വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീണ്ടും ജനിച്ചവർ

വീണ്ടും ജനിച്ചവർ

നിർവ്വചനം: വീണ്ടും ജനിച്ചവരായിരിക്കുന്നതിൽ ജലത്തിൽ സ്‌നാപനം കഴിപ്പിക്കപ്പെടുന്നതും (“ജലത്തിൽ നിന്ന്‌ ജനിക്കുക”) ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെടുന്നതും (“ആത്മാവിൽ നിന്ന്‌ ജനിക്കുക”) അതുവഴി ദൈവരാജ്യത്തിൽ ഓഹരിക്കാരാകുന്നതിനുളള പ്രതീക്ഷയോടെ ദൈവത്തിന്റെ ഒരു പുത്രനായിത്തീരുന്നതും ഉൾപ്പെടുന്നു. (യോഹ. 3:3-5) യേശുവിനും അതുപോലെ അവനോടൊപ്പം സ്വർഗ്ഗീയരാജ്യത്തിൽ അവകാശികളായിരിക്കുന്ന 1,44,000 പേർക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്‌.

ഏതെങ്കിലും ക്രിസ്‌ത്യാനികൾ “വീണ്ടും ജനിക്കുന്നത്‌” ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

വിശ്വസ്‌തരായ ഒരു നിശ്ചിത സംഖ്യ മനുഷ്യരെ സ്വർഗ്ഗീയ രാജ്യത്തിൽ യേശുക്രിസ്‌തുവിനോടുളള സഹവാസത്തിൽ കൊണ്ടുവരുവാൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നു

ലൂക്കോ. 12:32: “ചെറിയ ആട്ടിൻകൂട്ടമെ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ രാജ്യം തരുന്നതിനെ നിങ്ങളുടെ പിതാവ്‌ അംഗീകരിച്ചിരിക്കുന്നു.”

വെളി. 14:1-3: “നോക്കൂ! കുഞ്ഞാടും [യേശുക്രിസ്‌തു] അവനോടുകൂടെ ഭൂമിയിൽ നിന്ന്‌ വിലക്കു വാങ്ങപ്പെട്ട 1,44,000 പേരും . . . സീയോൻ മലയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടു.” (“സ്വർഗ്ഗം” എന്ന ശീർഷകത്തിൻ കീഴിലെ വിവരങ്ങൾ കാണുക, പേജ്‌ 166, 167.)

മാംസരക്തങ്ങളോടുകൂടിയ ശരീരത്തോടെ മനുഷ്യർക്ക്‌ സ്വർഗ്ഗത്തിലേക്ക്‌ പോകാൻ സാദ്ധ്യമല്ല

1 കൊരി. 15:50: “സഹോദരൻമാരെ ഇതു ഞാൻ പറയുന്നു, മാംസരക്തങ്ങൾക്ക്‌ ദൈവരാജ്യം അവകാശമാക്കാൻ കഴിയുകയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല.”

യോഹ. 3:6: “ജഡത്തിൽ നിന്ന്‌ ജനിച്ചത്‌ ജഡമാകുന്നു, ആത്മാവിൽ നിന്ന്‌ ജനിച്ചത്‌ ആത്മാവുമാകുന്നു.”

“വീണ്ടും ജനിച്ചവർക്കും” അതുവഴി ദൈവത്തിന്റെ പുത്രൻമാരായിത്തീർന്നവർക്കും മാത്രമെ സ്വർഗ്ഗീയരാജ്യത്തിൽ ഓഹരിക്കാരാകാൻ കഴിയുകയുളളു

യോഹ. 1:12, 13: “അവനെ [യേശു ക്രിസ്‌തുവിനെ] കൈക്കൊണ്ടിടത്തോളം പേർക്ക്‌ ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു, എന്തുകൊണ്ടെന്നാൽ അവർ, അവന്റെ നാമത്തിൽ വിശ്വാസമർപ്പിക്കുകയായിരുന്നു; രക്തത്തിൽ നിന്നോ ജഡപ്രകാരമുളള ഇഷ്ടത്താലോ പുരുഷന്റെ ഇഷ്ടത്താലോ അല്ല ദൈവത്തിൽ നിന്നത്രേ അവർ ജനിച്ചത്‌.” (“അവനെ കൈക്കൊണ്ടിടത്തോളം പേർക്ക്‌” എന്നത്‌ ക്രിസ്‌തുവിനെ വിശ്വസിച്ചിരിക്കുന്ന എല്ലാ മനുഷ്യരെയുമല്ല അർത്ഥമാക്കുന്നത്‌. 11-ാം വാക്യം സൂചിപ്പിക്കുന്നതനുസരിച്ച്‌ ആരെയാണ്‌ പരാമർശിക്കുന്നത്‌ എന്നു കാണുക. [“സ്വന്തം ജനം,” യഹൂദൻമാർ]. മനുഷ്യവർഗ്ഗത്തിലെ ശേഷമുളളവർക്കും ഇതേ പദവി വച്ചു നീട്ടിയിരിക്കുന്നു, എന്നാൽ ഒരു “ചെറിയ ആട്ടിൻകൂട്ടത്തിനു” മാത്രം.)

റോമ. 8:16, 17: “നാം ദൈവമക്കളാകുന്നുവെന്ന്‌ ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ നാം മക്കളെങ്കിൽ നാം അവകാശികളും ആകുന്നു: വാസ്‌തവത്തിൽ ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും തന്നെ, എന്നാൽ നാം അവനോടുകൂടെ മഹത്വീകരിക്കപ്പെടുകയും ചെയ്യേണ്ടതിന്‌ അവനോടുകൂടെ കഷ്ടം അനുഭവിക്കേണ്ടതുണ്ട്‌.”

1 പത്രോ. 1:3, 4: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ, എന്തുകൊണ്ടെന്നാൽ മരിച്ചവരിൽ നിന്നുളള യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്താൽ ക്ഷയം, മാലിന്യം, വാട്ടം എന്നിവയില്ലാത്ത ഒരു അവകാശത്തിലേക്ക്‌ തന്റെ വലിയ കരുണ നിമിത്തം അവൻ നമുക്ക്‌ ഒരു പുതുജനനം നൽകി. അതു സ്വർഗ്ഗത്തിൽ നിങ്ങൾക്കായി കരുതി വച്ചിരിക്കുന്നു.”

അവർ സ്വർഗ്ഗത്തിൽ എന്തു ചെയ്യും?

വെളി. 20:6: “അവർ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും പുരോഹിതൻമാരായി അവനോടുകൂടെ ആയിരമാണ്ടേക്ക്‌ വാഴും.”

1 കൊരി. 6:2: “വിശുദ്ധൻമാർ ലോകത്തെ ന്യായം വിധിക്കുമെന്ന്‌ നിങ്ങൾ അറിയുന്നില്ലയോ?”

“വീണ്ടും ജനിക്കാത്ത” ഒരു വ്യക്തിക്ക്‌ രക്ഷിക്കപ്പെടുവാൻ കഴിയുമോ?

വെളി. 7:9, 10, 17: “ഈ കാര്യങ്ങൾക്ക്‌ ശേഷം [“വീണ്ടും ജനിക്കുന്നവരുടെ, ക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ആത്മീയ യിസ്രായേലായിരിക്കുന്നവരുടെ, എണ്ണം യോഹന്നാൻ കേട്ടശേഷം; റോമർ 2:28, 29; ഗലാത്യർ 3:26-29 ഇവ താരതമ്യം ചെയ്യുക] നോക്കൂ! സകല രാഷ്‌ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ഉളളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം വെളള നിലയങ്കി ധരിച്ച്‌ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു; അവരുടെ കൈയിൽ കുരുത്തോലകളും ഉണ്ടായിരുന്നു. ‘രക്ഷക്ക്‌ ഞങ്ങൾ സിംഹാസനത്തിൽ ഇരിക്കുന്ന ഞങ്ങളുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു’ എന്ന്‌ അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. . . . ‘സിംഹാസനത്തിനു മദ്ധ്യേയുളള കുഞ്ഞാട്‌ [യേശുക്രിസ്‌തു] അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവുകളിലേക്ക്‌ നയിക്കുകയും ചെയ്യും.’”

ക്രിസ്‌തീയ കാലത്തിനു മുമ്പത്തെ വിശ്വാസമുണ്ടായിരുന്ന ആളുകളെ പട്ടികപ്പെടുത്തിയശേഷം എബ്രായർ 11:39, 40 പറയുന്നു: “അവർ എല്ലാവരും തങ്ങളുടെ വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്‌ദത്ത നിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെക്കൂടാതെ പൂർണ്ണരാക്കപ്പെടാതിരിക്കാൻ ദൈവം നമുക്കുവേണ്ടി ഏററം നല്ലതൊന്നു മുൻകരുതി. (“നമുക്ക്‌” എന്നതിനാൽ ആരെയാണ്‌ അർത്ഥമാക്കുന്നത്‌? അവർ “സ്വർഗ്ഗീയ വിളിക്ക്‌ ഓഹരിക്കാരായവരാണെന്ന്‌” എബ്രായർ 3:1 കാണിക്കുന്നു. അപ്പോൾ വിശ്വാസമുണ്ടായിരുന്ന ക്രിസ്‌തീയ കാലത്തിന്‌ മുമ്പത്തെ ആളുകൾക്ക്‌ സ്വർഗ്ഗത്തിലല്ലാതെ മറെറവിടെയെങ്കിലും പൂർണ്ണമായ ജീവന്റെ പ്രത്യാശ ഉണ്ടായിരിക്കണം.)

സങ്കീ. 37:29: “നീതിമാൻമാർ തന്നെ ഭൂമിയെ അവകാശമാക്കി അവർ എന്നേക്കും അതിൽ വസിക്കും.”

വെളി. 21:3, 4: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാണ്‌, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കും. അവൻ അവരുടെ കണ്ണിൽ നിന്ന്‌ കണ്ണുനീരെല്ലാം തുടച്ചുനീക്കും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, ദുഃഖവും മുറവിളിയും വേദനയും ഇനിമേൽ ഉണ്ടായിരിക്കുകയില്ല. നേരത്തെ ഉണ്ടായിരുന്നവ നീങ്ങിപ്പോയിരിക്കുന്നു.”

ഒരുവന്‌ ദൈവത്തിന്റെ ആത്മാവ്‌ ഉണ്ടായിരിക്കുന്നതിനും “വീണ്ടും ജനിപ്പിക്കപ്പെടാ”തിരിക്കുന്നതിനും കഴിയുമോ?

സ്‌നാപക യോഹന്നാനെ സംബന്ധിച്ച്‌ യഹോവയുടെ ദൂതൻ പറഞ്ഞു: “അവന്റെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറക്കപ്പെടും.” (ലൂക്കോ. 1:15) പിൽക്കാലത്ത്‌ യേശു പറഞ്ഞു: “സ്‌ത്രീകളിൽ നിന്ന്‌ ജനിച്ചവരിൽ യോഹന്നാൻ സ്‌നാപകനേക്കാൾ വലിയവൻ എഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല; എന്നാൽ സ്വർഗ്ഗരാജ്യത്തിലെ ഒരു ചെറിയവൻ അവനെക്കാൾ വലിയവനാണ്‌ [എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിലായിരിക്കുകയില്ല, അതുകൊണ്ട്‌ അവൻ “വീണ്ടും ജനിക്കേണ്ട” ആവശ്യമില്ലായിരുന്നു.] എന്നാൽ യോഹന്നാൻ സ്‌നാപകന്റെ നാളുകൾ മുതൽ ഇന്നുവരെ [യേശു അതു പറഞ്ഞ സമയം] മനുഷ്യർ എന്തിനുവേണ്ടി മുമ്പോട്ട്‌ കുതിക്കുന്നുവോ ആ ലക്ഷ്യം സ്വർഗ്ഗരാജ്യമാണ്‌.”—മത്താ. 11:11, 12.

ദാവീദിന്റെമേൽ യഹോവയുടെ ആത്മാവ്‌ “പ്രവർത്തന നിരതമായിരുന്നു,” അത്‌ അവനിലൂടെ “സംസാരിച്ചു” (1 ശമു. 16:13; 2 ശമു. 23:2), എന്നാൽ അവൻ “വീണ്ടും ജനിച്ചതായി” ബൈബിളിൽ ഒരിടത്തും പറയുന്നില്ല. പ്രവൃത്തികൾ 2:34 പറയുന്നതനുസരിച്ച്‌ “ദാവീദ്‌ സ്വർഗ്ഗാരോഹണം ചെയ്‌തിട്ടില്ലാ”ത്തതിനാൽ അവൻ “വീണ്ടും ജനിക്കേണ്ട” ആവശ്യമില്ലായിരുന്നു.

ഇന്ന്‌ ദൈവത്തിന്റെ ആത്മാവുളളവരെ തിരിച്ചിറിയിക്കുന്നത്‌ എന്ത്‌?

“ആത്മാവ്‌” എന്ന ശീർഷകത്തിൻ കീഴിൽ 381, 382 പേജുകൾ കാണുക.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ വീണ്ടും ജനിച്ചവനാണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിന്റെ അർത്ഥം ഒരു കാലത്ത്‌ ക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗത്തിലായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ്‌, അല്ലേ? . . . സ്വർഗ്ഗത്തിൽ പോകുന്നവർ അവിടെ എന്ത്‌ ചെയ്യുമെന്ന്‌ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അവർ ക്രിസ്‌തുവിനോടുകൂടെ ഭരിക്കുന്ന രാജാക്കൻമാരും പുരോഹിതൻമാരും ആയിരിക്കും. (വെളി. 20:6; 5:9, 10) അവർ ഒരു “ചെറിയ ആട്ടിൻകൂട്ടം” മാത്രമായിരിക്കുമെന്ന്‌ യേശു പറഞ്ഞു. (ലൂക്കോ. 12:32)’ (2) ‘അവർ രാജാക്കൻമാരാണെങ്കിൽ അവർക്ക്‌ തങ്ങൾ ഭരിക്കുന്ന പ്രജകളുമുണ്ടായിരിക്കണം. അവർ ആരായിരിക്കും? . . . എന്റെ ശ്രദ്ധയിൽപ്പെടുത്തപ്പെട്ടപ്പോൾ എനിക്കു വളരെ രസകരമായിത്തോന്നിയ ചില ആശയങ്ങൾ ഇവയാണ്‌. (സങ്കീ. 37:11, 29; സദൃശ. 2:21, 22)’

‘നിങ്ങൾ വീണ്ടും ജനിച്ചതാണോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘“വീണ്ടും ജനിക്കുക” എന്നതുകൊണ്ട്‌ ആളുകൾ എല്ലായ്‌പ്പോഴും ഒന്നുതന്നെയല്ല അർത്ഥമാക്കുന്നത്‌ എന്ന്‌ ഞാൻ കണ്ടിരിക്കുന്നു. നിങ്ങൾ അതുകൊണ്ട്‌ എന്തർത്ഥമാക്കുന്നു എന്ന്‌ ഒന്നു പറയാമോ?’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഞാൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുണ്ടോയെന്നും എനിക്ക്‌ പരിശുദ്ധാത്മാവ്‌ ലഭിച്ചിട്ടുണ്ടോയെന്നും അറിയാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌ അല്ലേ? അതിനുളള ഉത്തരം ഉവ്വ്‌ എന്നാണെന്ന്‌ ഞാൻ ഉറപ്പു പറയാം; അല്ലെങ്കിൽ ഞാൻ യേശുവിനെപ്പററി നിങ്ങളോട്‌ സംസാരിക്കുമായിരുന്നില്ലല്ലോ.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘പരിശുദ്ധാത്മാവ്‌ ഉണ്ടായിരിക്കുന്നതിനെപ്പററി ചിന്തിക്കുമ്പോൾ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവരിൽ ഖേദകരമാം വണ്ണം ആത്മാവുളളതിന്റെ തെളിവ്‌ ഇല്ലാത്തതായിട്ടാണ്‌ ഞാൻ കാണുന്നത്‌. (ഗലാ. 5:22, 23)’ (2) ‘എല്ലാവരും ആ ദൈവികഗുണങ്ങൾ പ്രതിഫലിപ്പിച്ചിരുന്നെങ്കിൽ ഈ ഭൂമിയിൽ ജീവിക്കുന്നത്‌ നിങ്ങൾ ആസ്വദിക്കുമായിരുന്നോ? (സങ്കീ. 37:10, 11)’

മറെറാരു സാദ്ധ്യത: ‘“ക്രിസ്‌തുവിനെ ഞാൻ എന്റെ രക്ഷകനായി അംഗീകരിച്ചിട്ടുണ്ടോ?” എന്നാണ്‌ നിങ്ങൾ അതുകൊണ്ട്‌ അർത്ഥമാക്കുന്നതെങ്കിൽ ഉത്തരം ഉവ്വ്‌ എന്നാണ്‌. യഹോവയുടെ സാക്ഷികളെല്ലാം അതു ചെയ്‌തിരിക്കുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം വീണ്ടും ജനിക്കുന്നതിൽ അതിലും അധികം ഉൾപ്പെട്ടിരിക്കുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘വീണ്ടും ജനിക്കുന്നതിനെപ്പററി യേശു പറഞ്ഞപ്പോൾ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന്‌, അതായത്‌ ദൈവരാജ്യത്തിന്റെ, അവന്റെ സ്വർഗ്ഗീയ ഗവൺമെൻറിന്റെ, ഭാഗമായിരിക്കുന്നതിന്‌ അത്‌ ആവശ്യമാണെന്ന്‌ അവൻ പറഞ്ഞു. (യോഹ. 3:5)’ (2) ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന അനേകർ ആ രാജ്യത്തിന്റെ സന്തുഷ്ട പ്രജകൾ എന്ന നിലയിൽ ഈ ഭൂമിയിൽ ജീവിക്കുമെന്നുംകൂടെ ബൈബിൾ കാണിക്കുന്നു. (മത്താ. 6:10; സങ്കീ. 37:29)’

കൂടുതലായ മറെറാരു നിർദ്ദേശം: ‘സ്വർഗ്ഗീയ പ്രത്യാശയുളളവർക്ക്‌ ഇങ്ങനെ പറയാം: ‘അതെ, ഞാൻ അങ്ങനെയാണ്‌. എന്നാൽ നാം നമ്മുടെ സ്ഥാനം സംബന്ധിച്ച്‌ അതിരുകടന്ന ആത്മവിശ്വാസമുളളവരായിരിക്കരുത്‌ എന്ന്‌ ബൈബിൾ നമുക്ക്‌ മുന്നറിയിപ്പ്‌ നൽകുന്നു. ദൈവവും ക്രിസ്‌തുവും നമ്മോട്‌ ആവശ്യപ്പെടുന്നത്‌ നാം ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ നാം നമ്മെത്തന്നെ പരിശോധിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. (1 കൊരി. 10:12)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘തന്റെ യഥാർത്ഥ ശിഷ്യൻമാരുടെമേൽ യേശു എന്ത്‌ ഉത്തരവാദിത്തമാണ്‌ വെച്ചത്‌? (മത്താ. 28:19, 20; 1 കൊരി. 9:16)’