യോഹന്നാൻ എഴുതിയത്‌ 8:12-59

8  12  യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്‌.+ എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളിച്ചമുണ്ടായിരിക്കും.”+ 13  അപ്പോൾ പരീശന്മാർ യേശുവിനോടു പറഞ്ഞു: “നീതന്നെ നിന്നെക്കുറിച്ച്‌ സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” 14  അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കുറിച്ച്‌ സാക്ഷി പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാണ്‌. കാരണം ഞാൻ എവിടെനിന്ന്‌ വന്നെന്നും എവിടേക്കു പോകുന്നെന്നും എനിക്ക്‌ അറിയാം.+ എന്നാൽ ഞാൻ എവിടെനിന്ന്‌ വന്നെന്നും എവിടേക്കു പോകുന്നെന്നും നിങ്ങൾക്ക്‌ അറിയില്ല. 15  നിങ്ങൾ പുറമേ കാണുന്നതനുസരിച്ച്‌* വിധിക്കുന്നു.+ ഞാൻ പക്ഷേ ആരെയും വിധിക്കുന്നില്ല. 16  അഥവാ വിധിച്ചാൽത്തന്നെ അതു ശരിയായ വിധിയായിരിക്കും. കാരണം ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ്‌ എന്റെകൂടെയുണ്ട്‌.+ 17  ‘രണ്ടു പേർ സാക്ഷ്യപ്പെടുത്തിയാൽ ഒരു കാര്യം സത്യമാണ്‌’+ എന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ. 18  എന്നെക്കുറിച്ച്‌ സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെയാണ്‌. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച്‌ സാക്ഷി പറയുന്നു.”+ 19  അപ്പോൾ അവർ, “അതിനു നിങ്ങളുടെ പിതാവ്‌ എവിടെ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക്‌ എന്നെയോ എന്റെ പിതാവിനെയോ അറിയില്ല.+ എന്നെ അറിയാമായിരുന്നെങ്കിൽ നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു.”+ 20  ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു ഖജനാവിൽവെച്ചാണ്‌+ ഇതൊക്കെ പറഞ്ഞത്‌. പക്ഷേ യേശുവിന്റെ സമയം അപ്പോഴും വന്നിട്ടില്ലായിരുന്നതുകൊണ്ട്‌ ആരും യേശുവിനെ പിടികൂടിയില്ല.+ 21  യേശു പിന്നെയും അവരോടു പറഞ്ഞു: “ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും. എങ്കിലും നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും.+ ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.”+ 22  അപ്പോൾ ജൂതന്മാർ ചോദിച്ചു: “‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇയാൾ പറയുന്നത്‌ എന്താണ്‌? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകുകയാണോ?” 23  യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “നിങ്ങൾ താഴെനിന്നുള്ളവർ. ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ.+ നിങ്ങൾ ഈ ലോകത്തുനിന്നുള്ളവർ. ഞാനോ ഈ ലോകത്തുനിന്നുള്ളവനല്ല. 24  അതുകൊണ്ടാണ്‌ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത്‌. വരാനിരുന്നവൻ ഞാനാണ്‌ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.” 25  അപ്പോൾ അവർ യേശുവിനോട്‌, “നീ ആരാണ്‌” എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു: “ഞാൻ ഇനി എന്തിനു നിങ്ങളോടു സംസാരിക്കണം? 26  നിങ്ങളെക്കുറിച്ച്‌ എനിക്കു പലതും പറയാനുണ്ട്‌; പലതിലും നിങ്ങളെ വിധിക്കാനുമുണ്ട്‌. എന്നാൽ എന്നെ അയച്ച വ്യക്തിയിൽനിന്ന്‌ കേട്ടതാണു ഞാൻ ലോകത്തോടു പറയുന്നത്‌.+ ആ വ്യക്തി സത്യവാനാണ്‌.” 27  പിതാവിനെക്കുറിച്ചാണു യേശു സംസാരിക്കുന്നതെന്ന്‌ അവർക്കു മനസ്സിലായില്ല. 28  പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ സ്‌തംഭത്തിലേറ്റിക്കഴിയുമ്പോൾ,+ വരാനിരുന്നവൻ ഞാൻതന്നെയാണെന്നും+ ഞാൻ സ്വന്തം ഇഷ്ടമനുസരിച്ച്‌ ഒന്നും ചെയ്യാതെ+ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെയാണ്‌ ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും തിരിച്ചറിയും. 29  എന്നെ അയച്ച വ്യക്തി എന്റെകൂടെയുണ്ട്‌. ഞാൻ എപ്പോഴും ആ വ്യക്തിക്ക്‌ ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട്‌ അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.”+ 30  യേശു ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു. 31  തന്നിൽ വിശ്വസിച്ച ജൂതന്മാരോടു യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്‌. 32  നിങ്ങൾ സത്യം അറിയുകയും+ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”+ 33  അപ്പോൾ അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്‌.* ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വതന്ത്രരാകും’ എന്നു താങ്കൾ പറയുന്നത്‌ എന്താണ്‌?” 34  യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്ന ഏതൊരാളും പാപത്തിന്‌ അടിമയാണ്‌.+ 35  മാത്രമല്ല, അടിമ എല്ലാക്കാലത്തും യജമാനന്റെ വീട്ടിൽ താമസിക്കുന്നില്ല. എന്നാൽ പുത്രൻ എല്ലാക്കാലത്തും വീട്ടിലുണ്ടാകും. 36  അതുകൊണ്ട്‌ പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. 37  നിങ്ങൾ അബ്രാഹാമിന്റെ സന്തതികളാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. 38  പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യങ്ങളെപ്പറ്റിയാണു ഞാൻ സംസാരിക്കുന്നത്‌.+ എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാവിൽനിന്ന്‌ കേട്ട കാര്യങ്ങളാണു ചെയ്യുന്നത്‌.” 39  അപ്പോൾ അവർ, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്‌” എന്നു പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ+ അബ്രാഹാമിന്റെ പ്രവൃത്തികൾ ചെയ്‌തേനേ. 40  എന്നാൽ അതിനു പകരം, ദൈവത്തിൽനിന്ന്‌ കേട്ട സത്യം+ നിങ്ങളോടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയൊരു കാര്യം അബ്രാഹാം ചെയ്‌തിട്ടില്ല. 41  നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അവിഹിതബന്ധത്തിൽ ഉണ്ടായവരല്ല. ഞങ്ങൾക്ക്‌ ഒരു പിതാവേ ഉള്ളൂ, ദൈവം.” 42  യേശു അവരോടു പറഞ്ഞു: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്‌നേഹിച്ചേനേ.+ കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്‌. ഞാൻ സ്വന്തം തീരുമാനമനുസരിച്ച്‌ വന്നതല്ല. ദൈവം എന്നെ അയച്ചതാണ്‌.+ 43  ഞാൻ പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകാത്തത്‌ എന്താണ്‌? എന്റെ വചനം സ്വീകരിക്കാൻ* നിങ്ങൾക്കു പറ്റുന്നില്ല, അല്ലേ? 44  നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. നിങ്ങളുടെ പിതാവിന്‌ ഇഷ്ടമുള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.+ അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു.+ അവനിൽ സത്യമില്ലാത്തതുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല. നുണ പറയുമ്പോൾ പിശാച്‌ തന്റെ തനിസ്വഭാവമാണു കാണിക്കുന്നത്‌. കാരണം അവൻ നുണയനും നുണയുടെ അപ്പനും ആണ്‌.+ 45  എന്നാൽ ഞാൻ സത്യം സംസാരിക്കുന്നതുകൊണ്ട്‌ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46  നിങ്ങളിൽ ആർക്കെങ്കിലും എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ പറ്റുമോ?+ ഞാൻ സത്യം സംസാരിച്ചിട്ടും നിങ്ങൾ എന്നെ വിശ്വസിക്കാത്തത്‌ എന്താണ്‌? 47  ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കുന്നു.+ എന്നാൽ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ട്‌ നിങ്ങൾ അവ ശ്രദ്ധിക്കുന്നില്ല.”+ 48  അപ്പോൾ ജൂതന്മാർ യേശുവിനോട്‌, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയുന്നതു ശരിയല്ലേ” എന്നു ചോദിച്ചു. 49  യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളോ എന്നെ അപമാനിക്കുന്നു. 50  എനിക്കു മഹത്ത്വം കിട്ടാൻ ഞാൻ ശ്രമിക്കുന്നില്ല.+ ശ്രമിക്കുന്ന ഒരാളുണ്ട്‌. ആ വ്യക്തിയാണു ന്യായാധിപൻ. 51  സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല.”+ 52  അപ്പോൾ ജൂതന്മാർ യേശുവിനോടു പറഞ്ഞു: “തനിക്കു ഭൂതമുണ്ടെന്നു ഞങ്ങൾക്ക്‌ ഇപ്പോൾ ഉറപ്പായി. അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല’ എന്നാണു താൻ പറയുന്നത്‌. 53  ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ വലിയവനാണോ താൻ? അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. താൻ ആരാണെന്നാണു തന്റെ വിചാരം?” 54  മറുപടിയായി യേശു പറഞ്ഞു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാവാണ്‌ എന്നെ മഹത്ത്വപ്പെടുത്തുന്നത്‌,+ നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. 55  എന്നിട്ടും നിങ്ങൾക്ക്‌ ആ ദൈവത്തെ അറിയില്ല. എന്നാൽ എനിക്ക്‌ ആ ദൈവത്തെ അറിയാം.+ ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങളെപ്പോലെ ഞാനും ഒരു നുണയനാകും. എനിക്കു ദൈവത്തെ അറിയാമെന്നു മാത്രമല്ല ഞാൻ ദൈവത്തിന്റെ വചനം അനുസരിക്കുകയും ചെയ്യുന്നു. 56  നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്‌തു.”+ 57  അപ്പോൾ ജൂതന്മാർ യേശുവിനോടു ചോദിച്ചു: “തനിക്ക്‌ 50 വയസ്സുപോലുമായിട്ടില്ലല്ലോ. എന്നിട്ടും താൻ അബ്രാഹാമിനെ കണ്ടെന്നോ?” 58  യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ഞാനുണ്ടായിരുന്നു.”+ 59  അപ്പോൾ അവർ യേശുവിനെ എറിയാൻ കല്ല്‌ എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന്‌ പോയി.

അടിക്കുറിപ്പുകള്‍

അഥവാ “മാനുഷികമായ മാനദണ്ഡങ്ങളനുസരിച്ച്‌.”
അഥവാ “വിത്താണ്‌.”
അഥവാ “ശ്രദ്ധിക്കാൻ.”

പഠനക്കുറിപ്പുകൾ

ലോകത്തിന്റെ വെളിച്ചം: യേശു ഇവിടെ ഒരു അലങ്കാരപ്രയോഗം നടത്തുകയായിരുന്നു. താൻ വെളിച്ചമാണെന്നു യേശു പറയുന്നതു കേട്ടപ്പോൾ കൂടാരോത്സവത്തിനു സ്‌ത്രീകളുടെ മുറ്റത്ത്‌ കത്തിച്ചിരുന്ന നാലു കൂറ്റൻ തണ്ടുവിളക്കുകളായിരിക്കാം കേൾവിക്കാരുടെ മനസ്സിലേക്കു വന്നത്‌. (യോഹ 7:2; അനു. ബി11 കാണുക.) ആ വിളക്കുകൾ വളരെ അകലേക്കുപോലും പ്രകാശം ചൊരിഞ്ഞിരുന്നു. ഇനി, “ലോകത്തിന്റെ വെളിച്ചം” എന്ന ഈ പദപ്രയോഗം യശയ്യയുടെ വാക്കുകളും നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. കാരണം, ‘കൂരിരുട്ടു നിറഞ്ഞ ദേശത്ത്‌ താമസിക്കുന്നവർ’ “വലിയൊരു വെളിച്ചം” കാണുമെന്നും യഹോവയുടെ “ദാസൻ” എന്നു വിളിച്ചിരിക്കുന്നയാൾ ‘ജനതകൾക്കു വെളിച്ചമാകും’ എന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ 9:1, 2; 42:1, 6; 49:6) യേശു ഗിരിപ്രഭാഷണത്തിൽ തന്റെ അനുഗാമികളെ ‘ലോകത്തിന്റെ വെളിച്ചം’ എന്നു വിളിച്ചപ്പോഴും ഇതേ അലങ്കാരപ്രയോഗം ഉപയോഗിച്ചു. (മത്ത 5:14) ‘ലോകത്തിന്റെ വെളിച്ചം’ (ഇവിടെ ‘ലോകം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കുപദം മുഴു മനുഷ്യകുലത്തെയുമാണു കുറിക്കുന്നത്‌.) എന്ന പദപ്രയോഗം, മിശിഹയെ ‘ജനതകളുടെ വെളിച്ചം’ എന്നു വിളിച്ച യശയ്യയുടെ വാക്കുകളുമായി നന്നായി യോജിക്കുന്നു. വാസ്‌തവത്തിൽ യശ 49:6-ലെ പ്രവചനം, ക്രിസ്‌തുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള ഒരു കല്‌പനയാണെന്നും അവർ തുടർന്നും ജനതകളുടെ വെളിച്ചമായിരിക്കണമെന്നും പ്രവൃ 13:46, 47-ൽ പൗലോസും ബർന്നബാസും വ്യക്തമാക്കി. യേശുവിന്റെയും യേശുവിന്റെ അനുഗാമികളുടെയും ശുശ്രൂഷ ആളുകൾക്ക്‌ ആത്മീയവെളിച്ചം പകരുകയും വ്യാജമതോപദേശങ്ങളുടെ അടിമത്തത്തിൽനിന്ന്‌ അവരെ സ്വതന്ത്രരാക്കുകയും ചെയ്യുമായിരുന്നു.

അയച്ച പിതാവ്‌: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “അയച്ചവൻ” എന്നാണു കാണുന്നത്‌. എന്നാൽ “പിതാവ്‌” എന്ന പദം ഉപയോഗിക്കുന്നതിനെയാണു പുരാതനമായ മിക്ക കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്‌.

ഖജനാവിൽവെച്ചാണ്‌: അഥവാ “സംഭാവനപ്പെട്ടികളുടെ അടുത്തുവെച്ചാണ്‌.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്കുപദമാണ്‌ മർ 12:41, 43-ലും ലൂക്ക 21:1-ലും കാണുന്നത്‌. അവിടെ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “സംഭാവനപ്പെട്ടികൾ” എന്നാണ്‌. സാധ്യതയനുസരിച്ച്‌ ഈ ഗ്രീക്കുപദം, ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റത്ത്‌, 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്ന സ്ഥലത്തെയാണു കുറിക്കുന്നത്‌. (അനു. ബി11 കാണുക.) ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. പക്ഷേ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്‌ ആ പ്രധാനഖജനാവിനെക്കുറിച്ചായിരിക്കാൻ സാധ്യതയില്ല.—മർ 12:41-ന്റെ പഠനക്കുറിപ്പു കാണുക.

സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്‌, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്‌ക്കു സാധ്യതയനുസരിച്ച്‌ മുകൾഭാഗത്ത്‌ ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്‌ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ്‌ ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇതു ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റം എന്ന്‌ അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച്‌ ആ മുറ്റത്തിന്റെ മതിലിന്‌ അകത്ത്‌ ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.

ഞങ്ങൾ അവിഹിതബന്ധത്തിൽ ഉണ്ടായവരല്ല: അഥവാ “ഞങ്ങൾ ജാരസന്തതികളല്ല.” തങ്ങൾ ദൈവത്തിന്റെയും അബ്രാഹാമിന്റെയും നിയമാനുസൃതമക്കളാണെന്നും അതുകൊണ്ടുതന്നെ അബ്രാഹാമിനു നൽകിയ വാഗ്‌ദാനങ്ങളുടെ അവകാശികളാണെന്നും വാദിക്കുകയായിരുന്നു ആ ജൂതന്മാർ.

അവിഹിതബന്ധത്തിൽ: അഥവാ “ലൈംഗിക അധാർമികതയാൽ.” ഗ്രീക്കിൽ, പോർണിയ.—മത്ത 5:32-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ലൈംഗിക അധാർമികത” എന്നതും കാണുക.

ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്‌ക്ക്‌, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികവേഴ്‌ചയെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്‌. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്‌ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.

അവൻ ആദ്യംമുതലേ: അഥവാ “അവന്റെ തുടക്കംമുതലേ.” അതായത്‌, പിശാച്‌ കൊലപാതകിയും നുണയനും ദൈവത്തെക്കുറിച്ച്‌ പരദൂഷണം പറയുന്നവനും ആയിത്തീർന്ന സമയംമുതൽ.—1യോഹ 3:8, അടിക്കുറിപ്പ്‌.

ഒരു ശമര്യക്കാരൻ: ശമര്യക്കാരെ പൊതുവേ അവജ്ഞയോടെ കണ്ടിരുന്ന ജൂതന്മാർ അവരുമായുള്ള സമ്പർക്കം ഏതു വിധേനയും ഒഴിവാക്കിയിരുന്നു. (യോഹ 4:9) ചില ജൂതന്മാർ ‘ശമര്യക്കാരൻ’ എന്ന പദപ്രയോഗം പുച്ഛത്തിന്റെയും നിന്ദയുടെയും പര്യായമായിപ്പോലും ഉപയോഗിച്ചിരുന്നു. (യോഹ 8:48) “ശമര്യക്കാരുടെ അപ്പം തിന്നുന്നതു പന്നിയിറച്ചി തിന്നുന്നതുപോലെയാണ്‌” എന്ന്‌ ഒരു റബ്ബി പറഞ്ഞതായി മിഷ്‌നായിൽ കാണുന്നുണ്ട്‌. (ശെബിത്ത്‌ 8:10) ജൂതന്മാർ പൊതുവേ ശമര്യക്കാരുടെ സാക്ഷിമൊഴി വിശ്വസിക്കുകയോ അവരിൽനിന്ന്‌ എന്തെങ്കിലും സഹായം സ്വീകരിക്കുകയോ ചെയ്യുമായിരുന്നില്ല. ജൂതന്മാരുടെ ഇത്തരം പുച്ഛമനോഭാവത്തെക്കുറിച്ച്‌ അറിയാമായിരുന്ന യേശു ഈ ദൃഷ്ടാന്തകഥയിലൂടെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ, നല്ല അയൽക്കാരന്റെ ദൃഷ്ടാന്തകഥ എന്നൊക്കെയാണ്‌ ഇതു പൊതുവേ അറിയപ്പെടുന്നത്‌.

ഒരു ശമര്യക്കാരൻ: ‘ശമര്യക്കാരൻ’ എന്ന പദം ജൂതന്മാർ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌, വെറുപ്പിന്റെയും നിന്ദയുടെയും പര്യായമായിട്ടാണ്‌.—ലൂക്ക 10:33-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശമര്യക്കാർ” എന്നതും കാണുക.

അബ്രാഹാം അതു കാണുകയും . . . ചെയ്‌തു: അതായത്‌, വിശ്വാസമെന്ന കണ്ണാൽ കണ്ടു.—എബ്ര 11:13; 1പത്ര 1:11.

താൻ അബ്രാഹാമിനെ കണ്ടെന്നോ?: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “അബ്രാഹാം നിന്നെ കണ്ടെന്നോ” എന്നാണു കാണുന്നത്‌. എന്നാൽ ഈ ബൈബിളിൽ കാണുന്ന പരിഭാഷയെയാണ്‌ ആധികാരികമായ മിക്ക ആദ്യകാല കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്‌.

ഞാൻതന്നെയാണ്‌ അത്‌: അക്ഷ. “ഞാൻ ആകുന്നു.” ഗ്രീക്കിൽ, എഗോ എയ്‌മി. ഈ ഗ്രീക്കുപദപ്രയോഗത്തിനു പുറ 3:14-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാഷയുമായി ബന്ധമുണ്ടെന്നു ചിലർ പറയുന്നു. അതുകൊണ്ടുതന്നെ യേശു ദൈവമാണെന്നു സ്ഥാപിക്കാൻ അവർ ഈ വാക്യഭാഗം ഉപയോഗിക്കാറുണ്ട്‌. എന്നാൽ പുറ 3:14-ൽ കാണുന്ന പദപ്രയോഗമല്ല (“ഞാനാണ്‌ (അസ്‌തിത്വത്തിൽ) ഉള്ളവൻ” എന്ന്‌ അർഥമുള്ള എഗോ എയ്‌മി ഹൊ ഓൺ.), യോഹ 4:26-ൽ കാണുന്നത്‌. ഇനി സെപ്‌റ്റുവജിന്റിൽ, അബ്രാഹാമിന്റെയും എലെയാസരിന്റെയും യാക്കോബിന്റെയും ദാവീദിന്റെയും മറ്റും വാക്കുകൾ വരുന്നിടത്തും എഗോ എയ്‌മി എന്ന പദപ്രയോഗം കാണാം. (ഉൽ 23:4; 24:34; 30:2; 1ദിന 21:17) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ ഗ്രീക്ക്‌ പദപ്രയോഗം കാണുന്നതു യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്ത്‌ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, യേശു സുഖപ്പെടുത്തിയ ഒരാളുടെ വാക്കുകൾ കാണുന്ന യോഹ 9:9-ൽ ഇതേ പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്‌. “അതു ഞാനാണ്‌” എന്നൊരു അർഥം മാത്രമേ അയാളുടെ ആ വാക്കുകൾക്കുള്ളൂ. ഇനി, ഗബ്രിയേൽ ദൂതനും പത്രോസും പൗലോസും മറ്റുള്ളവരും ഒക്കെ ഇതേ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്‌. (ലൂക്ക 1:19; പ്രവൃ 10:21; 22:3) എന്തായാലും ഈ പദപ്രയോഗം ഉപയോഗിച്ചപ്പോൾ അവരുടെയൊന്നും മനസ്സിലുണ്ടായിരുന്നത്‌ പുറ 3:14 അല്ലെന്നു വ്യക്തം. എഗോ എയ്‌മി എന്ന അതേ പദപ്രയോഗം മത്ത 24:5-ലും മർ 13:6-ലും ലൂക്ക 21:8-ലും ഉള്ള യേശുവിന്റെ വാക്കുകളിലുമുണ്ട്‌. അവിടങ്ങളിൽ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ഞാൻ ക്രിസ്‌തുവാണ്‌,” “ഞാനാണ്‌ ക്രിസ്‌തു” എന്നൊക്കെയാണ്‌.

ഞാനുണ്ടായിരുന്നു: യേശു ‘അബ്രാഹാമിനെ കണ്ടിട്ടുണ്ട്‌’ എന്നു പറയുന്നതു കേട്ട്‌ ചില ജൂതന്മാർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞു. ‘50 വയസ്സുപോലുമായിട്ടില്ലാത്ത’ യേശു അബ്രാഹാമിനെ എങ്ങനെ കാണാനാണ്‌ എന്നായിരുന്നു ആ എതിരാളികളുടെ വാദം. (യോഹ 8:57) താൻ മനുഷ്യനായി വരുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണു യേശു അതിന്‌ ഉത്തരം കൊടുത്തത്‌. അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ശക്തനായ ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിലുണ്ടായിരുന്നു. എന്നാൽ യേശു ഇവിടെ, താൻ ദൈവമാണെന്നു സൂചിപ്പിക്കുകയായിരുന്നു എന്നാണു ചിലരുടെ വാദം. ഇവിടെ കാണുന്ന എഗോ എയ്‌മി (ചില ഭാഷകളിൽ, “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന പദപ്രയോഗത്തിനു സെപ്‌റ്റുവജിന്റ്‌ പരിഭാഷയിലെ പുറ 3:14-മായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു വാക്യങ്ങളും ഒരേ രീതിയിൽ പരിഭാഷപ്പെടുത്തണമെന്നും ആണ്‌ അവരുടെ പക്ഷം. (യോഹ 4:26-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ എയ്‌മി എന്ന ഗ്രീക്കുക്രിയ സൂചിപ്പിക്കുന്ന അവസ്ഥ, “അബ്രാഹാം ജനിക്കുന്നതിനും മുമ്പേ” ഉള്ളതാണെന്നും അത്‌ അപ്പോഴും ഉണ്ടായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആ ക്രിയയെ “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതിനെക്കാൾ യോജിക്കുന്നതു “ഞാനുണ്ടായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതാണ്‌. ഇതിനെ ഇങ്ങനെ തർജമ ചെയ്യുന്നതിനോടു പല പുരാതനഭാഷാന്തരങ്ങളും ആധുനികപരിഭാഷകളും യോജിക്കുന്നുമുണ്ട്‌. ‘ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെ ഉണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക്‌ എന്നെ അറിയില്ലേ’ എന്ന യേശുവിന്റെ വാക്കുകൾ കാണുന്ന യോഹ 14:9-ലും എയ്‌മി എന്ന ഗ്രീക്കുക്രിയയുടെ ഇതേ രൂപമാണു കാണുന്നത്‌. മിക്ക ഭാഷാന്തരങ്ങളിലും ഈ ഭാഗം ഇങ്ങനെതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അതു സൂചിപ്പിക്കുന്നത്‌, എയ്‌മി എന്ന പദം സന്ദർഭമനുസരിച്ച്‌, ‘ഉണ്ടായിരുന്നു’ എന്നു പരിഭാഷപ്പെടുത്തുന്നതിൽ വ്യാകരണപരമായി ഒരു തെറ്റുമില്ല എന്നാണ്‌. (വർത്തമാനകാലത്തിലുള്ള ഗ്രീക്കുക്രിയയെ ഭൂതകാലത്തിലുള്ള ക്രിയയായി പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മറ്റു ചില ഉദാഹരണങ്ങൾ ലൂക്ക 2:48; യോഹ 1:9; 15:27 എന്നീ വാക്യങ്ങളിൽ കാണാം.) ഇനി, താനും പിതാവും ഒന്നാണെന്നു സൂചിപ്പിക്കാൻ യേശു ശ്രമിച്ചില്ലെന്നാണു യോഹ 8:54, 55-ൽ കാണുന്ന യേശുവിന്റെ ന്യായവാദവും തെളിയിക്കുന്നത്‌.

യേശുവിനെ എറിയാൻ കല്ല്‌ എടുത്തു: ഏതാണ്ട്‌ രണ്ടു മാസം കഴിഞ്ഞ്‌ ജൂതന്മാർ വീണ്ടും ദേവാലയത്തിൽവെച്ച്‌ യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നുണ്ട്‌. (യോഹ 10:31) ദേവാലയം പുതുക്കിപ്പണിയുന്ന ജോലികൾ അപ്പോഴും നടക്കുന്നുണ്ടായിരുന്നതുകൊണ്ട്‌ പണിസ്ഥലത്തുനിന്നായിരിക്കാം അവർക്ക്‌ ആ കല്ലുകൾ കിട്ടിയത്‌.

ദൃശ്യാവിഷ്കാരം