേ)
14 അവൾ വ്യാപാരിയുടെ കപ്പലുകൾപോലെയാണ്;+ദൂരെനിന്ന് അവൾ ഭക്ഷണം കൊണ്ടുവരുന്നു.
ו (വൗ)
15 പുലരുംമുമ്പേ അവൾ എഴുന്നേൽക്കുന്നു;വീട്ടിലുള്ളവർക്ക് ആഹാരവുംദാസിമാർക്ക് അവരുടെ പങ്കും കൊടുക്കുന്നു.+
ז (സയിൻ)
16 അവൾ ഒരു നിലം നോക്കിവെച്ച് അതു വാങ്ങുന്നു;തന്റെ വരുമാനംകൊണ്ട്* ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
ח (ഹേത്ത്)
17 അവൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നു;*+അവൾ ഉത്സാഹത്തോടെ കൈകൊണ്ട് പണിയെടുക്കുന്നു.
ט (തേത്ത്)
18 തന്റെ കച്ചവടം ലാഭകരമാണെന്ന് അവൾ ഉറപ്പുവരുത്തുന്നു;രാത്രിയിൽ അവളുടെ വിളക്കു കെട്ടുപോകുന്നില്ല.
י (യോദ്)
19 അവൾ നൂൽ നൂൽക്കാനുള്ള കോൽ എടുക്കുന്നു;കൈയിൽ തക്ലി പിടിക്കുന്നു.*+
כ (കഫ്)
20 അവൾ എളിയവർക്കു കൈ നീട്ടിക്കൊടുക്കുന്നു;പാവപ്പെട്ടവരെ കൈ തുറന്ന് സഹായിക്കുന്നു.+
ל (ലാമെദ്)
21 മഞ്ഞുകാലത്ത് അവൾ വീട്ടിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല;അവരെല്ലാം ചൂടു കിട്ടുന്ന* വസ്‌ത്രങ്ങൾ ധരിച്ചിരിക്കുന്നു.
מ (മേം)
22 അവൾ സ്വന്തമായി കിടക്കവിരികൾ ഉണ്ടാക്കുന്നു;
അവളുടെ വസ്‌ത്രങ്ങൾ ലിനനും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും കൊണ്ടുള്ളവ.
נ (നൂൻ)
23 അവളുടെ ഭർത്താവ് നഗരകവാടത്തിൽ പ്രസിദ്ധനാണ്;+അവിടെ അവൻ ദേശത്തെ മൂപ്പന്മാരോടൊപ്പം* ഇരിക്കുന്നു.
ס (സാമെക്)
24 അവൾ ലിനൻവസ്‌ത്രങ്ങൾ* ഉണ്ടാക്കി കച്ചവടം ചെയ്യുന്നു;കച്ചവടക്കാർക്ക് അരപ്പട്ടകൾ വിൽക്കുന്നു.
ע (അയിൻ)
25 അവൾ ശക്തിയും തേജസ്സും അണിഞ്ഞിരിക്കുന്നു;ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു.*
פ (പേ)
26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു;+ദയയുടെ നിയമം* അവളുടെ നാവിലുണ്ട്.
צ (സാദെ)
27 വീട്ടിലുള്ളവർ ചെയ്യുന്നതെല്ലാം അവൾ നിരീക്ഷിക്കുന്നു;അലസതയുടെ അപ്പം അവൾ തിന്നുന്നില്ല.+
ק (കോഫ്)
28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ പുകഴ്ത്തുന്നു;അവളുടെ ഭർത്താവ് എഴുന്നേറ്റ് അവളെ പ്രശംസിക്കുന്നു.
ר (രേശ്)
29 കാര്യപ്രാപ്‌തിയുള്ള* ഒരുപാടു സ്ത്രീകളുണ്ട്;എന്നാൽ നീ അവരെക്കാളെല്ലാം മികച്ചവളാണ്.
ש (ശീൻ)
30 സൗന്ദര്യം വഞ്ചകവും അഴകു ക്ഷണികവും* ആണ്;+എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്ത്രീക്കു പ്രശംസ ലഭിക്കും.+
ת (തൗ)
31 അവൾ ചെയ്യുന്നതിനുള്ള പ്രതിഫലം അവൾക്കു കൊടുക്കുക;+അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവളെ പുകഴ്‌ത്തട്ടെ.+
അടിക്കുറിപ്പുകള്‍
^ അഥവാ “സാധുക്കൾക്കും ദരിദ്രർക്കും വേണ്ടി വാദിക്കുക.”
^ അഥവാ “നല്ലൊരു; ഉത്തമയായ.”
^ അക്ഷ. “ഹൃദയം.”
^ അഥവാ “താൻ അധ്വാനിച്ച് നേടിയതുകൊണ്ട്.” അക്ഷ. “തന്റെ കൈകളുടെ ഫലംകൊണ്ട്.”
^ അക്ഷ. “ശക്തികൊണ്ട് അര മുറുക്കിക്കെട്ടുന്നു.”
^ നൂൽ ഉണ്ടാക്കാനും നൂൽ ചുറ്റാനും നൂൽ നൂൽക്കാനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണു കോലും തക്ലിയും.
^ അക്ഷ. “രണ്ട്.”
^ അഥവാ “അകവസ്‌ത്രങ്ങൾ.”
^ അഥവാ “ഭാവിയെ നോക്കി പുഞ്ചിരി തൂകുന്നു.”
^ അഥവാ “സ്നേഹത്തോടെയുള്ള ഉപദേശം; അചഞ്ചലസ്നേഹത്തിന്റെ നിയമം.”
^ അഥവാ “ഉത്തമരായ.”
^ അഥവാ “പൊള്ളയും.”