ലൂക്കോസ്‌ എഴുതിയത്‌ 6:1-49

6  ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ കതിർ പറിച്ച്‌+ കൈയിൽ ഇട്ട്‌ തിരുമ്മി തിന്നു.+  ഇതു കണ്ട ചില പരീശന്മാർ, “നിങ്ങൾ എന്താ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നത്‌”+ എന്നു ചോദിച്ചു.  എന്നാൽ യേശു അവരോടു ചോദിച്ചു: “ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്‌തത്‌ എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+  ദാവീദ്‌ ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്‌തില്ലേ?”+  പിന്നെ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ ശബത്തിനു കർത്താവാണ്‌.”+  മറ്റൊരു ശബത്തിൽ+ യേശു സിനഗോഗിൽ ചെന്ന്‌ പഠിപ്പിക്കാൻതുടങ്ങി. വലതുകൈ ശോഷിച്ച* ഒരാൾ അവിടെയുണ്ടായിരുന്നു.+  ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു കാണാൻ ശാസ്‌ത്രിമാരും പരീശന്മാരും യേശുവിനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും യേശുവിന്റെ കുറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.+  യേശുവിന്‌ അവരുടെ ചിന്ത മനസ്സിലായി.+ അതുകൊണ്ട്‌, കൈ ശോഷിച്ച* മനുഷ്യനോട്‌, “എഴുന്നേറ്റ്‌ നടുക്കു വന്ന്‌ നിൽക്ക്‌” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റ്‌ അവിടെ വന്ന്‌ നിന്നു.  യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ: ശബത്തിൽ ഉപകാരം ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു ശരി?”*+ 10  പിന്നെ ചുറ്റും നിന്നിരുന്ന എല്ലാവരെയും നോക്കിയിട്ട്‌ യേശു ആ മനുഷ്യനോട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ടു. 11  ആകെ കലിപൂണ്ട അവർ യേശുവിനെ എന്തു ചെയ്യണമെന്നു കൂടിയാലോചിച്ചു. 12  അന്നൊരിക്കൽ യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി.+ രാത്രി മുഴുവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.+ 13  പ്രഭാതമായപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ച്‌ അവരിൽനിന്ന്‌ 12 പേരെ തിരഞ്ഞെടുത്തു. യേശു അവരെ അപ്പോസ്‌തലന്മാർ എന്നു വിളിച്ചു.+ 14  യേശു പത്രോസ്‌ എന്നു പേരിട്ട ശിമോൻ, പത്രോസിന്റെ സഹോദരനായ അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ, ഫിലിപ്പോസ്‌,+ ബർത്തൊലൊമായി, 15  മത്തായി, തോമസ്‌,+ അൽഫായിയുടെ മകനായ യാക്കോബ്‌, “തീക്ഷ്‌ണതയുള്ളവൻ” എന്നു വിളിച്ചിരുന്ന ശിമോൻ, 16  യാക്കോബിന്റെ മകനായ യൂദാസ്‌, ഒറ്റുകാരനായിത്തീർന്ന യൂദാസ്‌ ഈസ്‌കര്യോത്ത്‌ എന്നിവരായിരുന്നു അവർ. 17  യേശു അവരോടൊപ്പം ഇറങ്ങിവന്ന്‌ നിരപ്പായ ഒരു സ്ഥലത്ത്‌ നിന്നു. ശിഷ്യന്മാരുടെ വലിയൊരു കൂട്ടം അവിടെയുണ്ടായിരുന്നു; അതോടൊപ്പം യഹൂദ്യയിൽ എല്ലായിടത്തുനിന്നും യരുശലേമിൽനിന്നും സോരിന്റെയും സീദോന്റെയും തീരദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ ഭേദമാക്കിക്കിട്ടാനും വേണ്ടി അവിടെ വന്നിരുന്നു.+ 18  അശുദ്ധാത്മാക്കൾ* ബാധിച്ച്‌ കഷ്ടപ്പെട്ടിരുന്നവർപോലും സുഖം പ്രാപിച്ചു. 19  യേശുവിൽനിന്ന്‌ ശക്തി പുറപ്പെട്ട്‌+ എല്ലാവരെയും സുഖപ്പെടുത്തിയതുകൊണ്ട്‌ ജനം മുഴുവൻ യേശുവിനെ തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു.+ 20  യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട്‌ പറഞ്ഞു: “ദരിദ്രരായ നിങ്ങൾ സന്തുഷ്ടർ.+ കാരണം ദൈവരാജ്യം നിങ്ങൾക്കുള്ളതാണ്‌.+ 21  “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്‌തരാകും.+ “ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരിക്കും.+ 22  “മനുഷ്യപുത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറുക്കുകയും+ ഒറ്റപ്പെടുത്തുകയും+ നിന്ദിക്കുകയും* നിങ്ങളുടെ പേര്‌ ചീത്തയാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 23  അപ്പോൾ സന്തോഷിച്ച്‌ തുള്ളിച്ചാടുക. കാരണം സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്‌. അവരുടെ പൂർവികർ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്‌തത്‌.+ 24  “എന്നാൽ ധനികരേ, നിങ്ങളുടെ കാര്യം കഷ്ടം!+ കാരണം നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ മുഴുവനായി കിട്ടിക്കഴിഞ്ഞു.+ 25  “ഇപ്പോൾ തൃപ്‌തരായിരിക്കുന്നവരേ, നിങ്ങളുടെ കാര്യവും കഷ്ടം! കാരണം നിങ്ങൾ വിശന്നിരിക്കും. “ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ ദുഃഖിച്ച്‌ കരയും.+ 26  “എല്ലാവരും നിങ്ങളെ പുകഴ്‌ത്തിപ്പറയുമ്പോൾ നിങ്ങളുടെ കാര്യം കഷ്ടം!+ കാരണം അവരുടെ പൂർവികർ കള്ളപ്രവാചകന്മാരെയും അങ്ങനെ പുകഴ്‌ത്തിയിട്ടുണ്ടല്ലോ. 27  “എന്നാൽ എന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,+ 28  നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ അപമാനിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 29  നിന്റെ ഒരു കവിളത്ത്‌ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക. നിന്റെ മേലങ്കി പിടിച്ചുവാങ്ങുന്നവന്‌ ഉള്ളങ്കികൂടെ കൊടുത്തേക്കുക.+ 30  നിന്നോടു ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക.+ നിനക്കുള്ളത്‌ എടുത്തുകൊണ്ടുപോകുന്നവനോട്‌ അതു തിരികെ ചോദിക്കുകയുമരുത്‌. 31  “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്‌തുകൊടുക്കുക.*+ 32  “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും അവരെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നില്ലേ?+ 33  നിങ്ങൾക്ക്‌ ഉപകാരം ചെയ്യുന്നവർക്ക്‌ ഉപകാരം ചെയ്യുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും അങ്ങനെ ചെയ്യുന്നില്ലേ? 34  തിരികെ തരുമെന്ന്‌ ഉറപ്പുള്ളവർക്കു വായ്‌പ കൊടുത്താൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു?+ കൊടുക്കുന്ന അത്രയുംതന്നെ തിരികെ കിട്ടുമെന്നുള്ളപ്പോൾ പാപികൾപോലും പാപികൾക്കു വായ്‌പ കൊടുക്കുന്നില്ലേ? 35  എന്നാൽ നിങ്ങളോ, ശത്രുക്കളെ സ്‌നേഹിക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വായ്‌പ കൊടുക്കുക.+ എങ്കിൽ നിങ്ങളുടെ പ്രതിഫലം വളരെ വലുതായിരിക്കും. അപ്പോൾ നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരാകും. കാരണം, അത്യുന്നതൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നവനാണല്ലോ.+ 36  നിങ്ങളുടെ പിതാവ്‌ കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.+ 37  “വിധിക്കുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും വിധിക്കില്ല.+ കുറ്റപ്പെടുത്തുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും കുറ്റപ്പെടുത്തില്ല. എപ്പോഴും ക്ഷമിക്കുക.* അപ്പോൾ നിങ്ങളോടും ക്ഷമിക്കും.*+ 38  കൊടുക്കുന്നത്‌ ഒരു ശീലമാക്കുക.+ അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.+ അമർത്തി, കുലുക്കിക്കൊള്ളിച്ച്‌, നിറഞ്ഞുകവിയുന്നത്ര അളവിൽ നിങ്ങളുടെ മടിയിലേക്ക്‌ ഇട്ടുതരും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.” 39  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ഒരു അന്ധനു മറ്റൊരു അന്ധനെ വഴികാട്ടാൻ കഴിയുമോ? രണ്ടു പേരും കുഴിയിൽ വീഴില്ലേ?+ 40  വിദ്യാർഥി* അധ്യാപകനെക്കാൾ വലിയവനല്ല. എന്നാൽ നല്ല പരിശീലനം കിട്ടിയവനെല്ലാം അവന്റെ അധ്യാപകനെപ്പോലെയാകും. 41  സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത്‌ എന്താണ്‌?+ 42  സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്‌, ‘നിൽക്ക്‌, ഞാൻ നിന്റെ കണ്ണിലെ കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? കപടഭക്താ, ആദ്യം സ്വന്തം കണ്ണിലെ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത്‌ എടുത്തുകളയാനും നിനക്കു പറ്റും.+ 43  “നല്ല മരത്തിൽ ചീത്ത ഫലമോ ചീത്ത മരത്തിൽ നല്ല ഫലമോ കായ്‌ക്കില്ല.+ 44  ഫലം നോക്കി ഒരു മരത്തെ തിരിച്ചറിയാം.+ മുൾച്ചെടിയിൽനിന്ന്‌ അത്തിപ്പഴവും മുൾപ്പടർപ്പിൽനിന്ന്‌ മുന്തിരിപ്പഴവും ശേഖരിക്കാറില്ലല്ലോ. 45  നല്ല മനുഷ്യൻ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന്‌ നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു. ചീത്ത മനുഷ്യനോ ചീത്ത നിക്ഷേപത്തിൽനിന്ന്‌ ചീത്ത കാര്യങ്ങൾ പുറത്തെടുക്കുന്നു. ഹൃദയം നിറഞ്ഞുകവിയുന്നതാണല്ലോ വായ്‌ സംസാരിക്കുന്നത്‌.+ 46  “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുന്നെങ്കിലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നത്‌ എന്താണ്‌?+ 47  എന്റെ അടുത്ത്‌ വന്ന്‌ എന്റെ വചനങ്ങൾ കേട്ടിട്ട്‌ അതനുസരിച്ച്‌ പ്രവർത്തിക്കുന്നവൻ ആരെപ്പോലെയാണെന്നു ഞാൻ പറയാം:+ 48  ആഴത്തിൽ കുഴിച്ച്‌ പാറമേൽ അടിസ്ഥാനമിട്ട്‌ വീടു പണിയുന്ന മനുഷ്യനെപ്പോലെയാണ്‌ അയാൾ. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ചു; എന്നാൽ നന്നായി പണിത വീടായതുകൊണ്ട്‌ അതിന്‌ ഇളക്കം തട്ടിയില്ല.+ 49  കേട്ടിട്ടും അതനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കുന്നവനോ+ അടിസ്ഥാനമിടാതെ മണ്ണിൽ വീടു പണിത മനുഷ്യനെപ്പോലെയാണ്‌. ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ച ഉടൻ അതു നിലംപൊത്തി. ആ വീടിന്റെ തകർച്ച വലുതായിരുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “നിയമം അനുവദിക്കാത്ത.”
അഥവാ “തിന്നാൻ നിയമം അനുവദിക്കാത്ത.”
അഥവാ “തളർന്ന.”
അഥവാ “തളർന്ന.”
അഥവാ “നിയമാനുസൃതം?”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “ആക്ഷേപിക്കുകയും.”
അഥവാ “അവർക്കും എപ്പോഴും ചെയ്‌തുകൊടുക്കുക.”
അഥവാ “നിങ്ങളെയും മോചിപ്പിക്കും.”
അഥവാ “മോചിപ്പിക്കുക.”
അഥവാ “ശിഷ്യൻ.”

പഠനക്കുറിപ്പുകൾ

ദൈവഭവനം: ഇവിടെ വിശുദ്ധകൂടാരത്തെ കുറിക്കുന്നു. യേശു ഇവിടെ സൂചിപ്പിച്ച സംഭവം (1ശമു 21:1-6) നടക്കുന്നതു വിശുദ്ധകൂടാരം നോബിൽ ഉണ്ടായിരുന്ന കാലത്താണ്‌. തെളിവനുസരിച്ച്‌, യരുശലേമിന്‌ അടുത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ഈ പട്ടണം ബന്യാമീന്റെ പ്രദേശത്തായിരുന്നു.—അനു. ബി7 (ഭൂപടത്തിലെ ചെറുചിത്രം) കാണുക.

കാഴ്‌ചയപ്പം: ഈ എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “മുഖത്തിന്റെ അപ്പം” എന്നാണ്‌. “മുഖം” എന്ന പദം ചിലപ്പോഴൊക്കെ “സന്നിധിയെ” കുറിക്കുന്നു. ഈ കാഴ്‌ചയപ്പം ഒരു നിരന്തരയാഗമായി യഹോവയുടെ മുഖത്തിനു മുന്നിൽ, അതായത്‌ സന്നിധിയിൽ ഉണ്ടായിരുന്നു.—പുറ 25:30; പദാവലിയും അനു. ബി5-ഉം കാണുക.

വലതുകൈ ശോഷിച്ച: യേശു ഈ മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിനെക്കുറിച്ച്‌ മൂന്നു സുവിശേഷയെഴുത്തുകാർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വലതുകൈയാണു ശോഷിച്ചിരുന്നത്‌ അഥവാ തളർന്നുപോയിരുന്നത്‌ എന്നു രേഖപ്പെടുത്തിയതു ലൂക്കോസ്‌ മാത്രമാണ്‌. (മത്ത 12:10; മർ 3:1) മത്തായിയും മർക്കോസും പറയാത്ത വൈദ്യശാസ്‌ത്രപരമായ വിശദാംശങ്ങൾ പലപ്പോഴും ലൂക്കോസ്‌ നൽകിയിട്ടുണ്ട്‌. സമാനമായ ഒരു ഉദാഹരണത്തിന്‌, ലൂക്ക 22:50, 51-നെ മത്ത 26:51-ഉം മർ 14:47-ഉം ആയി താരതമ്യം ചെയ്യുക.—“ലൂക്കോസ്‌—ആമുഖം കാണുക.”

അവരുടെ ചിന്ത മനസ്സിലായി: ശാസ്‌ത്രിമാരും പരീശന്മാരും ചിന്തിച്ച കാര്യം യേശുവിനു മനസ്സിലായതായി ലൂക്കോസ്‌ രേഖപ്പെടുത്തുന്നു. എന്നാൽ മത്തായിയും മർക്കോസും ഈ വിശദാംശം ഉൾപ്പെടുത്തിയിട്ടില്ല.—മത്ത 12:10-13; മർ 3:1-3 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണങ്ങൾ താരതമ്യം ചെയ്യുക.

ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.

അപ്പോസ്‌തലന്മാർ: അഥവാ “അയയ്‌ക്കപ്പെട്ടവർ.” അപ്പോസ്‌തൊലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയയ്‌ക്കുക” എന്ന്‌ അർഥംവരുന്ന അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാനാർഥം യോഹ 13:16-ലെ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. അവിടെ അത്‌ “അയയ്‌ക്കപ്പെട്ടവൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

തീക്ഷ്‌ണതയുള്ളവൻ: അപ്പോസ്‌തലനായ ശിമോനെ അപ്പോസ്‌തലനായ ശിമോൻ പത്രോസിൽനിന്ന്‌ വേർതിരിച്ചുകാണിക്കുന്ന ഒരു വിശേഷണം. (ലൂക്ക 6:14) ഈ വാക്യത്തിലും പ്രവൃ 1:13-ലും കാണുന്ന സെലോറ്റേസ്‌ എന്ന ഗ്രീക്കുപദത്തിനു “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെയാണ്‌ അർഥം. മത്ത 10:4; മർ 3:18 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണത്തിൽ കാണുന്ന ‘കനാനേയൻ’ (ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്ന്‌ ഉത്ഭവിച്ചത്‌.) എന്ന പദത്തിനും “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നുതന്നെയാണ്‌ അർഥം. മുമ്പ്‌ ശിമോൻ, റോമാക്കാരെ എതിർത്തിരുന്ന തീവ്രനിലപാടുകാരായ ഒരു ജൂതവിഭാഗത്തിൽപ്പെട്ട ആളായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്‌ണതയും ഉത്സാഹവും കാരണമായിരിക്കാം ഇങ്ങനെയൊരു പേര്‌ കിട്ടിയത്‌.

ഒറ്റുകാരനായിത്തീർന്ന: അഥവാ “ഒറ്റുകാരനായി മാറിയ.” ഈ പദപ്രയോഗം ശ്രദ്ധേയമാണ്‌. കാരണം യൂദാസിന്‌ ഒരു മാറ്റമുണ്ടായെന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. യേശുവിന്റെ ശിഷ്യനായിത്തീർന്ന സമയത്തോ യേശു അപ്പോസ്‌തലനായി നിയമിച്ചപ്പോഴോ യൂദാസ്‌ ഒറ്റുകാരനല്ലായിരുന്നു. യൂദാസ്‌ ഒറ്റുകാരനായിത്തീരുമെന്നു മുൻകൂട്ടി വിധിച്ചുവെച്ചിരുന്നില്ല. മറിച്ച്‌, അപ്പോസ്‌തലനായിത്തീർന്നശേഷം എപ്പോഴോ അയാൾ സ്വന്തം ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌ത്‌ ഒരു ‘ഒറ്റുകാരനായിത്തീരുകയായിരുന്നു.’ യൂദാസിൽ ആ മാറ്റം വന്നുതുടങ്ങിയ നിമിഷംമുതൽ യേശുവിന്‌ അത്‌ അറിയാമായിരുന്നെന്നാണ്‌ യോഹ 6:64 സൂചിപ്പിക്കുന്നത്‌.

നിരപ്പായ ഒരു സ്ഥലത്ത്‌ നിന്നു: സന്ദർഭം സൂചിപ്പിക്കുന്നതനുസരിച്ച്‌, തന്റെ 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കാൻ ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷം യേശു മലമുകളിൽനിന്ന്‌ ഇറങ്ങിവരുന്നതിനെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. (ലൂക്ക 6:12, 13) എന്നിട്ട്‌ യേശു മലഞ്ചെരിവിൽ നിരപ്പായ ഒരു സ്ഥലം കണ്ടുപിടിക്കുന്നു. സാധ്യതയനുസരിച്ച്‌, യേശുവിന്റെ പ്രവർത്തനകേന്ദ്രമായിരുന്ന കഫർന്നഹൂമിന്‌ അടുത്തായിരുന്നു ആ മല. അവിടെ ഒരു വലിയ ജനക്കൂട്ടം വന്നതായും യേശു അവരെയെല്ലാം സുഖപ്പെടുത്തുന്നതായും വിവരണം പറയുന്നു. “യേശു മലയിൽ കയറി . . . പഠിപ്പിക്കാൻതുടങ്ങി” എന്നാണ്‌ മത്ത 5:1, 2-ലെ സമാന്തരവിവരണം പറയുന്നത്‌. ലൂക്കോസിന്റെ വിവരണത്തിലെ നിരപ്പായ ആ സ്ഥലത്തിന്‌ കുറച്ച്‌ മുകളിലുള്ള ഒരു സ്ഥലത്തെക്കുറിച്ചായിരിക്കാം മത്തായി പറഞ്ഞത്‌. മത്തായിയുടെയും ലൂക്കോസിന്റെയും വിവരണങ്ങൾ ചേർത്തുവായിച്ചാൽ നമുക്ക്‌ ഈ നിഗമനത്തിലെത്താം: മലമുകളിൽനിന്ന്‌ ഇറങ്ങിവന്ന യേശു മലഞ്ചെരിവിലെ നിരപ്പായ ഒരു സ്ഥലത്തെത്തി. എന്നിട്ട്‌ അവിടെനിന്ന്‌ കുറച്ച്‌ മുകളിലേക്കു കയറി, ആളുകളോടു സംസാരിക്കാൻ തുടങ്ങി. ഇനി മത്ത 5:1-ലേത്‌, ലൂക്കോസ്‌ വിശദമായി വർണിച്ച സംഭവത്തിന്റെ ഒരു സംഗ്രഹമായിരിക്കാനും സാധ്യതയുണ്ട്‌. ലൂക്കോസ്‌ ഉൾപ്പെടുത്തിയ വിശദാംശങ്ങളൊന്നുമില്ലാതെ മത്തായി അതു ചുരുക്കിപ്പറഞ്ഞതായിരിക്കാം.

സന്തുഷ്ടർ: എന്തെങ്കിലും ആസ്വദിക്കുമ്പോൾ ഒരാളുടെ മനസ്സിൽ തോന്നുന്ന വെറുമൊരു ആഹ്ലാദമല്ല ഇത്‌. മറിച്ച്‌ മനുഷ്യരോടുള്ള ബന്ധത്തിൽ പറയുമ്പോൾ ഇത്‌, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ, ദൈവത്തിന്റെ പ്രീതിയിലായിരിക്കുന്ന ഒരാളുടെ അവസ്ഥയെ കുറിക്കുന്നു. ദൈവത്തെയും സ്വർഗീയമഹത്ത്വത്തിലായിരിക്കുന്ന യേശുവിനെയും കുറിച്ച്‌ പറയുമ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌.—1തിമ 1:11; 6:15.

ശിഷ്യന്മാരെ: “ശിഷ്യൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മതീറ്റീസ്‌ എന്ന ഗ്രീക്കുപദം ഒരു വിദ്യാർഥിയെ അഥവാ മറ്റൊരാളിൽനിന്ന്‌ അറിവ്‌ നേടുന്നയാളെ കുറിക്കുന്നു. അധ്യാപകനുമായി അഥവാ ഗുരുവുമായി ഒരാൾക്കുള്ള വ്യക്തിപരമായ അടുപ്പം സൂചിപ്പിക്കുന്ന വാക്കാണ്‌ ഇത്‌. ശിഷ്യന്റെ ജീവിതത്തെ അപ്പാടെ സ്വാധീനിക്കുന്ന ഒരു ആത്മബന്ധത്തെയാണ്‌ അതു കുറിക്കുന്നത്‌. യേശു പറയുന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം അവിടെ കൂടിവന്നിരുന്നെങ്കിലും സാധ്യതയനുസരിച്ച്‌ തന്റെ തൊട്ടടുത്ത്‌ ഇരുന്ന ശിഷ്യന്മാരെ മനസ്സിൽക്കണ്ടാണു യേശു പ്രധാനമായും സംസാരിച്ചത്‌.—മത്ത 5:1, 2; 7:28, 29.

പറഞ്ഞു: യേശുവിന്റെ ഗിരിപ്രഭാഷണം, മത്തായിയും (5-7 അധ്യായങ്ങൾ) ലൂക്കോസും (6:20-49) രേഖപ്പെടുത്തിയിട്ടുണ്ട്‌. ലൂക്കോസ്‌ ഈ പ്രഭാഷണത്തിന്റെ ഒരു ചുരുക്കരൂപമാണു നൽകിയിരിക്കുന്നത്‌. എന്നാൽ മത്തായിയുടെ വിവരണം അതിന്റെ നാല്‌ ഇരട്ടിയോളം വരും. ലൂക്കോസിന്റെ ഗിരിപ്രഭാഷണവിവരണത്തിലെ ഏതാനും വാക്യങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മത്തായിയുടെ വിവരണത്തിലുണ്ട്‌. രണ്ടു വിവരണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരുപോലെയാണ്‌; രണ്ടിലും സമാനമായ പദപ്രയോഗങ്ങളും ധാരാളമുണ്ട്‌. ഇനി, രണ്ടു വിവരണങ്ങളുടെയും ഉള്ളടക്കവും വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ക്രമവും ഏതാണ്ട്‌ ഒരുപോലെയാണ്‌. എന്നാൽ ചിലപ്പോഴൊക്കെ ഒരേ കാര്യം പറയുന്നിടത്ത്‌ രണ്ടു പേരും തികച്ചും വ്യത്യസ്‌തമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്‌. എങ്കിലും ആ രണ്ടു വിവരണങ്ങളും തമ്മിൽ യോജിപ്പുള്ളതായി കാണാം. യേശു ഗിരിപ്രഭാഷണത്തിൽ പറഞ്ഞ ദൈർഘ്യമേറിയ പല ഭാഗങ്ങളും ലൂക്കോസ്‌ തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും യേശു മറ്റു ചില സന്ദർഭങ്ങളിൽ ആവർത്തിച്ചിട്ടുള്ള കാര്യങ്ങളാണ്‌ അവ എന്നതു ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, ഗിരിപ്രഭാഷണത്തിന്റെ ഭാഗമായി യേശു പ്രാർഥനയെക്കുറിച്ചും (മത്ത 6:9-13) വസ്‌തുവകകളെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാടിനെക്കുറിച്ചും (മത്ത 6:25-34) പറഞ്ഞെങ്കിലും ലൂക്കോസ്‌ അതു രേഖപ്പെടുത്തിയില്ല. സാധ്യതയനുസരിച്ച്‌ ഏതാണ്ട്‌ ഒന്നര വർഷത്തിനു ശേഷം യേശു ആ വാക്കുകൾ ആവർത്തിച്ചു; ലൂക്കോസ്‌ അതു രേഖപ്പെടുത്തുകയും ചെയ്‌തു. (ലൂക്ക 11:2-4; 12:22-31) ഇനി, ലൂക്കോസ്‌ പൊതുവേ എല്ലാ പശ്ചാത്തലത്തിൽനിന്നുമുള്ള ക്രിസ്‌ത്യാനികൾക്കുവേണ്ടിയാണ്‌ സുവിശേഷം എഴുതിയത്‌ എന്നും ഓർക്കുക. അതുകൊണ്ടുതന്നെ ഗിരിപ്രഭാഷണത്തിലെ, ജൂതന്മാർക്കു മാത്രം താത്‌പര്യമുള്ള ചില വിഷയങ്ങൾ ലൂക്കോസ്‌ ഒഴിവാക്കിയതുമാകാം.—മത്ത 5:17-27; 6:1-18.

സന്തുഷ്ടർ: മത്ത 5:3-ന്റെ പഠനക്കുറിപ്പു കാണുക.

ആശ്വാസം . . . മുഴുവനായി കിട്ടിക്കഴിഞ്ഞു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുഴുവനായി കിട്ടുക” എന്നാണ്‌. പൊതുവേ ബിസിനെസ്സുകാർ ഉപയോഗിക്കുന്ന രസീതുകളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തിലാണ്‌ ഈ പ്രയോഗം കണ്ടിരുന്നത്‌. ധനികരുടെ കാര്യം കഷ്ടം എന്നു യേശു പറഞ്ഞത്‌ അവർക്കു സുഖസൗകര്യങ്ങളെല്ലാമുള്ള നല്ലൊരു ജീവിതമുണ്ട്‌ എന്നതുകൊണ്ടല്ല. വസ്‌തുവകകളെ സ്‌നേഹിക്കുന്നവർ ദൈവസേവനത്തെ അവഗണിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ അവർക്ക്‌ യഥാർഥസന്തോഷം നഷ്ടമായേക്കാമെന്നും മുന്നറിയിപ്പു കൊടുക്കുകയായിരുന്നു യേശു. അവർക്കു കിട്ടുന്ന ആശ്വാസം അവരുടെ സുഖസൗകര്യങ്ങൾ മാത്രമായിരിക്കും. കിട്ടാവുന്നത്രയും സുഖസൗകര്യങ്ങൾ ജീവിതത്തിൽ കിട്ടിക്കഴിയുമ്പോൾ അവർക്ക്‌ ഒരർഥത്തിൽ “മുഴുവൻ തുകയും” ലഭിച്ചതുപോലെയാണ്‌. കൂടുതലായൊന്നും ദൈവം അവർക്കു നൽകില്ല.—മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.

അവർക്കു പ്രതിഫലം മുഴുവൻ കിട്ടിക്കഴിഞ്ഞിരിക്കുന്നു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുഴുവനായി കിട്ടുക” എന്നാണ്‌. പൊതുവേ ബിസിനെസ്സുകാർ ഉപയോഗിക്കുന്ന രസീതുകളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തിലാണ്‌ ഈ പ്രയോഗം കണ്ടിരുന്നത്‌. കപടഭക്തർ ദാനം ചെയ്‌തിരുന്നതു മറ്റുള്ളവരെ കാണിക്കാൻവേണ്ടിയാണ്‌. അവരുടെ ദാനധർമം മറ്റുള്ളവർ കാണുകയും അതിന്റെ പേരിൽ അവരെ പുകഴ്‌ത്തുകയും ചെയ്‌തിരുന്നു. അങ്ങനെ, കിട്ടാനുള്ള പ്രതിഫലമെല്ലാം അവർക്ക്‌ അപ്പോൾത്തന്നെ കിട്ടി. അതുകൊണ്ട്‌ അവർ ദൈവത്തിൽനിന്ന്‌ ഇനി ഒന്നും പ്രതീക്ഷിക്കരുതായിരുന്നു.

വായ്‌പ: അതായത്‌, പലിശയില്ലാതെ വായ്‌പ കൊടുക്കാൻ. ദരിദ്രനായ ഒരു സഹജൂതനു വായ്‌പ കൊടുക്കുമ്പോൾ പലിശ വാങ്ങാൻ നിയമം ഇസ്രായേല്യരെ അനുവദിക്കുന്നില്ലായിരുന്നു. (പുറ 22:25) ദരിദ്രർക്കു കൈയയച്ച്‌ വായ്‌പ കൊടുക്കാനും അതു പ്രോത്സാഹിപ്പിച്ചു.—ആവ 15:7, 8; മത്ത 25:27.

എപ്പോഴും ക്ഷമിക്കുക, അപ്പോൾ നിങ്ങളോടും ക്ഷമിക്കും: അഥവാ “മോചിപ്പിച്ചുകൊണ്ടിരിക്കുക, അപ്പോൾ നിങ്ങളെയും മോചിപ്പിക്കും.” “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സ്വതന്ത്രനാക്കുക; പറഞ്ഞയയ്‌ക്കുക; മോചിപ്പിക്കുക” (ഉദാഹരണത്തിന്‌, ഒരു തടവുകാരനെ മോചിപ്പിക്കുന്നതുപോലെ.) എന്നെല്ലാമാണ്‌. ആ ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു വിധിക്കുക, കുറ്റപ്പെടുത്തുക എന്നീ പദങ്ങളുടെ വിപരീതാർഥത്തിലായതുകൊണ്ട്‌ ഇവിടെ അത്‌ അർഥമാക്കുന്നത്‌, ശിക്ഷ അർഹിക്കുന്ന ഒരാളെപ്പോലും കുറ്റവിമുക്തനാക്കുക, അയാളോടു ക്ഷമിക്കുക എന്നൊക്കെയാണ്‌.

കൊടുക്കുന്നത്‌ ഒരു ശീലമാക്കുക: അഥവാ “കൊടുത്തുകൊണ്ടിരിക്കുക.” ഈ വാക്യത്തിൽ കാണുന്ന “കൊടുക്കുക” എന്ന പദത്തിന്റെ ഗ്രീക്കുക്രിയാരൂപം തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.

നിങ്ങളുടെ മടിയിലേക്ക്‌: ഇവിടുത്തെ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളുടെ മാർവിടത്തിലേക്ക്‌ (നെഞ്ചിലേക്ക്‌)” എന്നാണെങ്കിലും സാധ്യതയനുസരിച്ച്‌ ഇവിടെ അതു കുറിക്കുന്നത്‌, അയഞ്ഞ പുറങ്കുപ്പായത്തിന്റെ പുറമേ അരപ്പട്ട ധരിക്കുമ്പോൾ അരപ്പട്ടയ്‌ക്കു മുകളിലേക്കു തൂങ്ങിക്കിടക്കുന്ന കുപ്പായഭാഗത്തെയാണ്‌. ആളുകൾ സാധനം വാങ്ങുമ്പോൾ ചില കച്ചവടക്കാർ അത്‌ അവരുടെ വസ്‌ത്രത്തിന്റെ ഈ മടക്കിലേക്ക്‌ ഇട്ടുകൊടുത്തിരുന്നു. ഈ രീതിയെയായിരിക്കാം “മടിയിലേക്ക്‌ ഇട്ടുതരും” എന്ന പദപ്രയോഗം കുറിക്കുന്നത്‌.

വെള്ളപ്പൊക്കം: അപ്രതീക്ഷിതമായി, ശക്തമായ കാറ്റിന്റെ അകമ്പടിയോടെ വരുന്ന പേമാരികൾ ഇസ്രായേലിൽ സാധാരണമാണ്‌. (പ്രത്യേകിച്ച്‌ തേബത്ത്‌ മാസത്തിൽ, അതായത്‌ ഡിസംബർ/ജനുവരി മാസങ്ങളിൽ.) അതിന്റെ ഫലമായി വിനാശകമായ, പൊടുന്നനെയുള്ള പ്രളയങ്ങളും ഉണ്ടാകാം.—അനു. ബി15 കാണുക.

ദൃശ്യാവിഷ്കാരം

ഗലീലക്കടലിന്റെ വടക്കേ തീരം, വടക്കുപടിഞ്ഞാറേക്കുള്ള കാഴ്‌ച
ഗലീലക്കടലിന്റെ വടക്കേ തീരം, വടക്കുപടിഞ്ഞാറേക്കുള്ള കാഴ്‌ച

1. ഗന്നേസരെത്ത്‌ സമഭൂമി. ത്രികോണാകൃതിയിലുള്ള ഫലഭൂയിഷ്‌ഠമായ ഈ പ്രദേശത്തിന്‌ ഏതാണ്ട്‌ 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉണ്ടായിരുന്നു. ഗന്നേസരെത്തിന്റെ തീരപ്രദേശത്തുവെച്ചാണ്‌ യേശു മീൻപിടുത്തക്കാരായ പത്രോസ്‌, അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരെ തന്നോടൊപ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്‌.—മത്ത 4:18-22.

2. യേശുവിന്റെ ഗിരിപ്രഭാഷണം ഇവിടെയുള്ള മലയിൽവെച്ചായിരുന്നെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.—മത്ത 5:1; ലൂക്ക 6:17, 20.

3. കഫർന്നഹൂം. യേശു ഈ നഗരത്തിൽ താമസിച്ചിരുന്നു. കഫർന്നഹൂമിൽവെച്ചോ അതിന്‌ അടുത്തുവെച്ചോ ആണ്‌ യേശു മത്തായിയെ കണ്ടുമുട്ടിയത്‌.—മത്ത 4:13; 9:1, 9.

വസ്‌ത്രത്തിന്റെ മേൽമടക്ക്‌
വസ്‌ത്രത്തിന്റെ മേൽമടക്ക്‌

ബൈബിൾക്കാലങ്ങളിൽ ഇസ്രായേല്യർ ധരിച്ചിരുന്നതു നെഞ്ചുഭാഗം നല്ല അയവുള്ള പുറങ്കുപ്പായങ്ങളാണ്‌. അരപ്പട്ടയുടെ മീതെ ആ പുറങ്കുപ്പായത്തിന്റെ ഒരു ഭാഗം തൂങ്ങിക്കിടക്കുന്ന രീതിയിൽ അതു ധരിക്കാം. ആളുകൾ അതു മടക്കിപ്പിടിച്ച്‌ അതിനുള്ളിൽ ധാന്യവും പണവും മറ്റു വസ്‌തുക്കളും കൊണ്ടുപോകുന്ന രീതിയുണ്ടായിരുന്നു. നല്ല വലുപ്പമുള്ള ആ മടക്കിനുള്ളിൽ ചിലപ്പോൾ കുഞ്ഞുങ്ങളെയും ആട്ടിൻകുട്ടികളെയുംപോലും വെച്ചിരുന്നു. (പുറ 4:6, 7; സംഖ 11:12; 2രാജ 4:39; ഇയ്യ 31:33; യശ 40:11) ലൂക്ക 6:38-ൽ “നിങ്ങളുടെ മടിയിലേക്ക്‌” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളുടെ മാർവിടത്തിലേക്ക്‌ (നെഞ്ചിലേക്ക്‌)” എന്നാണെങ്കിലും സാധ്യതയനുസരിച്ച്‌ ഇവിടെ അതു കുറിക്കുന്നത്‌, അരപ്പട്ടയ്‌ക്കു മുകളിലേക്കു തൂങ്ങിക്കിടക്കുന്ന കുപ്പായഭാഗത്തെയാണ്‌. ആളുകൾ സാധനം വാങ്ങുമ്പോൾ ചില കച്ചവടക്കാർ അത്‌ അവരുടെ പുറങ്കുപ്പായത്തിന്റെ ഈ മടക്കിലേക്ക്‌ ഇട്ടുകൊടുത്തിരുന്നു. ഈ രീതിയെയായിരിക്കാം “മടിയിലേക്ക്‌ ഇട്ടുതരും” എന്ന പദപ്രയോഗം കുറിക്കുന്നത്‌.

അത്തി മരം, മുന്തിരിവള്ളി, മുൾച്ചെടി
അത്തി മരം, മുന്തിരിവള്ളി, മുൾച്ചെടി

ദൃഷ്ടാന്തങ്ങളിൽ ഏതൊക്കെ ചെടികളെക്കുറിച്ച്‌ പറയണമെന്നു യേശു വളരെ ശ്രദ്ധിച്ചാണു തീരുമാനിച്ചത്‌. ഉദാഹരണത്തിന്‌, മുന്തിരിത്തോട്ടത്തിൽ മിക്കപ്പോഴും അത്തി മരം നട്ടിരുന്നു. ലൂക്ക 13:6-ലെ യേശുവിന്റെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്‌. മറ്റു പല ബൈബിൾഭാഗങ്ങളും അത്തിമരത്തെയും (1) മുന്തിരിവള്ളിയെയും (2) കുറിച്ച്‌ ഒരുമിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. (2രാജ 18:31; യോവ 2:22) “സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും” എന്ന പദപ്രയോഗം സമാധാനത്തെയും സമൃദ്ധിയെയും സുരക്ഷിതത്വത്തെയും പ്രതീകപ്പെടുത്തി. (1രാജ 4:25; മീഖ 4:4; സെഖ 3:10) എന്നാൽ ആദാം പാപം ചെയ്‌തതിനെത്തുടർന്ന്‌ യഹോവ ഭൂമിയെ ശപിച്ചതിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ മുൾച്ചെടിയെയും ഞെരിഞ്ഞിലിനെയും കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌. (ഉൽ 3:17, 18) മത്ത 7:16-ൽ മുൾച്ചെടിയെക്കുറിച്ച്‌ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഏതു ചെടിയാണെന്നു കൃത്യമായി പറയാനാകില്ലെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌ (സെന്റോറിയ ഇബേറിക്ക) (3) ഇസ്രായേലിൽ ധാരാളമായി കാണുന്ന ഒരിനം മുൾച്ചെടിയാണ്‌.